Authored by: നിഷാദ് അമീന്‍|Samayam Malayalam•18 Nov 2025, 5:56 pm
IPL 2026: അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) വളരെയധികം കളിക്കാരെ ആവശ്യമില്ല. ഏഴ് വിദേശികള്‍ ഉള്‍പ്പെടെ ടീമില്‍ 20 കളിക്കാരുണ്ട്. 2.75 കോടി മാത്രമാണ് കൈവശമുള്ളത്. ഒരു വിദേശ കളിക്കാരന്‍ ഉള്‍പ്പെടെ പരമാവധി അഞ്ച് കളിക്കാരെ വാങ്ങാന്‍ കഴിയും.
ഹൈലൈറ്റ്:
- മുംബൈയുടെ കൈവശം 2.75 കോടി രൂപ മാത്രം
- താര ലേലം ഡിസംബര്‍ 16ന് അബുദാബിയില്‍
- എംഐക്ക് പരമാവധി അഞ്ച് കളിക്കാരെ വാങ്ങാം
മുംബൈ ഇന്ത്യന്‍സ്(ഫോട്ടോസ്- Agencies)ഹോം ടെസ്റ്റുകളിലെ പ്രകടനം മോശമായി; ഗംഭീറിനെതിരെയുള്ള വിമര്‍ശനം ശരിയോ?
ലേലത്തിന് ഏറ്റവും കുറവ് പണമുള്ള ടീം മുംബൈ ഇന്ത്യന്‍സാണ്. 2.75 കോടി രൂപ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍, എംഐക്ക് ആവശ്യമായ താരങ്ങള്‍ ഇപ്പോള്‍ തന്നെ അവരുടെ പക്കല്‍ ഉണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഓപണറും കമന്റേറ്ററുമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. വിശ്രമിക്കാന്‍ വേണ്ടിയാണ് എംഐ ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം തമാശയായി തന്റെ യൂട്യൂബ് ചാനലില്‍ വിശദീകരിച്ചു.
ലേലത്തില്‍ എംഐക്ക് നല്ലൊരു ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമായി വരുമെന്ന് ചോപ്ര പറഞ്ഞു. 'മുംബൈക്ക് എന്താണ് വേണ്ടത്? ഒന്നാമതായി, അവരുടെ കൈവശം അധികം പണമില്ല. ലേല ദിവസം അവര്‍ക്ക് നല്ലൊരു ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമായി വരുമെന്ന് എനിക്ക് തോന്നുന്നു. അവര്‍ക്ക് ഒരു നല്ല പ്ലേ ലിസ്റ്റ് ആവശ്യമാണ്. നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി ഒരു നല്ല ഗ്രൂപ്പ് ഉണ്ടാക്കാം, അവിടെ നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാം'- അദ്ദേഹം പറഞ്ഞു.
എംഐക്ക് തലപുണ്ണാക്കാതെ വിശ്രമിച്ച് മറ്റ് ഫ്രാഞ്ചൈസികള്‍ കളിക്കാരെ വാങ്ങുന്നത് നോക്കി നില്‍ക്കാം. ഇന്‍സ്റ്റാഗ്രാമില്‍ കുറച്ച് റീലുകള്‍ പരിശോധിക്കാം. നല്ല കാപ്പി, നല്ല വെള്ളം, നല്ല ഭക്ഷണം.. ഈ മൂന്നോ നാലോ കാര്യങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. ഒരു കാല്‍ മറ്റൊന്നിനു മുകളില്‍ വയ്ക്കുക, മറ്റുള്ളവരെയെല്ലാം കാണുക. കാരണം മുംബൈക്ക് ഒന്നും ആവശ്യമില്ല. മുംബൈ തയ്യാറാണ്- അദ്ദേഹം പറഞ്ഞു.
ലേലത്തിന് ടീമുകളുടെ കൈവശമുള്ള പണം
- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 64.30 കോടി രൂപ
- ചെന്നൈ സൂപ്പര്‍ കിങ്സ്: 43.40 കോടി രൂപ
- സണ്‍റൈസേഴ്സ് ഹൈദരാബാദ്: 25.50 കോടി രൂപ
- ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: 22.95 കോടി രൂപ
- ഡല്‍ഹി ക്യാപിറ്റല്‍സ്: 21.80 കോടി രൂപ
- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: 16.40 കോടി രൂപ
- രാജസ്ഥാന്‍ റോയല്‍സ്: 16.05 കോടി
- ഗുജറാത്ത് ടൈറ്റന്‍സ്: 12.90 കോടി രൂപ
- പഞ്ചാബ് കിങ്സ്: 11.50 കോടി രൂപ
- മുംബൈ ഇന്ത്യന്‍സ് : 2.75 കോടി രൂപ.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·