ഹൈലൈറ്റ്:
- വിരാട് കോഹ്ലിക്ക് ഒരു റൺസിൽ ഫിഫ്റ്റി നഷ്ടം
- കുതിപ്പ് തുടർന്ന് ആർസിബി
- മൂന്നാം തോൽവി വഴങ്ങി ലഖ്നൗ
വിരാട് കോഹ്ലി(ഫോട്ടോസ്- AP)രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദിൻ്റെ പടക്കുതിരകൾ; ആരാണ് അരങ്ങേറ്റത്തിൽ വിസ്മയിപ്പിച്ച പ്രഫുൽ ഹിംഗെ?
ഒരു പന്ത് കെെ മുട്ടിന് ഇടിച്ചതോടെ ഋഷഭ് റിട്ടേർഡ് ഹർട്ടായി പുറത്തുപോയി. പിന്നാലെ ക്രീസിലേക്കെത്തിയ നിക്കോളാസ് പുരാന് കാര്യമായൊന്നും ചെയ്യാനായില്ല. ഏഴ് പന്ത് നേരിട്ട പുരാൻ വെറും ഒരു റൺസാണ് നേടിയത്. വെസ്റ്റ് ഇൻഡീസ് സൂപ്പർ താരത്തിന് ടി20യിൽ വെടിക്കെട്ട് റെക്കോഡ് അവകാശപ്പെടാനാവും. എന്നാൽ ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തുകയാണ് പുരാൻ. മിച്ചൽ മാർഷ് ഒരുവശത്ത് പിടിച്ചുനിന്ന് കളിക്കാൻ ശ്രമിച്ചു.
32 പന്ത് നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 40 റൺസെടുത്ത മിച്ചൽ മാർഷിനെ ക്രുണാൽ പാണ്ഡ്യ ക്ലീൻബൗൾഡ് ചെയ്തു. അബ്ദുൽ സമദിന് ഈ സീസണിൽ കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ആർസിബിക്കെതിരേ രണ്ട് പന്ത് നേരിട്ട് ഡക്കിനാണ് സമദ് പുറത്തായത്. ആയുഷ് ബദോനി നേരിയ ചെറുത്ത് നിൽപ്പ് നടത്തി. 24 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്സും ഉൾപ്പെടെ 38 റൺസെടുത്ത ബദോനിയെ റാസിഖാണ് മടക്കിയത്.
ലഖ്നൗ ബാറ്റിങ് നിര തകർന്നതോടെ ഋഷഭ് പന്ത് വീണ്ടും ക്രീസിലേക്കെത്തി. എന്നാൽ കാര്യമായൊന്നും ചെയ്യാനാവാതെ മടങ്ങി. ആറ് പന്ത് നേരിട്ട് ഒരു റൺസ് മാത്രമാണ് ഋഷഭിന് നേടാനായത്. യുവതാരം മുകുൾ ചൗധരി ഭേദപ്പെട്ട പ്രകടനം നടത്തി. 28 പന്ത് നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 39 റൺസാണ് മുകുൾ നേടിയത്. ലഖ്നൗവിന്റെ വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനായില്ല.
ജോർജ് ലിൻഡെ ഏഴ് റൺസെടുത്ത് പുറത്തായപ്പോൾ മുഹമ്മദ് ഷമി ഗോൾഡൻ ഡക്കായി. ആവേശ് ഖാൻ ഒരു റൺസെടുത്ത് മടങ്ങിയപ്പോൾ ദിഘ് വേഷ് റാത്തി റണ്ണൊന്നുമെടുക്കാതെ ക്രീസിൽ തുടർന്നു. ഇതോടെ 20 ഓവറിൽ 146 റൺസിന് ലഖ്നൗ ഓൾഔട്ടായി. ആർസിബിക്കായി റാസിഖ് സലാം ദാർ നാല് വിക്കറ്റും ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റും ജോഷ് ഹെയ്സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.
ഏകദിന ലോകകപ്പ് വരെയല്ല, 2028വരെ ഇന്ത്യയുടെ പരിശീലകനാവാൻ ഗൗതം ഗംഭീർ; സഞ്ജു ഹാപ്പി, സൂര്യക്കും ആശ്വാസം
മറുപടിക്കിറങ്ങിയ ആർസിബിക്ക് തുടക്കത്തിലേ ഫിൽ സാൾട്ടിനെ (7) നഷ്ടമായി. പ്രിൻസ് യാദവിനാണ് വിക്കറ്റ്. എന്നാൽ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് അതിവേഗം റൺസുയർത്തി. 11 പന്തിൽ 10 റൺസെടുത്ത ദേവ്ദത്തിനെ ആവേശ് ഖാൻ പുറത്താക്കി. നാലാമനായി ക്രീസിലെത്തിയ രജത് പാട്ടീധാർ അതിവേഗം റൺസുയർത്താനാണ് ശ്രമിച്ചത്.
വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിൽ മെല്ലപ്പോക്ക് നടത്തിയത് വിമർശനം നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ അടിച്ചുകളിക്കാനാണ് കോഹ്ലി ഇത്തവണ ശ്രമിച്ചത്. 34 പന്തിൽ ആറ് ഫോറും ഒരു സിക്സുമടക്കം 49 റൺസെടുത്ത് കോഹ്ലിയെ ആവേശ് ഖാൻ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശർമ കടന്നാക്രമിച്ചാണ് കളിച്ചത്. ഇതോടെ ആർസിബി അതിവേഗം വിജയത്തോടടുത്തു.
13 പന്തിൽ 27 റൺസെടുത്ത് രജത് പാട്ടീധാർ പുറത്തായി. 9 പന്തിൽ 23 റൺസെടുത്ത് ജിതേഷ് ശർമയും മടങ്ങി. പ്രിൻസ് യാദവാണ് ഒരു ഓവറിൽ ഇരുവരേയും പുറത്താക്കിയത്. പിന്നീട് ടിം ഡേവിഡും (14) റൊമാരിയോ ഷെഫേർഡും (14) ചേർന്ന് പുറത്താവാതെ നിന്ന് ആർസിബിക്ക് ജയമൊരുക്കുകയായിരുന്നു.









English (US) ·