Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•29 Mar 2026, 8:45 americium IST
IPL 2026: സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ ആറ് വിക്കറ്റിന്റെ വമ്പൻ ജയമാണ് ആർസിബി നേടിയത്. എന്നാൽ ഈ വിജയത്തിന്റെ ശോഭ കെടുത്തിയാണ് ഇപ്പോൾ ക്യാച്ച് വിവാദം ഉണ്ടായിരിക്കുന്നത്. ഇതോടെ ആരാധകർ രണ്ട് തട്ടിലായിരിക്കുകയാണ്
ഹൈലൈറ്റ്:
- ഫിൽ സാൾട്ടിന്റെ ക്യാച്ച് വിവാദത്തിൽ
- ഹെൻ റിച്ച് ക്ലാസന്റെ വിക്കറ്റ് മത്സരത്തിൽ വഴിത്തിരിവ്
- ആർസിബിക്ക് ആറ് വിക്കറ്റ് ജയം
ഹെൻ റിച്ച് ക്ലാസൻ, ഫിൽ സാൾട്ട്(ഫോട്ടോസ്- AP)2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?
97 റൺസ് കൂട്ടുകെട്ടുമായി ഇരുവരും മുന്നേറവെയാണ് ക്ലാസൻ വിവാദ ക്യാച്ചിൽ പുറത്താവുന്നത്. 22 പന്തിൽ 2 ഫോറും 1 സിക്സുമടക്കം 31 റൺസാണ് ക്ലാസൻ നേടിയത്. ക്ലാസന്റെ ഷോട്ട് ബൗണ്ടറി ലെെന് തൊട്ടരികെ ഡെെവിങ് ക്യാച്ചിലൂടെയാണ് ഫിൽ സാൾട്ട് കെെയിലാക്കുന്നത്. ബൗണ്ടറി ലെെനരികെ തലകുത്തി മറിഞ്ഞാണ് സാൾട്ട് ഇത് ക്യാച്ചാക്കിയത്.
ഓൺഫീൽഡ് അംപയർ ഇത് തേർഡ് അംപയറുടെ പരിശോധനക്ക് വിട്ടു. തേർഡ് അംപയറുടെ പരിശോധനയിൽ വിക്കറ്റാണെന്ന് വിധിക്കുകയായിരുന്നു. എന്നാൽ വേണ്ടത്ര പരിശോധനകളില്ലാതെയാണ് തേർഡ് അംപയർ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് പറയാം. ഔട്ട് വിധിച്ചതിൽ നിരാശ പ്രകടിപ്പിച്ചാണ് ക്ലാസൻ ഗ്രൗണ്ട് വിട്ടതും. പിന്നീട് ഇതിന്റെ വീഡിയോ വെെറലായപ്പോൾ ബൗണ്ടറി റോപ്പ് അനങ്ങുന്നുണ്ടെന്ന സംശയം ഉയർന്നു.
എന്നാൽ വ്യത്യസ്ത ആംഗിളുകളിൽ നിന്ന് പരിശോധന നടത്താതെയാണ് ഇത്തരമൊരു വിധി അംപയർ നടത്തിയതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. മുൻ താരങ്ങളടക്കം തേർഡ് അംപയർക്കെതിരേ ശക്തമായി രംഗത്തെത്തി. ബൗണ്ടറി ലെെനിൽ കാല് കൊണ്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ആർസിബിയെ സംബന്ധിച്ച് ഇത് നിർണ്ണായക വിധിയായി മാറി.
അവന്റെ കാല് കൊണ്ട് ബൗണ്ടറി റോപ്പ് അൽപ്പം ചലിക്കുന്നതാണ് കാണാനായത് എന്നാണ് മെെക്കൽ വോൺ പറഞ്ഞത്. മുന്നിൽ നിന്ന് നോക്കുമ്പോൾ ബൗണ്ടറി ലെെൻ സാൾട്ടിന്റെ കാലുകൊണ്ട് അനങ്ങുന്നത് കാണാം എന്നാണ് സുനിൽ ഗവാസ്ക്കറും അഭിപ്രായപ്പെട്ടത്. എന്തായാലും ഹെെദരാബാദിനെ പ്രതികൂലമായി ബാധിച്ച വിക്കറ്റായിരുന്നു ക്ലാസന്റേത്.
IPL 2026: ഇത് ശക്തിമാനോ സൂപ്പർമാനോ? പറക്കും ക്യാച്ചുമായി ഫിൽ സാൾട്ട്; ഒന്നല്ല രണ്ടെണ്ണം, വണ്ടറടിച്ച് ആരാധകർ
ക്ലാസനും ഇഷാനും ചേർന്ന് അതേ ഫോമിൽ സ്കോർ ഉയർത്തിയിരുന്നെങ്കിൽ വലിയ സ്കോറിലേക്കുയരാൻ ഹെെദരാബാദിന് സാധിക്കുമായിരുന്നു. എന്നാൽ ക്ലാസന്റെ വിക്കറ്റ് നിർണ്ണായകമായി മാറി. ഇത്തരമൊരു ക്യാച്ച് ഉണ്ടാവുമ്പോൾ കൂടുതൽ വ്യക്തമായ പരിശോധന തേർഡ് അംപയർ നടത്തേണ്ടതായിരുന്നു. എന്നാൽ ഇതിന് മുതിരാതെ തിടുക്കപ്പെട്ട് തേർഡ് അംപയർ തീരുമാനം എടുക്കുകയായിരുന്നു. എന്തായാലും ഈ വിക്കറ്റ് മത്സര ഫലം മാറ്റി മറിക്കുന്നതിൽ നിർണ്ണായകമായെന്ന് നിസംശയം പറയാം.









English (US) ·