IPL 2026: കഴിഞ്ഞ തവണ വമ്പന്‍ ഫ്‌ളോപ്, പക്ഷേ ഇത്തവണ സിഎസ്‌കെയില്‍ തകര്‍ത്തുവാരും; 31കാരന്‍ ഉജ്വല ഫോമില്‍

1 week ago 3

Authored by: നിഷാദ് അമീന്‍|Samayam Malayalam7 Jan 2026, 11:49 p.m. IST

IPL 2026: ജാമി ഓവര്‍ട്ടണിന്റെ സമീപകാല ഫോം ശരാശരി മാത്രമായ സിഎസ്‌കെയുടെ (Chennai Super Kings) പേസ് ബൗളിങ് നിരയ്ക്ക് വലിയ ഉത്തേജനം നല്‍കുന്നു. നിര്‍ണായക സമയത്ത് മികച്ച ഓവറുകള്‍ ചെയ്യാനാവാത്തത് കഴിഞ്ഞ സീസണിലെ സിഎസ്‌കെയുടെ തിരച്ചടികളുടെ പ്രധാന കാരണമായിരുന്നു.

ഹൈലൈറ്റ്:

  • ജാമി ഓവര്‍ട്ടണ്‍ മികച്ച ഫോമില്‍
  • ബിബിഎലിലും ഹന്‍ഡ്രഡിലും തിളങ്ങി
  • ഇംഗ്ലണ്ട് ടീമിനായി മികച്ച പ്രകടനം
Chennai Super Kingsചെന്നൈ സൂപ്പര്‍ കിങ്‌സ്(ഫോട്ടോസ്- Agencies)
ഐപിഎല്‍ 2026ന് മുന്നോടിയായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് . അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ യുവതാരങ്ങള്‍ക്ക് വേണ്ടി ലേലത്തില്‍ വന്‍തോതില്‍ പണമെറിഞ്ഞു. അതിന് മുമ്പായി ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനല്‍കി സഞ്ജു സാംസണിനെ ഏറ്റെടുക്കുകയും ചെയ്തു. എംഎസ് ധോണിയുടെ സിഎസ്‌കെ കൂടുതല്‍ ചെറുപ്പമായി മാറിയതോടെ ആരാധകര്‍ കാത്തിരിക്കുകയാണ്. സഞ്ജുവിന്റെ അരങ്ങേറ്റ സീസണ്‍ കാണാന്‍ അതിലേറെ കൗതുകമുണ്ടാവും. 20ല്‍ താഴെ പ്രായമുള്ള കൂടുതല്‍ പേര്‍ ടീമിലെത്തി. കഴിഞ്ഞ ഐപിഎല്ലില്‍ സിഎസ്‌കെയക്ക് വേണ്ടി ആദ്യമായി ഇറങ്ങി വമ്പന്‍ പരാജയമായ ജാമി ഓവര്‍ട്ടണ്‍ ഇത്തവണ മികച്ച ഫോമിലാണ്. മൂന്ന് മത്സരങ്ങളില്‍ കളിച്ച ഇംഗ്ലീഷ് പേസര്‍ക്ക് വിക്കറ്റുകളൊന്നും നേടാനായില്ലെന്ന് മാത്രമല്ല, ഓവറില്‍ ഏകദേശം 14 റണ്‍സ് തോതില്‍ വഴങ്ങുകയും ചെയ്തു.

ഗില്ലിന് കയ്യടിക്കാം; ടെസ്റ്റ് ക്രിക്കറ്റില്‍ മികവിലെത്താന്‍ ബിസിസിഐക്ക് മുന്നില്‍ പുതിയ ആവശ്യം


നിര്‍ണായക ഓവറുകളില്‍ ബൗളര്‍മാരുടെ പരാജയം കഴിഞ്ഞ തവണ സിഎസ്‌കെയുടെ തോല്‍വിയുടെ പ്രധാന കാരണമായിരുന്നു. പേസ്-ബൗളിങ് ഓപ്ഷനുകള്‍ മോശമായതോടെ പലപ്പോഴും മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇത് പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും വലിയ തിരിച്ചടിയുണ്ടാക്കി.

