Authored byഅശ്വിനി പി | Samayam Malayalam | Updated: 18 Apr 2025, 2:25 pm
നാടിനെ നശിപ്പിക്കുന്ന, മലയാള സിനിമയെ ഇല്ലാതാക്കുന്ന പ്രവൃത്തി ചെയ്തതിനായിരുന്നില്ല പണ്ട് തിലകനെ മലയാള സിനിമയിലെ സംഘടന വിലക്കിയത് എന്ന് ഓര്‍മിപ്പിച്ച് വിനയന്‍
തിലകന് ഏർപ്പെടുത്തിയിരുന്ന ബാനിനെ കുറിച്ച് വിനയൻമയക്ക് മരുന്ന് ആരോപണം, നടിയെ ആക്രമിയ്ക്കുന്നു, ലൈംഗിക ചൂഷണം നടത്തുന്നു, കാസ്റ്റിങ് കൗച്ച് സംഭവിക്കുന്നു അങ്ങനെ പലതും. എന്നിട്ടും ആര്‍ക്കും വലിയ വിലക്കുകളെ നേരിടേണ്ടി വന്നിട്ടില്ല. ഇതൊന്നും ചെയ്യാതിരുന്ന ഒരു മഹാ നടന് മലയാള സിനിമയില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ആ വേദനയോടെയാണ് അദ്ദേഹം മരിച്ചത്. ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥ കണ്ട് ആ മഹാനടന്‍ ചിരിക്കുന്നുണ്ടാവും എന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിനയന്റെ പ്രതികരണം. ആ നടന്‍ മറ്റാരുമല്ല, സാക്ഷാല്‍ തിലകന്‍. വിനയന്റെ പോസ്റ്റ് ഇപ്രകാരമാണ്;
'2010 മുതല്‍ മഹാനടന്‍ തിലകനെ സിനിമയില്‍ നിന്നും വിലക്കി മാറ്റി നിര്‍ത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല. 'ചില സിനിമാ സംഘടനകള്‍ മാഫിയകളെ പോലെ പെരുമാറുന്നു' എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകള്‍ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്.
നാടു മുടിഞ്ഞു പോകുന്നതും മലയാള സിനിമയെ നശിപ്പിക്കുന്നതുമായ ക്രിമിനല്‍ പ്രവര്‍ത്തിയാണല്ലോ തിലകന്‍ ചേട്ടന്‍ അന്നു ചെയ്തത്. അല്ലേ.? ആ വിലക്കിന്റെ വേദനയോടെ തന്നെ ഈ ഭൂമിയില്‍ നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണം.
Also Read: കണ്ടിട്ട് സഹോദരങ്ങളെ പോലെയുണ്ട്, അത്രയും ചേര്‍ച്ചയാണ്, എന്തു മനോഹരം; ജനനിയുടെ നിശ്ചയത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍
ഒരുത്തന്‍ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റില്‍ വച്ച് തന്നെ അപമാനിച്ചു. വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകള്‍ക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിന്‍വലിക്കാന്‍ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പര്‍ വണ്‍ ആണന്നു തന്നെ കാണിക്കുന്നതാണ്.
ഇതിനു മുന്‍പ് ഇവരേക്കാള്‍ പ്രഗത്ഭരായ മൂന്നാലു നടിമാര്‍ വിസില്‍ ബ്ലോവേഴ്‌സ് ആകാന്‍ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓര്‍ത്തുപോയിക്കാണും. മലയാള സിനിമയെ രക്ഷിക്കാനായി കൊട്ടി ഘോഷിച്ചുവന്ന ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ മൊഴികൊടുത്തവരെന്നു വാഴ്ത്തപ്പെട്ടവരെ മുഴുവനും സ്വാധീനിക്കാനോ വിലക്കെടുക്കാനോ സാധിച്ചതും അതുവഴി അന്വേഷണത്തെയും കോടതിയെയും ഒക്കെ മരവിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞതും ഒക്കെ ഒരു മഹാനടനം തന്നെ അല്ലേ?.
സത്യം പുറത്തു വരും, അന്നു പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും; ഇന്നത്തെ അവസ്ഥ കണ്ട് തിലകന്‍ മുകളില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും എന്ന് വിനയവന്‍
പ്രേക്ഷകര്‍ക്കതു നോക്കി നില്‍ക്കാനല്ലേ കഴിയു. സര്‍ക്കാരാണെങ്കില്‍ ഇതിഹാസങ്ങള്‍ക്ക് മുന്നില്‍ കണ്ണഞ്ചി നില്‍ക്കുന്നൂ. പക്ഷേ സത്യത്തെ സ്വര്‍ണ്ണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരും എന്ന ക്ലീഷെ വാക്കുണ്ടല്ലോ. അതിവിടെ യാഥാര്‍ത്ഥ്യമാകും ഉറപ്പാണ്. അന്നു പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·