Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•5 Apr 2026, 7:23 p.m. IST
IPL 2026: ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് തോറ്റതിന് പിന്നാലെ വലിയ വിമർശനം ക്യാപ്റ്റനായ ഋഷഭ് പന്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ലഖ്നൗവിനെതിരേ മുന്നിൽ നിന്ന് നയിച്ച് ടീമിനെ ജയിപ്പിക്കാൻ ഋഷഭിനായി
ഹൈലൈറ്റ്:
- ലഖ്നൗവിന്റെ ഹീറോയായി ഋഷഭ് പന്ത്
- ഹെെദരാബാദിന് തട്ടകത്തിൽ തോൽവി
- ലഖ്നൗ ആരാധകർ ഹാപ്പി
ഋഷഭ് പന്ത്(ഫോട്ടോസ്- AP)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
നാല് പന്തിൽ ഒരു റൺസെടുത്ത ഇഷാനെ പ്രിൻസ് യാദവ് ക്ലീൻബൗൾഡ് ചെയ്യുകയായിരുന്നു. ഇതോടെ 11 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഹെെദരാബാദ് വീണു. ലിയാം ലിവിങ്സ്റ്റണും ഹെൻ റിച്ച് ക്ലാസനും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. പതിയെ നിലയുറപ്പിച്ച് റൺസുയർത്താനുള്ള ലിവിങ്സ്റ്റണിന്റെ പദ്ധതി പൊളിഞ്ഞു. 20 പന്തിൽ 1 സിക്സടക്കം 14 റൺസെടുത്ത ലിവിങ്സ്റ്റണെ ദിഘ് വേഷ് റാത്തി പുറത്താക്കി.
വലിയ തകർച്ചയിലേക്ക് ഹെെദരാബാദ് പോകുമെന്ന് തോന്നിക്കവെ ഹെൻ റിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് രക്ഷക്കെത്തി. 41 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 62 റൺസെടുത്താണ് ക്ലാസൻ മടങ്ങിയത്. നിതീഷ് കുമാർ റെഡ്ഡി 33 പന്തിൽ 3 ഫോറും 5 സിക്സും ഉൾപ്പെടെ 56 റൺസും നേടി. ഇരുവരുടേയും 116 റൺസ് കൂട്ടുകെട്ടാണ് ഹെെദരാബാദിനെ തിരികെ കൊണ്ടുവന്നത്.
ഹർഷ് ദുബെ ഡക്കിന് മടങ്ങിയപ്പോൾ ശിവാങ് കുമാർ 5 റൺസും നേടി. ഹർഷൽ പട്ടേൽ 2 റൺസെടുത്ത് റണ്ണൗട്ടായപ്പോൾ അനികേത് വർമ 2 റൺസോടെ പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറിൽ 9 വിക്കറ്റിന് 156 റൺസെന്ന ഭേദപ്പെട്ട സ്കോറിലേക്കെത്താൻ ഹെെദരാബാദിന് സാധിച്ചു. ലഖ്നൗവിനായി ആവേശ് ഖാനും പ്രിൻസ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ദിഘ് വേഷ് റാത്തിയും മണിമാരൻ സിദ്ധാർത്ഥും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ലഖ്നൗവിന്റേയും തുടക്കം മികച്ചതായില്ല. ഓപ്പണർ മിച്ചൽ മാർഷ് 12 പന്തിൽ 14 റൺസെടുത്ത് പുറത്തായി. എയ്ഡൻ മാർക്രം അതിവേഗം റൺസുയർത്താൻ ശ്രമിച്ചു. 27 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പെടെ 45 റൺസെടുത്ത എയ്ഡൻ മാർക്രത്തെ ശിവങ് കുമാർ പുറത്താക്കി.
IPL 2026: ഫിലിപ്സ് പറഞ്ഞിട്ടും വിശ്വസിച്ചില്ല, ഹെറ്റ്മെയറുടെ റിവ്യു എടുക്കാതെ റാഷിദ്; ഡക്കിന് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി
ആയുഷ് ബദോനിക്ക് കാര്യമായ പ്രകടനം നടത്താനായില്ല. 9 പന്തിൽ 12 റൺസെടുത്താണ് ബദോനി മടങ്ങിയത്. ഇഷാൻ കിഷൻ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. നിക്കോളാസ് പുരാൻ 4 പന്തിൽ 1 റൺസെടുത്ത് മടങ്ങി. അശ്രദ്ധമായി ക്രീസ് വിട്ട പുരാനെ ഇഷാൻ സ്റ്റംപ് ചെയ്യുകയായിരുന്നു.
അബ്ദുൽ സമദ് 12 പന്തിൽ 16 റൺസെടുത്തും മടങ്ങി. എന്നാൽ പിടിച്ചുനിന്ന ക്യാപ്റ്റൻ ഋഷഭ് പന്ത് 50 പന്തിൽ 68 റൺസോടെ പുറത്താവാതെ നിന്ന് ലഖ്നൗവിന് വിജയം സമ്മാനിച്ചു. 9 ഫോറുൾപ്പെടെയാണ് ഋഷഭിന്റെ കിടിലൻ പ്രകടനം. മുകുൽ ചൗധറി 2 റൺസെടുത്ത് പുറത്താവാതെ നിന്നു. ഒരു പന്ത് ബാക്കി നിർത്തിയാണ് ലഖ്നൗവിന്റെ ജയം.









English (US) ·