IPL 2026: അരങ്ങേറ്റത്തില്‍ സഞ്ജു ഗോള്‍ഡന്‍ ഡക്കാക്കി; ഇനി ഈ താരം ഐപിഎല്ലില്‍ സഞ്ജുവിന്റെ നായകന്‍

2 months ago 2

Authored by: നിഷാദ് അമീന്‍|Samayam Malayalam18 Nov 2025, 8:31 am

IPL 2026: റുതുരാജ് ഗെയ്ക്‌വാദിനെ (Ruturaj Gaikwad) അദ്ദേഹത്തിന്റെ ഐപിഎല്‍ അരങ്ങേറ്റത്തില്‍ സ്റ്റമ്പ് ചെയ്ത് ഗോള്‍ഡന്‍ ഡക്കാക്കിയ വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസണ്‍ (Sanju Samson). ഐപിഎല്ലില്‍ റുതുരാജ് 71 മല്‍സരങ്ങളും സഞ്ജു 176 മല്‍സരങ്ങളും കളിച്ചു.

Ruturaj and Sanjuറുതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും(ഫോട്ടോസ്- Agencies)
ഐപിഎല്‍ 2026 ( IPL 2026 ) സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സില്‍ ( Rajasthan Royals ) നിന്നുള്ള സഞ്ജു സാംസണിന്റെ ( Sanju Samson)കൂടുമാറ്റം പൂര്‍ണമായിരിക്കുകയാണ്. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ പ്ലെയര്‍ ട്രേഡ് കരാറിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ( Chennai Super Kings ) സഞ്ജുവിനെ ഏറ്റെടുത്തു.

സീനിയര്‍ താരവും നായകനായി അനുഭവസമ്പത്തുമുള്ള സഞ്ജുവിന് സിഎസ്‌കെയില്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, നിലവിലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് ((Ruturaj Gaikwad) തുടരട്ടെയെന്നാണ് സിഎസ്‌കെയുടെ തീരുമാനം. ധോണി വിരമിക്കുന്നതോടെ ഭാവിയില്‍ സഞ്ജുവിന് നായകസ്ഥാനം ലഭിച്ചേക്കാമെങ്കിലും ഐപിഎല്‍ 2026ല്‍ സഞ്ജു റുതുരാജിന്റെ കീഴില്‍ ഇറങ്ങും.

ഹോം ടെസ്റ്റുകളിലെ പ്രകടനം മോശമായി; ഗംഭീറിനെതിരെയുള്ള വിമര്‍ശനം ശരിയോ?


റുതുരാജിനെ ഐപിഎല്‍ അരങ്ങേറ്റത്തില്‍ സഞ്ജു സ്റ്റമ്പ് ചെയ്ത് ഗോള്‍ഡന്‍ ഡക്കായി പുറത്താക്കിയിരുന്നു. 2020 സീസണില്‍ ഷാര്‍ജയില്‍ രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മല്‍സരത്തിലായിരുന്നു ഇത്. സിഎസ്‌കെ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു. രാഹുല്‍ തെവാട്ടിയ എറിഞ്ഞ ഒമ്പതാം ഓവറില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ റുതുരാജ് ഗെയ്ക്വാദ് ഇറങ്ങി.

Samayam MalayalamIPL 2026: സഞ്ജുവിനെ തഴഞ്ഞു; ക്യാപ്റ്റനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്
ഓവറിലെ അവസാന പന്ത് തെവാട്ടിയ ഓഫ്-സ്റ്റമ്പിന് പുറത്ത് വൈഡ് ആയി എറിഞ്ഞു. റുതുരാജ് കൂറ്റന്‍ ഷോട്ടിനായി ക്രീസിന് പുറത്തേക്ക് ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു. ഞൊടിയിടയില്‍ സഞ്ജു റുതുരാജിന്റെ ബെയില്‍സ് തെറിപ്പിച്ചു. എളുപ്പമുള്ള സ്റ്റമ്പിങ് ആയിരുന്നു ഇത്.

Samayam MalayalamIND vs SA: ചതിച്ചത് പിച്ചോ? സച്ചിനും കോഹ്‌ലിയും ഇറങ്ങിയാലും രക്ഷപ്പെടില്ല, ടെസ്റ്റിന് മരണമെന്ന് ഹര്‍ഭജന്‍; ഇന്ത്യന്‍ ടീമിനെ പഴിച്ച് ഗാംഗുലി
അരങ്ങേറ്റ മല്‍സരം മാത്രമല്ല, സീസണിന്റെ തുടക്കവും റുതുരാജിന് മികച്ചതായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ഡക്കായി. ആകെ നേടിയത് അഞ്ച് റണ്‍സ്. പിന്നീട് ശക്തമായി തിരിച്ചെത്തി അവസാന മൂന്ന് മത്സരങ്ങളില്‍ കഴിവ് തെളിയിച്ചു. തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികളും ആറ് മത്സരങ്ങളില്‍ നിന്ന് 51 ശരാശരിയിലും 120.71 സ്‌ട്രൈക്ക് റേറ്റിലും 204 റണ്‍സ് നേടി.

സഞ്ജുവിന്റെ സ്റ്റമ്പിങ് വീഡിയോ കാണാം. https://www.iplt20.com/video/207765/m04-rr-vs-csk-ruturaj-gaikwad-wicket?tagNames=2020

സിഎസ്‌കെ റുതുരാജില്‍ വിശ്വാസമര്‍പ്പിച്ച് 2021 സീസണിലും അദ്ദേഹത്തെ നിലനിര്‍ത്തി. 16 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 635 റണ്‍സ് നേടി കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 2021ന് പുറമേ 2023ഉം റുതുരാജിന് തകര്‍പ്പന്‍ വര്‍ഷമായിരുന്നു. സിഎസ്‌കെ കിരീടം ചൂടിയപ്പോള്‍ 15 ഇന്നിങ്‌സുകളില്‍ നാല് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 590 റണ്‍സ് നേടി.

സിഎസ്‌കെയ്ക്കായി ഇതുവരെ 71 മത്സരങ്ങള്‍ കളിച്ച റുതുരാജ് 40.35 ശരാശരിയിലും 137.47 സ്‌ട്രൈക്ക് റേറ്റിലും 2502 റണ്‍സ് നേടിയിട്ടുണ്ട്. സഞ്ജുവിന് 176 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് 30.75 ശരാശരിയിലും 139.05 സ്‌ട്രൈക്ക് റേറ്റിലുമായി 4,704 റണ്‍സ് സമ്പാദ്യമുണ്ട്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article