Samayam MalayalamIND U19 Vs SA U19: ആരോണ്‍ ജോര്‍ജിന് സെഞ്ചുറി; സഞ്ജുവിന് പിന്‍ഗാമി, ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം വൈകില്ല
ഐപിഎല്‍ 2026-ല്‍ ഒവര്‍ട്ടണ്‍ സിഎസ്‌കെയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരില്‍ ഒരാളാവുമെന്ന് ഉറപ്പിക്കാം. നിലിവിലെ ഫോം അത് വ്യക്തമാക്കുന്നു. ഇപ്പോള്‍ നടക്കുന്ന 2025-26 ബിഗ് ബാഷ് ലീഗില്‍ (ബിബിഎല്‍) ഓവര്‍ട്ടണ്‍ മികച്ച ഫോമിലാണ്. ആറ് മത്സരങ്ങളില്‍ നിന്ന് 15.33 എന്ന ശരാശരിയിലും 7.26 എന്ന എക്കണോമിയിലും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. സിഡ്നി തണ്ടറിനെതിരെ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ പ്രകടനം ആറ് റണ്‍സിന്റെ നിര്‍ണായക വിജയം നേടാന്‍ അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെ സഹായിച്ചു.

Samayam MalayalamIND U19 Vs SA U19: വല്ലാത്ത വൈഭവം; 15 വയസ്സിനുള്ളില്‍ ആറ് രാജ്യങ്ങളില്‍ സെഞ്ചുറി; ലോകത്ത് ആര്‍ക്കുമില്ലാത്ത നേട്ടം
ടി20 ക്രിക്കറ്റില്‍ ബാറ്റിങ് ഓര്‍ഡറില്‍ ആദ്യ ആറ് സ്ഥാനത്ത് കളിക്കുന്ന പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ അപൂര്‍വമാണ്. ഫോമിലായാല്‍ മുംബൈ ഇന്ത്യന്‍സിന്റെ (എംഐ) ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ നിര്‍ണായക സാന്നിധ്യമായി ജാമി ഓവര്‍ട്ടണ്‍ മാറും. അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ആവശ്യമായ ഘട്ടങ്ങളിലെല്ലാം പന്തെറിയാനുമുള്ള കഴിവുണ്ട്. പേസ്-ബൗളിങ് ഓള്‍റൗണ്ടറായി ഓവര്‍ട്ടണ്‍, ശിവം ദുബെ എന്നിവരാണ് സിഎസ്‌കെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുക.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓവര്‍ട്ടന്റെ ടി20 ബൗളിങ് വളരെയധികം മെച്ചപ്പെട്ടു. ബിബിഎല്‍ പരമ്പരയ്ക്ക് പുറമേ 2025 ലെ ഹണ്ട്രഡ് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു. ആറ് മത്സരങ്ങളില്‍ നിന്ന് 21.37 ശരാശരിയില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ട് ടി20ഐയിലും ഓവര്‍ട്ടണെ പരമാവധി ഉപയോഗിച്ചു. എട്ട് മത്സരങ്ങളില്‍ 19.45 ശരാശരിയില്‍ ഒമ്പതില്‍ താഴെ ഇക്കോണമിയില്‍ 11 വിക്കറ്റുകള്‍ നേടി.

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ ഏറ്റവും വലിയ പോരായ്മകളിലൊന്ന് അവസാന സമയത്ത് മികച്ച ഓവറുകള്‍ എറിയാന്‍ കഴിയാത്തതായിരുന്നു. ഇത്തവണ കാര്‍ത്തിക് ശര്‍മയും പ്രശാന്ത് വീറും ടീമിലെത്തിയത് സിഎസ്‌കെ ആരാധകരെ ആവേശഭരിതരാക്കിയെങ്കിലും ഈ ജോഡി ഇതുവരെ ഐപിഎല്‍ സമ്മര്‍ദ്ദം അനുഭവിച്ചിട്ടില്ല. പരിചയസമ്പന്നനായ ഫിനിഷര്‍ എന്ന നിലയിലും ഓവര്‍ട്ടന്‍ 2026ല്‍ കാര്യമായ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കാം.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article