2018ൽ രാജസ്ഥാൻ റോയൽസ് താരം, ഇന്ന് ആർസിബിയുടെ ചെയർമാൻ; ആര്യമാൻ ബിർളയുടെ വരവ് വെറുതെയല്ല, ടീമിനെ വേറെ ലെവലാക്കും

7 hours ago 1

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam25 Mar 2026, 8:41 americium IST

IPL 2026: ഐപിഎൽ 2026 ആരംഭിക്കാൻ ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ആർസിബിക്ക് പുതിയ ഉടമയെത്തുന്നത്. ആദിത്യ ബിർള ​ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ആർസിബിയെ വാങ്ങിയിരിക്കുന്നത്

ഹൈലൈറ്റ്:

  • 28ാം വയസിലാണ് ആര്യമാൻ ആർസിബി ചെയർ‌മാനാകുന്നത്
  • ആർസിബിയാണ് നിലവിലെ ഐപിഎൽ ചാമ്പ്യന്മാർ
  • ആർസിബിയെ റെക്കോഡ് തുകയ്ക്കാണ് വാങ്ങിയിരിക്കുന്നത്
Aryaman Birla, rcbആര്യമാൻ ബിർള, ഐപിഎൽ 2026(ഫോട്ടോസ്- Agencies)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് പുതിയ ഉടമകൾ എത്തിയിരിക്കുകയാണ്. 1.78 ബില്യൺ (16,706 കോടി രൂപ) തുകയ്ക്ക് ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ആർസിബിയെ സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഏറ്റവും മൂല്യമുള്ള ടീമായി ആർസിബി ഇതോടെ മാറിയിരിക്കുകയാണ്.ആദിത്യ ബിർള ഗ്രൂപ്പ്, ടെെംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ച്വേഴ്സ്, ബ്ലാക്ക് സ്റ്റോൺ പെർപെച്വൽ പ്രെെവറ്റ് ഇക്വിറ്റി എന്നിവരെല്ലാം ചേർന്ന കൺസോർഷ്യമാണ് ആർ‌സിബിയെ വാങ്ങിയത്. പ്രഥമ സീസൺ മുതൽ ഐപിഎല്ലിൽ കളിക്കുന്ന ആർസിബിയുടെ മുഴുവൻ ഷെയറുകളും യുണെെറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് കെെമാറിക്കഴിഞ്ഞു. ഇനി ആർസിബി, പുരുഷ വനിതാ ടീമുകൾ പുതിയ ഉടമകൾക്ക് കീഴിലാവും കളിക്കുക.

ഹാർദിക്കിനെ മാറ്റി സൂര്യയെ ക്യാപ്റ്റനാക്കണം; മുംബൈ ഇന്ത്യൻസിനോട് ആർ അശ്വിൻ


ആര്യമാൻ ബിർളയാണ് ആർസിബിയുടെ പുതിയ ചെയർമാനായി വരിക. ആര്യമാൻ ബിർളയുടെ വരവ് ആർസിബിയുടെ തലവര മാറ്റുമെന്ന കാര്യം നിസംശയം പറയാം. ഇതിന് കാരണം കേവലമൊരു ബിസിനസ്മാൻ എന്നതിലുപരിയായി ആര്യമാൻ ബിർളയൊരു ക്രിക്കറ്റ് താരമാണ് എന്നതാണ്. വലിയൊരു ക്രിക്കറ്റ് കരിയർ സ്വപ്നം കണ്ട് നടന്ന ഒരു യുവാവിന് ദൗർഭാഗ്യവശാൽ അതിന് സാധിക്കാതെ പോയെങ്കിലും അവൻ ഇപ്പോൾ ഐപിഎല്ലിലെ ചാമ്പ്യൻ നിരയെ സ്വന്തമാക്കി തന്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ വീണ്ടും കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ്.

