Authored byഅശ്വിനി പി | Samayam Malayalam | Updated: 31 Mar 2025, 11:55 am
വിവാഹ സമയത്ത് ഇങ്ങനെയൊരാളെയാണോ വിവാഹം ചെയ്യാന്‍ കിട്ടിയത് എന്ന് പലരും ചോദിച്ചിട്ടുണ്ട്, പക്ഷേ കാണാനേ ഇങ്ങനെയുള്ളൂ ആള്‍ക്ക് കുട്ടികളുടെ മനസ്സാണ് എന്ന് വരലക്ഷ്മി ശരത്കുമാര്‍ തന്റെ ഭര്‍ത്താവിനെ കുറിച്ച് പറയുന്നു
ഭർത്താവിനെ കുറിച്ച് വരലക്ഷ്മി ശരത്കുമാർഅടുത്തിടെ നല്‍കിയ അഭിമുഖത്തിലും ഭര്‍ത്താവിന്റെ പരുക്കന്‍ രൂപത്തെ വിമര്‍ശിക്കുന്നവര്‍ക്ക് വരലക്ഷ്മി മറുപടി നല്‍കുന്നു. കാണാന്‍ മാത്രമേ ഇങ്ങനെയുള്ളൂ, പക്ഷേ ആള്‍ക്ക് കുട്ടികളുടെ മനസ്സാണ് എന്നാണ് വരലക്ഷ്മി പറയുന്നത്. ടാറ്റു പ്രിയനാണ് സച്ച്‌ദേവ്. ശരീരത്തില്‍ ഉള്ള ടാറ്റുവിന് എണ്ണവും കണക്കുമില്ല. തങ്ങള്‍ ആദ്യമായി ഡേറ്റിങ് ചെയ്തത് അടക്കമുള്ള ടാറ്റു നിക്കോളായ് സച്ച്‌ദേവിന്റെ ശരീരത്തിലുണ്ട്.
Aldo Read: സുജാതയ്ക്ക് ഇന്ന് 62 വയസ്സ്! സൗന്ദര്യത്തിനും ശബ്ദത്തിനും 26 ന്റെ ചെറുപ്പം; 18 ആം വയസ്സില്‍ കല്യാണം, സംഗീത ലോകത്ത് 50 വര്‍ഷങ്ങള്‍!
കൈയ്യില്‍ വി എന്ന് ടാറ്റു ചെയ്തതും കാണാം. ശരീരത്തില്‍ പല ഭാഗത്തും വരലക്ഷ്മി ശരത്കുമാര്‍ എന്ന തന്റെ മുഴുവന്‍ പേരും ടാറ്റു ചെയ്തിട്ടുണ്ച്, പക്ഷേ അതൊന്നും കാണിക്കാന്‍ പറ്റില്ല എന്നാണ് വരലക്ഷ്മി പറഞ്ഞത്. ഇങ്ങനെ ടാറ്റു ചെയ്തു വന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടി, ഇങ്ങനെ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു. അത് കണ്ട് ഞാനും അദ്ദേഹത്തിന്റെ പേര് എന്റെ ഇടിപ്പിന്റെ സൈഡില്‍ ടാറ്റു ചെയ്തിട്ടുണ്ട് എന്ന് വരലക്ഷ്മി പറഞ്ഞു.
നിക്കോളായ് സച്ച്‌ദേവിന്റെ അധികം സുഹൃത്തുക്കളില്ല. ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ഞങ്ങള്‍ക്കൊപ്പം തന്നെയാണ്. വര്‍ക്ക് കഴിഞ്ഞാല്‍ എത്രത്തോളം കുടുംബത്തിനൊപ്പവും മകള്‍ക്കൊപ്പവും തനിക്കൊപ്പവും സമയം ചെലവഴിക്കാം എന്നാണ് നിക്കോളായ് ചിന്തിയ്ക്കുന്നത്. കൂട്ടത്തില്‍ ഷോര്‍ട്ട് ടെംപഡ് സച്ച്‌ദേവ് ആണ് എന്നും, എന്നാല്‍ വന്നത് പോലെ തന്നെ കോപം തണുക്കുമെന്നും വരു പറയുന്നു. പരസ്പരം സോറിയും താങ്‌സും ചോദിക്കുന്നതും പറയുന്നതും കോമണാണെന്നും രണ്ടു പേരും പറഞ്ഞു.
ശരീരത്തില്‍ കാണിക്കാന്‍ പറ്റാത്ത സ്ഥലത്തും എന്റെ പേര് ടാറ്റു ചെയ്തിട്ടുണ്ട്; കുഞ്ഞിന്റെ മനസ്സാണ് ഭര്‍ത്താവിന് എന്ന് വരലക്ഷ്മി
അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം നിക്കോളായ് സച്ച്‌ദേവ് വരലക്ഷ്മിയ്ക്ക് വാങ്ങിച്ചുകൊടുത്ത ബാഗുകളുടെ എണ്ണമാണ്. ഞാനൊരു ഹാന്റ്ബാഗ് പ്രേമിയല്ല, എന്നിട്ടും പല ബ്രാന്റിന്റെ ആറായിരത്തിലധികം ബാഗുകള്‍ എനിക്കുണ്ട്, അതെല്ലാം ഭര്‍ത്താവ് വാങ്ങി തന്നതാണെന്നാണ് വരലക്ഷ്മി പറഞ്ഞത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·