ഹൃദയം തൊട്ട വിളി: മാനുവൽ ഫ്രെഡറിക്കിന്റെ നഷ്ടപ്പെട്ട ഒളിംപിക് സർട്ടിഫിക്കറ്റ് വീണ്ടെടുത്ത ഓർമ

2 months ago 4
 മനോരമ
മലയാള മനോരമ സംഘടിപ്പിച്ച ‘വിഷൻ 2036: നമ്മുടെ ഒളിംപിക്സ്, നമുക്കൊരു മെഡൽ’ ആശയക്കൂട്ടായ്മയിൽ പി.ടി. ഉഷ എംപി സംസാരിക്കുന്നു ചിത്രം: മനോരമ

ഞാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ അധ്യക്ഷപദവി ഏറ്റെടുത്ത ശേഷമുള്ള ദിനങ്ങളിലൊന്നിൽ എനിക്കൊരു ഫോൺ വിളിയെത്തി. മറുതലയ്ക്കൽ മാനുവൽ ഫ്രെഡറിക്കായിരുന്നു. ‘ ഉഷ എനിക്കൊരു സഹായം ചെയ്യണം. എന്റെ ഒളിംപിക് സർട്ടിഫിക്കറ്റ് നശിച്ചുപോയി. അത് ഇനി ശരിയാക്കി എടുക്കാനാവില്ല. പുതിയതൊരെണ്ണം ഇഷ്യു ചെയ്തു കിട്ടാൻ എന്നെ സഹായിക്കണം’.

സങ്കടത്തോടെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. ഒളിംപിക് മെഡൽ പോലെതന്നെ വിലപ്പെട്ടതാണല്ലോ വിജയികൾക്കു ലഭിക്കുന്ന സർട്ടിഫിക്കറ്റ്. ഒളിംപിക് ഡിപ്ലോമ എന്നറിയപ്പെടുന്ന ആ സർട്ടിഫിക്കറ്റ് നിധി പോലെ സൂക്ഷിക്കുന്നവരാണ് ഓരോ അത്‌ലീറ്റും. എനിക്ക് അപ്പോൾ ഓർമ വന്നത് ലൊസാഞ്ചലസിൽ തലനാരിഴയ്ക്കു മെഡൽ നഷ്ടപ്പെട്ടപ്പോൾ ഞാൻ അനുഭവിച്ച നീറ്റലാണ്. വെറും മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് അദ്ദേഹത്തിന് എത്തിക്കാനായി. നന്ദി പറയാൻ അദ്ദേഹം വിളിച്ചിരുന്നു. മലയാളികളുടെ അഭിമാനമായ ആ ഒളിംപ്യന്, സന്തോഷത്തിന്റെ ഒരു പൂത്തിരി സമ്മാനിക്കാനായതിന്റെ ഓർമകൾ എക്കാലവും മനസ്സിലുണ്ടാകും. വിട, പ്രിയ ഒളിംപ്യൻ.

English Summary:

Remembering Manuel Frederick: Manuel Frederick Olympic Certificate betterment communicative highlights the affectional worth of the Olympic diploma for athletes. PT Usha, arsenic the Indian Olympic Association President, facilitated the reissuance of Manuel Frederick's mislaid certificate, bringing joyousness to the Olympian. This enactment underscores the value of recognizing and honoring athletes' achievements.

Read Entire Article