28 കാരനായ ആര്യമാൻ ബിർളക്ക് ക്രിക്കറ്റ് മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതായിരുന്നു. മധ്യ പ്രദേശിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് വളർന്ന ആര്യമാൻ നിലവിലെ ആർസിബി താരങ്ങളായ രജത് പാട്ടീധാർ, വെങ്കടേഷ് അയ്യർ എന്നിവരോടൊപ്പമെല്ലാം ഡ്രസിങ് റൂം പിന്നിട്ടിട്ടുള്ള താരമാണ്.
Samayam MalayalamIPL 2026: സഞ്ജു വന്നതോടെ റുതുരാജിന്റെ വില പോയോ? സിഎസ്കെ ക്യാപ്റ്റന് വേണ്ട പരി​ഗണനയില്ലേ, ചെപ്പോക്കിൽ സംഭവിച്ചത് ഇതാണ്
ഇടം കെെയൻ ബാറ്റ്സ്മാനായ ആര്യമാൻ മധ്യ പ്രദേശിനായി 9 ഫസ്റ്റ്ക്ലാസ് മത്സരം കളിച്ച് 414 റൺസ് നേടിയിട്ടുണ്ട്. ബംഗ്ലാളിനെതിരേ ഈഡൻ ഗാർഡൻസിൽ സെഞ്ചുറി നേടാനും താരത്തിന് സാധിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിൽ നാല് മത്സരത്തിൽ നിന്ന് 36 റൺസും ആര്യമാൻ നേടി.

ഐപിഎല്ലിൽ കളിക്കാൻ അതിയായി ആഗ്രഹിച്ചിരുന്ന ആര്യമാൻ 2018ലെ ഐപിഎല്ലിലെ താരലേലത്തിൽ പങ്കെടുത്തിരുന്നു. 30 ലക്ഷം രൂപക്ക് രാജസ്ഥാൻ റോയൽസ് താരത്തെ ടീമിലെടുത്തെങ്കിലും ഒറ്റ മത്സരം പോലും കളിപ്പിക്കാതെ ബെഞ്ചിലിരുത്തി. 2020 സീസണിൽ രാജസ്ഥാൻ ആര്യമാനെ ഒഴിവാക്കുകയും ചെയ്തു. ഇപ്പോൾ ആർസിബിയെപ്പോലൊരു ടീമിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ആര്യമാന് എത്താൻ സാധിച്ചിരിക്കുകയാണ്.

IPL 2026: മുംബെെ ഹാർദിക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സൂര്യകുമാർ വരട്ടെ; ആർ അശ്വിൻ പറയുന്നത് ഇങ്ങനെ

താരമെന്ന നിലയിൽ ഇനി ആര്യമാന് വലിയൊരു ഭാവി പ്രതീക്ഷിക്കാനാവില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ആര്യമാന് അവസരം ലഭിക്കാത്ത സാഹചര്യം വന്നതോടെയാണ് താരം തന്റെ ക്രിക്കറ്റ് മോഹങ്ങളെ മറ്റൊരു തലത്തിലേക്ക് മാറ്റിയതെന്ന് പറയാം. ക്രിക്കറ്റിനെക്കുറിച്ച് നന്നായി അറിയാവുന്ന ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ഒരു ചെയർമാൻ ആർസിബിക്കുള്ളത് ടീമിന് ഗുണം ചെയ്യാൻ സാധ്യതകളേറെയാണ്.

ടീമിന്റെ എല്ലാ തരത്തിലുമുള്ള കുതിപ്പിലേക്ക് ഈ തീരുമാനം വഴിവെച്ചേക്കും. ആര്യമാൻ ആർസിബിയുടെ ചെയർമാനാകുന്നത് ആർസിബിയുടെ മൂല്യത്തെ ഇനിയും ഉയർത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 28കാരനായ ആര്യമാൻ ചെയർമാനായിരുന്ന് ഐപിഎല്ലിൽ ആർസിബിക്കായി കളിക്കാനിറങ്ങുമോയെന്ന ചോദ്യവും പല ആരാധകരും ഉയർത്തുന്നുണ്ട്.

എന്നാൽ ഇനി ക്രിക്കറ്റ് താരമെന്ന റോളിലേക്ക് ആര്യമാൻ എത്തില്ല. നിലവിൽ ആദിത്യ ബിർല മാനേജ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഡയറക്ടറാണ് അദ്ദേഹം. എന്തായാലും പുതിയ ഉടമകൾക്ക് കീഴിൽ കളിക്കുന്ന ആദ്യ സീസണിൽ ആർസിബിക്ക് കാര്യങ്ങൾ എളുപ്പമാവില്ല. പരിക്ക് ടീമിന് വലിയ തലവേദനയായിട്ടുണ്ട്. ഈ വെല്ലുവിളികളെയെല്ലാം മറികടക്കാൻ ആർസിബിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article