ശാരീരികമായും മാനസികമായും തളർന്നു, തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് ജസ്റ്റിൻ ടിംബർലേക്ക്! മറച്ചുവച്ചത് മനപൂർവ്വമായിരുന്നില്ല

5 months ago 5

Authored by: അശ്വിനി പി|Samayam Malayalam2 Aug 2025, 8:46 am

ജസ്റ്റിൻ ടിംബർലേക്കിൻ്റെ ഏഴാമത്തെ പ്രധാന കണസേർട്ട് ടൂറായിരുന്നു ഫോർഗെറ്റ് ടുമാറോ വേൾഡ് ടൂർ. അത് പൂർത്തിയായ ശേഷമിതാ ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ താൻ നേരിട്ട അസുഖത്തെ കുറിച്ച് ഗായകൻ തുറന്ന് പറയുന്നു

ജസ്റ്റിൻ ടിംബർലേക്ക്ജസ്റ്റിൻ ടിംബർലേക്ക്
അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ടിംബർലേക്കിൻ്റെ ഏഴാമത്തെ പ്രധാന കണസേർട്ട് ടൂറായിരുന്നു ഫോർഗെറ്റ് ടുമാറോ വേൾഡ് ടൂർ. അഞ്ച് വർഷം നീണ്ടു നിന്ന വേൾ ടൂറിൻറെ കഴിഞ്ഞ രണ്ട് വർഷത്തോളം നേരിട്ട കാര്യങ്ങളെ കുറിച്ചാണ് ഇപ്പോൾ ജസ്റ്റിൻ ടിംബർലേക്ക് തൻറെ ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചിരിയ്ക്കുന്നത്.

ഈ കഴിഞ്ഞ രണ്ട് വർഷങ്ങൾ അവിശ്വസിനീയമായിരുന്നു, അതിനെ കുറിച്ച് ഹൃദയത്തിൽ തട്ടി എഴുതാൻ ശ്രമിയ്ക്കുമ്പോൾ എത്രത്തോളം എനിക്ക് പൂർത്തിയാക്കാൻ കഴിയും എന്നറിയില്ല, എന്നിരുന്നാലും ഞാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്, വേൾഡ് ടൂറിന് ഇടയിൽ എടുത്ത ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച പോസ്റ്റിൻറെ തുടക്കം.

Also Read: കടക്കാനാവില്ല ഈ സുമതി വളവ്

ഏറ്റവും രസകരവും വൈകാരികവുമൊക്കെയായിരുന്നു ആ ദിവസങ്ങൾ. മുപ്പതിലധികം വർഷത്തോളമായി സംഗീതവിം സ്റ്റേജ് ,ോകളും ആരംഭിച്ചിട്ട്. പക്ഷേ ഇത് തന്നെ സംബന്ധിച്ച് വളരെ ഇൻറിമേറ്റായിരുന്നു. അതിന് സഹായിച്ച കുടുംബത്തിനും കൂട്ടുകാർക്കും എല്ലാം ഗായകൻ നന്ദി പറയുന്നുണ്ട്.

അതേ സമയം, ഫോർഗെറ്റ് ടുമാറോ വേൾഡ് ടൂറിൽ ശാരീരികമായി തനിക്ക് നേരിടേണ്ടി വന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ജസ്റ്റിൻ തുറന്ന് പറഞ്ഞത് ആരാധകരെ ശരിക്കും അത്ഭുതപ്പെടുത്തി. സ്വകാര്യതയ്ക്ക് താൻ വളരെ അധികം പ്രാധാന്യം നൽകുന്നത് കൊണ്ടാണ് ഇക്കാര്യം അപ്പോൾ തുറന്ന് പറയാതിരുന്നത് എന്ന മുഖവുരയോടെയാണ് രോഗ വിവരം പറയുന്നത്.

Also Read: ഒഴിഞ്ഞ തിയേറ്ററിൽ ലിയാം നീസണിനൊപ്പം നേക്കഡ് ഗൺ കണ്ടതിനെ കുറിച്ച് പമേല ആൻഡേഴ്സൺ; നമ്മളെ തന്നെ കാണുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു

മാനസികമായും ശാരീരികമായും വല്ലാതെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ലൈം ഡിസീസ് സ്ഥിരീകരിച്ചതിനെ തുടർന്ന് വേൾഡ് ടൂർ മുന്നോട്ടു കൊണ്ടു പോകണമോ എന്ന് പോലും ഞാൻ ചിന്തിച്ചുപോയി. എന്നാൽ പെർഫോം ചെയ്യുന്നത് എനിക്ക് നൽകുന്ന സന്തോഷം എന്റെ ശരീരത്തിനുണ്ടായിരുന്ന എല്ലാ തരം സമ്മർദ്ദങ്ങളെക്കാും വലുതാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. രോഗാവസ്ഥയെ മറി കടക്കാനും പെർഫോമൻസ് സഹായിക്കും എന്നതുകൊണ്ടാണ് അതുമായി മുന്നോട്ട് പോയത് എന്നാണ് ജസ്റ്റിൻ ടിംബർലേക്ക് പറഞ്ഞത്.

യുഎഇയിലെ പ്രവാസികളുടെ ജീവിത ചെലവ് കൂടും; പുതിയ ട്രെൻഡ്


മാൻ ചെല്ലുകൾ കടിക്കുന്നതിലൂടെ പകരുന്ന ബാക്ടീരിയ കാരണം ഉണ്ടാവുന്ന രോഗമാണ് ലൈം. ക്ഷീണം, പനി, തലവേദന, സന്ധി വേദന എന്നിവയാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങൾ. തുടക്കത്തിൽത്തന്നെ രോഗം കണ്ടുപിടിച്ചില്ലെങ്കിൽ, നാഡീസംബന്ധമായ പ്രശ്നങ്ങളും സന്ധി വാതവും വരെ വന്നേക്കാം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article