വിവാഹ മോചനത്തെ കുറിച്ചും, കാൻസർ രോ​​ഗത്തെ അതിജീവിച്ചതിനെ കുറിച്ചും ഇപ്പോൾ തുറന്ന് പറയാനുള്ള കാരണം; ജ്യുവൽ മേരി വ്യക്തമാക്കുന്നു

5 months ago 5

Authored by: അശ്വിനി പി|Samayam Malayalam13 Aug 2025, 1:05 pm

രണ്ട് വർഷം മുൻപാണ് തൈറോയ്ഡിൽ കാൻസർ വന്നത്. സർജറി കഴിഞ്ഞു, ഇപ്പോൾ ഞാൻ പൂർണമായും ആ​രോ​ഗ്യവതിയാണ് എന്ന് ജ്യുവൽ മേരി പറയുന്നു

ജ്യുവൽ മേരിജ്യുവൽ മേരി
മിനിസ്ക്രീൻ ആങ്കറായും, ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായും പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ജ്യുവൽ മേരി . സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം, തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവിടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ജ്യുവൽ വെളിപ്പെടുത്തിയ കാര്യങ്ങൾ പലർക്കും ഞെട്ടലായിരുന്നു.

തന്റെ വിവാഹ മോചനത്തെ കുറിച്ചും, കാൻസർ രോഗത്തെ അതിജീവിച്ചതിനെ കുറിച്ചുമാണ് ജ്യുവൽ സംസാരിച്ചത്. അതിന് ശേഷം ഒരുപാട് കോളുകളും മെസേജുകളും ജ്യുവലിന് വന്നു. 2023 ൽ നടന്ന കാര്യത്തെ കുറിച്ച് എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത് എന്ന് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവച്ച് എത്തിയിരിക്കുകയാണ് ജ്യുവൽ. ആരോഗ്യ സ്ഥിതിയെ കുറിച്ച് തന്നെ വിളിച്ച് അന്വേഷിച്ച എല്ലാവർക്കും നടി നന്ദി പറയുന്നുണ്ട്.

Also Read: പ്രസ് മീറ്റിൽ വിതുമ്പി കരഞ്ഞ് അനുപമ പരമേശ്വരൻ; ഇത് നിസ്സാരമല്ല, ഒരു സ്ത്രീ എന്ന നിലയിൽ തന്റെ സിനിമയ്ക്ക് വേണ്ടി ഒരുപാട് അനുഭവിച്ചു

2023 ൽ വന്ന അസുഖത്തെ കുറിച്ച്, അല്ലെങ്കിൽ നടന്ന സർജറിയെ കുറിച്ച് ഇപ്പോൾ എന്തിനാണ് വന്ന് പറയുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. ചിലർക്ക് എന്താണ് പറഞ്ഞത് എന്ന് ക്ലിയറായിട്ടില്ല, ഇപ്പോഴും ഞാൻ രോഗാവസ്ഥയിലൂടെ കടന്ന് പോകുകയാണെന്നാണ് ചിലർ വിചാരിക്കുന്നത്. അല്ല, എനിക്ക് തൈറോയിൽ കാൻസർ വന്നിരുന്നു, വന്നത് 2023 ൽ ആണ്. ട്രീറ്റ്മെന്റ് പൂർണമായും കഴിഞ്ഞു, എനിക്കിപ്പോൾ യാതൊരു തര ആരോഗ്യ പ്രശ്നങ്ങളും ഇല്ല, വളരെ നല്ല ആരോഗ്യത്തോടെയുള്ള ആളാണ്.

US Visa News: ഇന്ത്യൻ വിസ അപേക്ഷകർ അറിയാൻ! യുഎസിൽ പുതിയ നിയമം, എങ്ങനെ ബാധിക്കും?


ഇപ്പോൾ ഇത് പറയുന്നതിന്റെ കാര്യം, എന്റെ ഡിവോഴ്സ് ആണെങ്കിലും കാൻസർ ജേർണി ആണെങ്കിലും എന്നെ ചുറ്റിയുള്ള ഒരുപാട് മനുഷ്യരിൽ, എന്റെ തന്നെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഒത്തിരി മനുഷ്യരുണ്ട് അവർക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്. അവരെ പ്രതിനിധീകരിച്ച് മുന്നിൽ വന്ന് സംസാരിച്ചു എന്നല്ല. നമ്മൾ ഒരുപാട് ഇരുട്ടുള്ള കടലിലൂടെ പോകുമ്പോൾ എവിടെയെങ്കിലും ഒരു ലൈറ്റ് ഹൗസ് കാണുമ്പോൾ നമുക്ക് ദിശ മനസ്സിലാക്കാൻ സാധിക്കും എന്നൊക്കെ പറയുന്നത് പോലെ. ഞാൻ ചെറിയൊരു ചൂട്ട് കത്തിച്ചു എന്നേയുള്ളൂ. ആ തുറന്നു പറച്ചിൽ വേണ്ടവർക്ക് വേണ്ടിമാത്രമാണ്. മറ്റാർക്കും അത് കണ്ടതുകൊണ്ട് യാതൊരു ഉപകാരവുമില്ല, എന്റെ കഥ എല്ലാവരും അറിഞ്ഞതുകൊണ്ട് ഒരു നേട്ടവും ഇല്ല.. പക്ഷേ ചിലർ അത് കേൾക്കേണ്ടതുണ്ട്, അവർക്ക് വേണ്ടി എന്റെ ജീവിതത്തിലെ ഒരു ചെറിയ വെട്ടം ഞാൻ കാണിച്ചു എന്നേയുല്ളൂ- ജ്യുവൽ മേരി പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article