IPL 2026: അർജുൻ സച്ചിന്റെ മകനാണ്, അവനെ വിമർശിക്കാൻ അശ്വിൻ ആരാണ്? ഇത്തവണ എല്ലാവരും അവനെ വാഴ്ത്തുമെന്ന് യോ​ഗ് രാജ്

2 months ago 8

ഹൈലൈറ്റ്:

  • അർജുൻ ഇത്തവണ ലഖ്നൗവിനൊപ്പമാണുള്ളത്
  • അർജുന് പ്രതീക്ഷിച്ച പ്രകടനം നടത്താനാവുന്നില്ല
  • യോഗ് രാജിന് കീഴിൽ അർജുൻ പരിശീലനം നടത്തിയിരുന്നു

ARJUN TENDULKAR, YOGRAJ SINGHഅർജുൻ ടെണ്ടുൽക്കർ, യോഗ് രാജ് സിങ് (Photo: Agencies, IPL Media)(ഫോട്ടോസ്- Agencies)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ 28ന് ആരംഭിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് 10 ടീമുകളും ഇത്തവണ ഇറങ്ങാൻ പോകുന്നത്. യുവതാരങ്ങളെ സംബന്ധിച്ച് ഇത്തവണത്തെ സീസൺ വളരെ നിർണ്ണായകമാണെന്ന് തന്നെ പറയാം. പല പ്രമുഖ താരങ്ങളും ശക്തമായ തിരിച്ചുവരവാണ് ഈ സീസണിൽ പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനായ അർജുൻ ടെണ്ടുൽക്കറിനും ഈ സീസൺ വളരെ പ്രധാനപ്പെട്ടതാണ്.സച്ചിന്റെ മകൻ എന്നതിലപ്പുറം ക്രിക്കറ്റ് താരമെന്ന നിലയിൽ സ്വന്തമായി പേരെടുക്കാൻ അർജുന് സാധിച്ചിട്ടില്ല. ഇത്തവണ മുംബെെ ഇന്ത്യൻസ് ടീം വിട്ട് ലഖ്നൗ സൂപ്പർ ജയ്ന്റ്സിനൊപ്പമാണ് അർജുനുള്ളത്. കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കവെ അർജുന് ലഖ്നൗവിന്റെ പ്ലേയിങ് 11ൽ സ്ഥാനം ഉണ്ടാകില്ലെന്ന് ആർ അശ്വിൻ പറഞ്ഞിരുന്നു.

ഹാർദിക്കിനെ മാറ്റി സൂര്യയെ ക്യാപ്റ്റനാക്കണം; മുംബൈ ഇന്ത്യൻസിനോട് ആർ അശ്വിൻ


ഇപ്പോഴിതാ അശ്വിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിങ്ങിന്റെ പിതാവും പരിശീലകനുമായ യോഗ് രാജ് സിങ്. 'അശ്വിൻ എന്ത് തെമ്മാടിത്തരമാണ് പറയുന്നത്. ആരാണ് ഈ അശ്വിൻ? ഒരാളെക്കുറിച്ച് അറിഞ്ഞിട്ട് വേണം ഇങ്ങനെ സംസാരിക്കാൻ. ഒരാൾ‌ വെറുതെ ടിവിയുടെ മുന്നിലിരുന്ന് അവനെക്കൊണ്ട് അത് ചെയ്യാൻ സാധിക്കില്ല അവൻ അതിന് സാധിക്കില്ല എന്നെല്ലാം പറയാൻ നിങ്ങൾ ആരാണ്?. അർജുൻ‌ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ്.

അത് മറ്റൊരു കാര്യമാണ്. നേരത്തെ ഞാൻ യുവരാജ് സിങ്ങിനോട് അർജുനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാവരും അവനെ തെറ്റായിയാണ് കെെകാര്യം ചെയ്യുന്നത്. അവന്റെ സ്പെെനൽ കോഡിന് പ്രശ്നമുണ്ട്. അവന്റെ കെെ താഴുന്നത് 45 ഡിഗ്രിയിൽ നിന്നാണ്. അവൻ ഗോവാ ടീമിനൊപ്പമുള്ളപ്പോൾ ഇക്കാര്യം അവന്റെ പരിശീലകനോടടക്കം ഞാൻ സംസാരിച്ചിരുന്നു.
Samayam MalayalamIPL 2026: സഞ്ജു വന്നതോടെ റുതുരാജിന്റെ വില പോയോ? സിഎസ്കെ ക്യാപ്റ്റന് വേണ്ട പരി​ഗണനയില്ലേ, ചെപ്പോക്കിൽ സംഭവിച്ചത് ഇതാണ്
അർജുനെക്കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ലെങ്കിൽ എന്റെ അടുത്തോട്ട് വിടൂ. ആറ് മാസം അവൻ എന്റെയൊപ്പം നിൽക്കട്ടെ. അവൻ ലോകത്തിലെ എല്ലാ ബാറ്റ്സ്മാൻമാരേയും മറികടക്കും. അവനെക്കൊണ്ട് അതിന് സാധിക്കുന്നില്ലെങ്കിൽ ഞാൻ‌ എന്റെ താടി വെട്ടി എറിഞ്ഞ് കളയും ' യോഗ് രാജ് പറഞ്ഞു.

അർജുൻ ടെണ്ടുൽക്കറിനെ ഇതിനോടകം മുംബെെ കളിപ്പിച്ചതാണ്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ അർജുന് സാധിച്ചിട്ടില്ല. പ്രതീക്ഷിച്ച വേഗം അർജുന്റെ ബൗളിങ്ങിൽ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ എതിർ ബാറ്റ്സ്മാൻമാർ‌ അർജുനെ അനായാസം നേരിടുകയും ചെയ്യുന്നു. എന്നാൽ യോഗ് രാജിന് കീഴിൽ ആറ് മാസം അർജുൻ പരിശീലനം നടത്തിയിരുന്നു.

IPL 2026: സഞ്ജു മാത്രമല്ല, ഐപിഎല്ലിൽ തിളങ്ങാൻ ഈ രണ്ട് മലയാളികളും; പ്ലേയിങ് ഇലവനിൽ ഇവർക്ക് സീറ്റുറപ്പ്, പ്രതീക്ഷയോടെ ആരാധകർ

ഇതോടെ അർ‌ജുന്റെ ബൗളിങ്ങിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് യോഗ് രാജ് പറയുന്നത്. ഈ സീസണിൽ അർജുന് മികവ് കാട്ടാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു. എന്നാൽ ലഖ്നൗവിൽ അർജുന് പ്ലേയിങ് 11ലെത്തുക പ്രയാസമായിരിക്കും.

മായങ്ക് യാദവ്, ആൻ റിച്ച് നോക്കിയേ, പ്രിൻസ് യാദവ്, ആകാശ് സിങ്, മുഹമ്മദ് ഷമി, ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ എന്നിവരെല്ലാം ഉൾപ്പെടുന്ന ലഖ്നൗവിന്റെ പേസ് നിരയിൽ നിന്ന് അർജുൻ പ്ലേയിങ് 11ലേക്കെത്തുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. അർജുന് ലഖ്നൗ അവസരം നൽകുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article