Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•4 Apr 2026, 7:15 p.m. IST
IPL 2026: തുടർച്ചയായ രണ്ടാം ജയം എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ മുംബെെ ഇന്ത്യൻസിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഡൽഹി നൽകിയിരിക്കുന്നത്. സമീർ റിസ്വിയുടെ പ്രകടനമാണ് ഡൽഹിക്ക് കരുത്തായി മാറിയത്
ഹൈലൈറ്റ്:
- ഹാർദിക് പാണ്ഡ്യയില്ലാതെ മുംബെെ ഇന്ത്യൻസ്
- ഡൽഹിക്ക് തുടർച്ചയായ രണ്ടാം ജയം
- മുംബെെയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തി
സമീർ റിസ്വി(ഫോട്ടോസ്- AP)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
ചെന്നെെ സൂപ്പർ കിങ്സ് കണ്ടെത്തിയ നിധിയാണ് സമീറെങ്കിലും ആ നിധിയെ അനുഭവിക്കാനുള്ള യോഗം സിഎസ്കെയ്ക്കുണ്ടായില്ല. ഇപ്പോൾ തുടർച്ചയായ രണ്ടാം മത്സരത്തിലും കിടിലൻ പ്രകടനത്തോടെ ഡൽഹിയുടെ നട്ടെല്ലായി മാറാൻ സമീറിന് സാധിച്ചിരിക്കുകയാണ്. ആദ്യ 17 പന്തിൽ വെറും 11 റൺസാണ് റിസ് വിക്ക് നേടാനായത്. മത്സരത്തിന്റെ സാഹചര്യം മനസിലാക്കി പതിയെ തുടങ്ങിയ റിസ് വി പിന്നീട് താളം കണ്ടെത്തുകയായിരുന്നു.
51 പന്തിൽ 90 റൺസെടുത്താണ് റിസ് വി പുറത്തായത്. 7 വീതം ഫോറും സിക്സും ഉൾപ്പെടെയാണ് റിസ് വി കസറിയത്. 176.47 സ്ട്രെെക്ക് റേറ്റിലാണ് റിസ്വി കത്തിക്കയറിയത്. മുംബെെയുടെ വിജയ പ്രതീക്ഷകളെ തകർത്തുകളഞ്ഞ ബാറ്റിങ് പ്രകടനമാണ് റിസ്വി കാഴ്ചവെച്ചത്. 163 എന്ന താരതമ്യേനെ കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് തുടക്കത്തിലേ പിഴച്ചു. ഏഴ് റൺസിന് രണ്ട് വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്. എന്നാൽ റിസ്വിയുടെ പ്രകടനം ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
നാലാമനായി ഇറങ്ങിയാണ് റിസ്വി കസറിയത്. ഓപ്പണർ കെ എൽ രാഹുൽ 1 റൺസിലും നിതീഷ് റാണ അക്കൗണ്ട് തുടങ്ങാതെയും മടങ്ങിയപ്പോൾ ഓപ്പണർ പതും നിസങ്ക 30 പന്തിൽ 44 റൺസ് നേടി. ആറ് ഫോറും 1 സിക്സുമാണ് നിസങ്ക നേടിയത്. മുംബെെയുടെ പേരുകേട്ട ബൗളിങ് നിരയെ നിലംപരിശാക്കുന്ന ബാറ്റിങ് പ്രകടനമാണ് റിസ്വി കാഴ്ചവെച്ചതെന്ന് പറയാം.
റിസ്വി പുറത്താവുമ്പോൾ 16.2 ഓവറിൽ 4 വിക്കറ്റിന് 151എന്ന മികച്ച നിലയിലേക്ക് ഡൽഹി എത്തിയിരുന്നു. മുംബെെയുടെ ബാറ്റിങ് നിരയെ മെരുക്കിയ ഡൽഹി ക്യാപ്റ്റനായ അക്ഷർ പട്ടേലും കെെയടി അർഹിക്കുന്നു. ബാറ്റ്സ്മാനെ അറിഞ്ഞ് തന്ത്രം മെനയാൻ അക്ഷറിന് സാധിച്ചു. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഇറങ്ങിയ മുംബെെയെ സൂര്യകുമാർ യാദവാണ് നയിച്ചത്. 36 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 51 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബെെയുടെ ടോപ് സ്കോറർ.
IPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ
രോഹിത് ശർമ 26 പന്തിൽ 35 റൺസെടുത്ത് പുറത്തായപ്പോൾ തിലക് വർമ ഡക്കിനും പുറത്തായി. റിയാൻ റിക്കൽറ്റൻ 9 റൺസെടുത്തപ്പോൾ ഷെർഫെയ്ൻ റൂതർഫോർഡ് 5 റൺസും സ്വന്തമാക്കി. നമാൻ ധിർ 28 റൺസാണ് നേടിയത്. മിച്ചൽ സാന്റ്നർ 13 പന്തിൽ 18 റൺസും കോർബിൻ ബോഷ് 4 പന്തിൽ 11 റൺസും പുറത്താവാതെ നിന്നു.









English (US) ·