സച്ചി മാത്രമേ പോയിട്ടുള്ളൂ, ഞാൻ ഇപ്പോഴും കൂടെയുണ്ട്! ബിജുമേനോന്‌ പകരം എങ്ങനെ ഷമ്മി; വിലായത്ത് ബുദ്ധയുടെ കൂടുതൽ വിശേഷങ്ങൾ

2 months ago 2

Authored by: ഋതു നായർ|Samayam Malayalam12 Nov 2025, 11:49 am

'അനർക്കലി', 'അയ്യപ്പനും കോശിയും', 'ലൂസിഫർ', 'ബ്രോ ഡാഡി' തുടങ്ങിയ സിനിമകളിൽ സച്ചിക്കും പൃഥ്വിരാജിനുമൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് ജയൻ നമ്പ്യാർ,

jayan nambiar astir  prithviraj sukumaran s enactment    and shammy thilakan relation   successful  movieജയൻ നമ്പ്യാർ പൃഥ്വി രാജ്(ഫോട്ടോസ്- Samayam Malayalam)
പൃഥ്വിരാജിന്റെ ആരാധകർ ആവേശത്തിലാണ്, കാരണം അദ്ദേഹത്തിന്റെ വിലായത്ത് ബുദ്ധ റിലീസിന് ഒരുങ്ങുന്നു. നവാഗത സംവിധായകൻ ജയൻ നമ്പ്യാർ അണിയിച്ചൊരുക്കുന്ന ചിത്രം നവംബർ 21നാണ് റിലീസ്. പൃഥ്വിരാജിനു പുറമെ , ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായുള്ളത്. ജി.ആർ. ഇന്ദുഗോപൻ്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കഥയുടെ പശ്ചാത്തലം മറയൂരും. ഇതിൽ അധികം ആരാധകർക്ക് അറിയാതെ പോയ ഒരു കാര്യമുണ്ട് .'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു ഇത്. അതിനാൽ തന്നെ അണിയറയിലെ ഓരോ ആളുകൾക്കും വ്യക്തിപരമായ ദൗത്യമായി മാറി ഈ ചിത്രം. മാത്രമല്ല അയ്യപ്പനും കോശിയിലും വന്ന ബിജുമേനോൻ പൃഥ്‌വി കോംബോ വീണ്ടും വരാൻ വേണ്ടിയിരുന്നതാണ് ഈ ചിത്രത്തിൽ. പക്ഷേ അത് മാറി ആണ് ഷമ്മി തിലകൻ ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നത്. വില്ലൻ റോളിൽ ആണ് ഷമ്മി ചിത്രത്തിൽ എത്തുന്നത് എന്നാണ് സൂചന.

'വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹനൻ, ഭാസ്കരൻ മാഷ് എന്നീ രണ്ട് പുരുഷ കഥാപാത്രങ്ങൾ തമ്മിലുള്ള ഈഗോ പോരാട്ടം ഉണ്ട് അത് 'അയ്യപ്പനും കോശിയുമായി' താരതമ്യങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാക്കി. അങ്ങനെയാണ് ബിജു മേനോനുപകരം ഷമ്മി എത്തുന്നതും.

അടുത്തിടെ സച്ചിയുടെ സ്വപ്നമായിരുന്ന 'വിലായത്ത് ബുദ്ധ' അദ്ദേഹത്തിന്‍റെ മരണശേഷം താൻ ഏറ്റെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും നടൻ പൃഥ്വിരാജ് സുകുമാരൻ എല്ലാ പിന്തുണയും നൽകി തനിക്കൊപ്പം നിന്നതിനെ കുറിച്ചും ജയൻ നമ്പ്യാർ മനസ് തുറന്നിരുന്നു.

ജി.ആർ. ഇന്ദുഗോപൻ്റെ ഏറെ പ്രശംസ നേടിയ നോവൽ വെറുമൊരു ചലച്ചിത്രമാക്കുക എന്നതിലുപരി, അന്തരിച്ച തൻ്റെ ഗുരുവും സംവിധായകനുമായ സച്ചിയുടെ സ്വപ്നം മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തിലാണ് തുടങ്ങിയതെന്ന് ജയൻ പറഞ്ഞിരുന്നു.

2020-ൽ സച്ചിയുടെ അകാല വിയോഗം മലയാള സിനിമയിൽ വലിയൊരു ശൂന്യത സൃഷ്ടിക്കുകയുണ്ടായി. പക്ഷെ അതത്ര എളുപ്പമായിരുന്നില്ല. ഈ "അഞ്ചു വർഷം നീണ്ട പോരാട്ടത്തിൽ" ടീമിന് ഒന്നിനു പിറകെ ഒന്നായി ഒട്ടേറെ പ്രതിബന്ധങ്ങളാണ് അതിജീവിക്കേണ്ടി വന്നത്.

ALSO READ: സ്വയം വിട്ടുകൊടുക്കാതിരിക്കുക! മേൽക്കൂരയില്ല, അധ്യാപകനില്ല, പ്രശ്നമില്ല... ഈ ലോകസുന്ദരി മത്സരാർത്ഥി പഠിച്ച സ്‌കൂൾ; ഓർമ്മകൾ പങ്കിട്ട് സെലീന
നീണ്ട അഞ്ചു വർഷത്തെ പോരാട്ടവുമായിരുന്നു. ഞങ്ങൾ ഒന്നിനു പുറകെ ഒന്നായി നിരവധി അപ്രതീക്ഷിത പ്രതിബന്ധങ്ങളെയും തടസ്സങ്ങളെയും അഭിമുഖീകരിച്ചു, പക്ഷേ സച്ചിയേട്ടൻ്റെ പേരിന് ഒരു കോട്ടവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ മുറുകെ പിടിച്ചു. ഈ സിനിമയുടെ ഏറ്റവും മികച്ച പതിപ്പാക്കി മാറ്റാൻ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട് എന്നും ജയൻ പറഞ്ഞിരുന്നു. രാജുവേട്ടൻ്റെ പിന്തുണയും എടുത്തുപറയണം. അദ്ദേഹത്തിൻ്റെ പോസിറ്റിവിറ്റി ടീമിനെ മുന്നോട്ട് കൊണ്ടുപോയി. സച്ചിയേട്ടൻ മരിച്ച അന്ന് വൈകുന്നേരം അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു, "സച്ചി മാത്രമേ പോയിട്ടുള്ളൂ, ഞാൻ ഇപ്പോഴുമുണ്ട്. ജയാ, നീ സച്ചിയുടെ അസ്സോസിയേറ്റ് മാത്രമല്ല, എൻ്റെ കൂടിയാണ്. നിങ്ങളാരും വിഷമിക്കേണ്ട, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്." അത്തരത്തിലുള്ള പിന്തുണയും ധൈര്യവുമാണ് അദ്ദേഹം എനിക്ക് നൽകിയിട്ടുള്ളത്- ജയൻ നമ്പ്യാരുടെ ഈ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

Read Entire Article