IPL 2026: 15 പന്തില്‍ 40 റണ്‍സ്, ഐപിഎല്ലിന് മുമ്പ് ഗല്ലി ക്രിക്കറ്റില്‍ വെടിക്കെട്ടുമായി ആര്‍സിബി താരം ജിതേഷ് ശര്‍മ, സംഭവിച്ചത് ഇതാണ്

3 days ago 2

Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam19 Mar 2026, 3:16 p.m. IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണ് കൊടിയേറും മുമ്പ് ഗല്ലി ക്രിക്കറ്റ് ആവേശവുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു താരം ജിതേഷ് ശര്‍മ. റോഡില്‍ യുവാക്കള്‍ക്കൊപ്പം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ ക്രിക്കറ്റ് ചലഞ്ചില്‍ പങ്കെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 15 പന്തില്‍ 40 റണ്‍സ് അടിച്ചെടുക്കുന്നതിനുള്ള ചലഞ്ചാണ് ജിതേഷ് സ്വയം ഏറ്റെടുത്തത്. താരം അത് പൂര്‍ത്തിയാക്കിയോ എന്ന് നമുക്ക് നോക്കാം.

ഹൈലൈറ്റ്:

  • 15 പന്തില്‍ 40 റണ്‍സ് ചലഞ്ച് ഏറ്റെടുത്ത് ജിതേഷ് ശര്‍മ
  • ഗല്ലി ക്രിക്കറ്റ് ചലഞ്ചില്‍ ജിതേഷ് ശര്‍മ വിജയിച്ചോ?
  • ഐപിഎല്ലില്‍ ആര്‍സിബി വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ജിതേഷ്
Jitesh Sharma IPL RCB 2026ജിതേഷ് ശര്‍മ(ഫോട്ടോസ്- Getty Images)
മാര്‍ച്ച് 28-ന് തുടങ്ങുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലാണ് ടീമുകളെല്ലാം. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവും വലിയ മുന്നൊരുക്കങ്ങളാണ് ഇത്തവണ നടത്തുന്നത്. വീണ്ടും കപ്പടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആര്‍സിബി ടീം. കഴിഞ്ഞ സീസണില്‍ ആര്‍സിബി ബാറ്റിങ് നിരയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ജിതേഷ് ശര്‍മ . മികച്ച പ്രകടനമാണ് ജിതേഷ് ശര്‍മ 2025 ഐപിഎല്ലില്‍ കാഴ്ച്ച വെച്ചത്.ഇപ്പോള്‍ പുതിയ സീസണ് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ജിതേഷ്. ഇതിനിടയില്‍ താരം ഗല്ലി ക്രിക്കറ്റ് ചലഞ്ചില്‍ പങ്കെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 15 പന്തില്‍ 40 റണ്‍സ് അടിച്ചെടുക്കുന്ന ചലഞ്ചാണ് ജിതേഷ് ശര്‍മ സ്വയം ഏറ്റെടുത്തത്. ചലഞ്ച് ജിതേഷ് ശര്‍മ പൂര്‍ത്തിയാക്കിയോ എന്ന് നമുക്ക് പരിശോധിക്കാം. ആദ്യ ആറു പന്തുകളില്‍ വെടിക്കെട്ട് തന്നെയാണ് ജിതേഷ് നടത്തിയത്. 3 സിക്സുകളും ഒരു ബൗണ്ടറിയും നേടിയ താരം ചലഞ്ച് ലക്ഷ്യം 9 പന്തില്‍ 18 ആക്കി കുറച്ചു. പിന്നീട് ചില പന്തുകള്‍ താരത്തിന് കണക്ട് ചെയ്യാനായില്ല.
Samayam MalayalamSanju Samson: സഞ്ജു ഗംഭീറിന് പ്രിയപ്പെട്ടവന്‍, അടുത്ത ധോണിയല്ല, ഒരേയൊരു സഞ്ജു സാംസണെന്ന് തിരുത്തി; അനുഭവം പങ്കുവെച്ച് ശശി തരൂര്‍
എന്നാല്‍ 2 സിക്സുകള്‍ കൂടി നേടി അവസാന 3 പന്തുകളില്‍ 2 റണ്‍സ് എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ ജിതേഷ് ശര്‍മക്ക് സാധിച്ചു. അവസാന പന്തില്‍ സിക്സര്‍ നേടി താരം ചലഞ്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. 2025 ഐപിഎല്ലില്‍ ഫിനിഷറെന്ന നിലയില്‍ ആര്‍സിബിയെ കിരീടത്തിലെത്തിക്കാന്‍ മികച്ച സംഭാവനകളാണ് ജിതേഷ് ശര്‍മ നല്‍കിയത്. 176.35 സ്ട്രൈക്ക് റേറ്റില്‍ 261 റണ്‍സാണ് ആര്‍സിബി താരം നേടിയത്.

ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?


ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ അവസാന ലീഗ് മത്സരത്തില്‍ 33 പന്തില്‍ 85 റണ്‍സ് നേടിയ ജിതേഷ് 228 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാന്‍ ടീമിനെ സഹായിച്ചിരുന്നു. ഈ വിജയത്തോടെയാണ് ആര്‍സിബി ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്. ഐപിഎല്ലില്‍ കിടിലന്‍ പ്രകടനം നടത്തിയ ജിതേഷ് ഇന്ത്യന്‍ ടി20 ടീമിലും ഇടംപിടിച്ചിരുന്നു. സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായിരുന്നപ്പോള്‍ ബെഞ്ചിലിരുന്ന ജിതേഷ് പിന്നീട് സഞ്ജുവിനെ മറികടന്ന് പ്ലെയിങ് ഇലവനില്‍ വരെ എത്തി.
Samayam MalayalamIPL 2026: സഞ്ജു സാംസണില്ല, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍; വിലപിടിപ്പുള്ള താരങ്ങളുടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെ ഉള്‍പ്പെടും?
ഏറെക്കുറെ ടി20 ലോകകപ്പ് കളിക്കാനാകുമെന്ന് ജിതേഷ് ശര്‍മ ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് തന്ത്രപരമായ മറ്റൊരു നീക്കത്തിന് ഇന്ത്യ മുതിര്‍ന്നത്. ടോപ് ഓര്‍ഡര്‍ ബാറ്ററായിരുന്ന ശുഭ്മാന്‍ ഗില്ലിനെ മാറ്റി സഞ്ജുവിനെ വീണ്ടും ഓപ്പണിങ്ങിലേക്ക് എത്തിച്ച ഇന്ത്യന്‍ ടീം രണ്ടാം വിക്കറ്റ് കീപ്പറായും ടോപ് ഓര്‍ഡര്‍ ബാറ്ററെ പരിഗണിക്കുകയായിരുന്നു. ജിതേഷിന് പകരം ഇഷാന്‍ കിഷനാണ് ടി20 ലോകകപ്പ് ടീമിലെത്തിയത്. ഇതോടെ ജിതേഷിന് ലോകകപ്പ് കളിക്കാനുളള അവസരവും നഷ്ടമായി. എന്തായാലും ആര്‍സിബിക്ക് വേണ്ടി ഇക്കുറിയും മിന്നിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.

സൈഫുദ്ധീൻ ടി എം

രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് സൈഫുദ്ധീന്‍ ടി എം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. സുപ്രഭാതം ദിനപത്രത്തില്‍ ട്രൈനിയായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സ്പോര്‍ട്സ് മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ബൈറ്റ്ഡാന്‍സ്, ടൈംസ് ഇന്‍റര്‍നെറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ കണ്ടന്‍റ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രവര്‍ത്തിച്ചു. ഹ്യൂമര്‍, ടെക്നോളജി, ഓട്ടോമൊബൈല്‍, ഗെയിമിങ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തു. 2024 മുതല്‍ ടൈംസ് ഇന്‍റര്‍നെറ്റില്‍ നിന്നുള്ള സമയം മലയാളത്തിന്‍റെ ഭാഗമായി. ഗള്‍ഫ്, വിദേശം, കായികം, തുടങ്ങിയ മേഖലകളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനൊപ്പം വീഡിയോ അവതരിപ്പിക്കുകയും ചെയ്യുന്നു.... കൂടുതൽ വായിക്കുക

Read Entire Article