വയ്യാതെ കിടക്കുമ്പോഴും, ഞാൻ തിരിച്ചുവരും എന്ന് ആത്മവിശ്വാസത്തോടെ പറ‍ഞ്ഞിരുന്നു; ഷാനവാസിനെ അവസാനമായി ചെന്നു കണ്ടതിനെ കുറിച്ച് മുകേഷ്

5 months ago 7

Authored by: അശ്വിനി പി|Samayam Malayalam5 Aug 2025, 10:24 am

കലാഭവൻ നവാസിന്റെ മരണത്തിന് പിന്നാലെയാണ് പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ മരണ വാർത്ത വന്നത്. തിരിച്ചുവരാൻ ആ​ഗ്രഹിച്ചു നിൽക്കുമ്പോഴാണ് ഷാനവാസിന്റെ മരണം എന്ന് മുകേഷ് പറയുന്നു

ഷാനവാസിനെ കുറിച്ച് മുകേഷ്ഷാനവാസിനെ കുറിച്ച് മുകേഷ്
കലാഭവൻ നവാസിന്റെ മരണത്തിന്റെ ഷോക്ക് മാറുന്നതിന് മുൻപേയാണ് അടുത്ത ഒരു മരണ വാർത്ത കൂടെ മലയാളികൾക്ക് താങ്ങേണ്ടി വന്നിരിയ്ക്കുന്നത്. നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് മരണപ്പെട്ടു. 71 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു മരണം.

നാല് വർഷത്തോളമായി വൃക്ക - ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ. അച്ഛന്റെ പേരും പ്രശസ്തിയും മകന് തുടർന്ന് കൊണ്ടുവരാൻ സാധിച്ചില്ല എങ്കിലും, സിനിമയെ അച്ഛനോളം തന്നെ ഇഷ്ടപ്പെട്ടിരുന്ന കലാകാരനാണ്. തിരിച്ചു വരും എന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. അവസാനമായി കണ്ടപ്പോൾ ഷാനവാസ് അത് പറഞ്ഞതായി മുകേഷ് പറയുന്നു.

Also Read: ഇത്തവണയും ബിഗ് ബോസിൽ നിന്ന് വിളി വന്നു, എല്ലാം ഓകെയായിരുന്നു.. എന്നിട്ടും? പോകാത്തതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര

അസുഖ ബാധിതനായി കിടന്ന സമയത്ത് ഷാനവാസിനെ ചെന്നു കണ്ട ഫോട്ടോ സഹിതം മുകേഷ് ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ ഖേദം ആരാധകരുമായി പങ്കിട്ടത്. തുടക്കകാലത്ത് താനുൾപ്പടെയുള്ള കലാകാരന്മാർ ആരാധനയോടെയും അത്ഭുതത്തോടെയും നോക്കി കണ്ടിരുന്ന ആളായിരുന്നു ഷാനവാസ് എന്ന് മുകേഷ് പേസ്ബുക്കിൽ കുറിച്ചു.

Also Read: വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ സാധിക്കില്ല! എന്റെ ജീവിതം നിനക്കായി ഞാൻ നൽകിയിരിക്കുന്നു; ജെനീലിയയോട് റിതേഷ്

ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്. അന്ന് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരൻ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം. അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും ഞാൻ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു- മുകേഷ് കുറിച്ചു.

ഓവലില്‍ ഇന്ത്യന്‍ കുതിപ്പ്; ഇംഗ്ലണ്ടിനെ വീഴ്ത്തി പരമ്പര സമനിലയിലാക്കി ഗില്ലും സംഘവും


അച്ഛന്റെ പാത പിൻതുടർന്ന് 1981 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഷാനവാസിന്റെ സിനിമ അരങ്ങേറ്റം. തുടർന്ന് തമിഴിലും മലയാളത്തിലും അൻപതോളം സിനിമകളുടെ ഭാഗമായി. അതിനൊപ്പം സീരിയലുകളിലും സജീവമായിരുന്നു. പക്ഷേ കരിയറിൽ വേണ്ട രീതിയിൽ ശോഭിക്കാൻ കഴിയാതെ വന്നപ്പോൾ ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു. 2011 ൽ ചൈന ടൗൺ എന്ന ചിത്രത്തിലൂടെയാണ് പിന്നീട് തിരിച്ചെത്തിയത്. പൃഥ്വിരാജിന്റെ ജന ഗണ മന എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ ഷാനവാസ് അഭിനയിച്ചത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article