Authored by: ഋതു നായർ|Samayam Malayalam•16 Nov 2025, 1:57 pm
സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു രാജ് കുമാർ. അദ്ദേഹത്തിന്റെ കണിശമായ അച്ചടക്കം മൂലം സഹപ്രവർത്തകരെല്ലാം അദ്ദേഹത്തെ മാനിച്ചിരുന്നു.
രാജ് കുമാർ(ഫോട്ടോസ്- Samayam Malayalam)സ്വതസിദ്ധമായ അഭിനയശൈലിയും, വ്യത്യസ്തമായ സംഭാഷണ ശൈലിയും, ശക്തമായ സ്‌ക്രീൻ പ്രസൻസുമെല്ലാം അദ്ദേഹത്തെ അതിവേഗം തന്നെ ബോളിവുഡിലെ തിളങ്ങുന്ന താരങ്ങളിൽ ഒരാളാക്കി മാറ്റി. ആദ്യകാല ചിത്രങ്ങൾ നേടിയ വിജയങ്ങളും അദ്ദേഹത്തിന് ഇൻഡസ്ട്രിയിൽ ഗുണം ചെയ്തു. എന്നാൽ തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടിരുന്ന സമയങ്ങളിലും വേതന വർധനവ് നടത്താൻ തീരുമാനിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം. താൻ സ്വന്തം വേഷം ഭംഗിയായി ചെയ്തിട്ടുണ്ടെന്നും, സിനിമ പരാജയപ്പെടുന്നത് തന്റെ ബാധ്യതയല്ല എന്നുമായിരുന്നു വേതന വർധനവിന് രാജ് കുമാർ പറഞ്ഞിരുന്ന ന്യായം.
ഒരു വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലും ബോളിവുഡിന്റെ രാജകുമാരൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രശസ്ത അഭിനേതാവായ റാസാ മുറാദ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. രാജ് കുമാർ സ്വന്തം സുഹൃത്തിനോടും, സുഹൃത്തിന്റെ കാമുകിയോടുമൊപ്പം ഒരിക്കൽ ജൂഹു ബീച്ച് സന്ദർശിച്ച വേളയിൽ അവിടെ കൂടിയിരുന്നവരിൽ ഒരാൾ ആ സ്ത്രീയെ കുറിച്ച് അപകീർത്തികരമായ രീതിയിൽ സംസാരിക്കുകയും, യുവതി അവഹേളിക്കപ്പെട്ടതിൽ കോപിഷ്ഠനായ രാജ്‌കുമാർ ആ വ്യക്തിയെ ക്രൂരമാം വിധം മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റ വ്യക്തി മരണപ്പെട്ടതിനെ തുടർന്ന് രാജ് കുമാർ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.1960 ൽ എയർ ഹോസ്റ്റസ് ആയിരുന്ന ജെന്നിഫറിനെ വിമാന യാത്രയ്ക്കിടയിൽ പരിചയപ്പെട്ട താരം അവരെ ജീവിതസഖിയായി സ്വീകരിച്ചു. അഭിനേതാവ് പുരു രാജ് കുമാർ അടക്കം മൂന്നു കുട്ടികളാണ് അദ്ദേഹത്തിണ്ടായിരുന്നത്. പുകവലിക്ക് അടിമയായിരുന്ന രാജ് കുമാർ തൊണ്ടയിൽ അസുഖം ബാധിച്ചതിനെ തുടർന്ന് ദീർഘകാലം ചികിത്സയിൽ തുടരുകയും 1966 ൽ, അറുപത്തിയൊമ്പതാമത്തെ വയസ്സിൽ അന്തരിക്കുകയും ചെയ്തു





English (US) ·