Authored by: അശ്വിനി പി|Samayam Malayalam•1 Apr 2026, 10:03 americium IST
ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ ഗബ്രിയേലിനെ ആദ്യ കാഴ്ചയില്‍ കണ്ട് ഒന്ന് പേടിക്കാത്ത കുട്ടികള്‍ അക്കാലത്ത് ഉണ്ടായിരിക്കില്ല. വികെ ശ്രീരാമന് ആണ് ബേബി ശാലിനിയ്ക്കൊപ്പം ആ ഒരു വേഷത്തില്‍ സ്ക്രീനില്‍ എത്തിയത്
വികെ ശ്രീരാമൻമൂകനും ബദിരനുമായ ഗബ്രിയേല്‍ എന്ന കഥാപാത്രം തുടക്കത്തില്‍ പ്രേക്ഷകരെ പേടിപ്പിക്കുന്നുണ്ട്. കാക്കോത്തി കാവിലെ അപ്പൂപ്പന് താടികള്‍ എന്ന ചിത്രത്തില്‍ പിള്ളേരെ പിടുത്തക്കാരനായി വന്നതുകൊണ്ടുതന്നെ, ഹരികൃഷ്ണന്‍സിലെ ഗബ്രിയേല്‍ എന്ന കഥാപാത്രത്തിന് ആ ഒരു ലുക്ക് നല്കിയപ്പോള് കൂടുതല്‍ കണ്‍വിന്‍സിങ് ആയിരുന്നു. എന്നാല്‍ താന്‍ ഇതുവരെ ഹരികൃഷ്ണന്‍സ് എന്ന സിനിമ കണ്ടിട്ടില്ല എന്ന് വികെ ശ്രീരാമന് പറയുന്നു.
Also Read: അനുഷ്ക ഷെട്ടിക്ക് ആശംസകളുമായി പ്രഭാസ്, കത്തനാറിന്റെ ട്രെയിലര്‍ കണ്ട് പറഞ്ഞത്; നിങ്ങളുടെ ലോകം ഇഷ്ടപ്പെട്ടുമൊത്തത്തില് താനൊരു നല്ല നടനല്ല എന്ന അഭിപ്രായമുള്ള ആളാണ് വികെ ശ്രീരാമാന്‍. ആര്‍ക്ക് വേണമെങ്കിലും നടനാവാന്‍ സാധിക്കും. സംവിധായകന്റെ ഒരു ടൂള്‍ മാത്രമാണ് അഭിനേതാവ് എന്നത്, പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്തു കഴിഞ്ഞാല്‍ ആരും നടനാണ്. അതേ സമയം, ആ മേഖലയില്‍ വളരെ അധികം കഴിവുള്ളവരുണ്ട്. അവരാണ് യഥാര്‍ത്ഥ അഭിനേതാക്കള്‍. മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയവരെ പോലുള്ള അഭിനേതാക്കള്‍ എങ്ങനെ അഭിനയിക്കുന്നു എന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.
മുന്നൂറിലധികം സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഇതുവരെ ഏതെങ്കിലും ഒരു സിനിമയില്‍ ഞാന്‍ നന്നായതായി എനിക്ക് തോന്നിയിട്ടില്ല. കാരണം, ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം വേറാര് ചെയ്താലും നന്നാവും എന്നാണ് എനിക്ക് എന്നെ കുറിച്ചുള്ള വിലയിരുത്തല്‍. അതുകൊണ്ട് എന്റെ സിനിമകള്‍ കാണാന്‍ ഞാന്‍ പോകാറില്ല.
എന്റെ ഭാര്യ എന്നെ പ്രണയിച്ചത്, അല്ലെങ്കില്‍ ഞാന്‍ അവളെ പ്രണയിച്ചത് ഒരു സിനിമ നടന് എന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തമ്പ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ അവളുടെ വിചാരം നമ്മളെ സിനിമയ്ക്ക് കൊണ്ടുപോകും, സിനിമയുടെ ഒരു ലോകത്ത് എത്തപ്പെടും എന്നൊക്കെയായിരുന്നു. പക്ഷേ ഞാന്‍ സിനിമയ്ക്ക് പോകാറില്ല, അതുകൊണ്ട് അവളിപ്പോള്‍ ഒറ്റയ്ക്ക് പോകും. ഞാന്‍ അഭിനയിക്കാത്ത സിനിമകള്‍ക്കൊക്കെ പോയിട്ടുണ്ട്. ഹരികൃഷ്ണന്‍സ് എന്ന സിനിമയൊന്നും ഞാനിതുവരെ കണ്ടിട്ടില്ല. ഇനി കാണണം, വയസ്സായില്ലേ, ഇനി പഠിച്ച് നന്നാക്കാം എന്ന ഉത്തരവാദിത്വം ഇല്ലല്ലോ എന്നാണ് വികെ ശ്രീരാമന് പറയുന്നത്. സമയം മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം






English (US) ·