Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•26 Apr 2026, 5:00 p.m. IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ കണക്കുകൾ നോക്കുമ്പോൾ നിരവധി ഫീൽഡിങ് പിഴവുകളാണ് താരങ്ങൾ വരുത്തിയിരിക്കുന്നത്. സൂപ്പർ ഫീൽഡർമാർ പോലും ഇത്തവണ നിരവധി ക്യാച്ചുകളാണ് കെെവിട്ടിരിക്കുന്നത്
ഹൈലൈറ്റ്:
- ഈ സീസണിൽ നിരവധി ക്യാച്ചുകളാണ് കെെവിട്ടിരിക്കുന്നത്
- ജയിക്കേണ്ട കളി പോലും മോശം ഫീൽഡിങ്ങുകൊണ്ട് തോറ്റു
- ബൗളർമാർക്ക് കാര്യങ്ങൾ പ്രയാസമായി മാറുന്നു
കരുൺ നായർ(ഫോട്ടോസ്- Agencies)ധോണിയുടെ പരിക്കിൽ വിവരങ്ങളുമായി ചെന്നൈ ബാറ്റിങ് കോച്ച്
കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം ഐപിഎല്ലിലെ ചരിത്ര മത്സരങ്ങളിലൊന്നായിരുന്നു. 265 റൺസാണ് പഞ്ചാബ് അനായാസം പിന്തുടർന്ന് ജയിച്ചത്. പല ഘട്ടത്തിലും പഞ്ചാബിനെ പൂട്ടാൻ ഡൽഹിക്ക് അവസരം ലഭിച്ചതാണ്. എന്നാൽ ഇതിന് സാധിക്കാതെ പോയത് മോശം ഫീൽഡിങ് പ്രകടനംകൊണ്ടാണെന്ന് പറയാം.
ഡൽഹിയുടെ കെ എൽ രാഹുലിനെ 12 റൺസിൽ ശശാങ്ക് സിങ് വിട്ടു കളഞ്ഞപ്പോൾ പുറത്താവാതെ 152 റൺസാണ് രാഹുൽ നേടിയത്. 140 റൺസാണ് ലെെഫിന് ശേഷം രാഹുൽ കൂട്ടിച്ചേർത്തത്. 51 റൺസിൽ വിജയകുമാർ വെെശാഖും രാഹുലിനെ വിട്ടു കളഞ്ഞിരുന്നു. ഈ പിഴവാണ് 264 എന്ന കൂറ്റൻ സ്കോറിലേക്ക് ഡൽഹിയെ എത്തിച്ചത്. പഞ്ചാബ് ബാറ്റിങ്ങിൽ ഡൽഹിയുടെ ഫീൽഡർമാരും വളരെയധികം സഹായിച്ചു.
ശ്രേയസ് അയ്യരെ 28 റൺസിലും 35 റൺസിലും കരുൺ നായർ കെെവിട്ട് കളഞ്ഞു. ഈ പിഴവുകളാണ് മത്സരഫലത്തെ മാറ്റി മറിച്ചത്. 28 റൺസിൽ ലഭിച്ച ലെെഫിന് ശേഷം 43 റൺസാണ് ശ്രേയസ് നേടിയത്. 71 റൺസോടെ രാഹുൽ പുറത്താവാതെ നിന്നു. പഞ്ചാബിന്റെ കൂപ്പർ കൊണോലിയെ ഏഴ് റൺസിൽ മുകേഷ് കുമാർ കെെവിട്ടിരുന്നു. പിന്നീട് 17 റൺസിൽ കൊണോലി പുറത്തായി. ഡൽഹിയുടെ മോശം ഫീൽഡിങ് റെക്കോഡ് ജയത്തിലേക്കെത്താൻ പഞ്ചാബിനെ സഹായിച്ചു.
രാജസ്ഥാനും ഹെെദരാബാദും തമ്മിലുള്ള മത്സരത്തിലും നിരവധി മോശം ഫീൽഡിങ് പ്രകടനങ്ങളാണ് കാണാനായത്. വെെഭവ് സൂര്യവംശി 103 റൺസോടെ കളം വാണതാണ് കണ്ടത്. എന്നാൽ 32 റൺസിൽ താരത്തിന്റെ ക്യാച്ച് അനികേത് വർമ വിട്ടുകളഞ്ഞിരുന്നു. രാജസ്ഥാൻ നായകനായ റിയാൻ പരാഗിനെ ആറ് റൺസിൽ നിതീഷ് കുമാർ റെഡ്ഡിയും കെെവിട്ടു കളഞ്ഞു.
IPL 2026: ഇവർ കളിക്കുന്നത് ടീമിനെ തോൽപ്പിക്കാനോ? ബാധ്യതയാകുന്ന താരങ്ങൾ ഇവരാണ്; നാല് ക്യാപ്റ്റന്മാരും പട്ടികയിൽ
ഹെെദരാബാദിന്റെ ട്രാവിസ് ഹെഡിനെ ആദ്യ പന്തിൽ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പർ ദ്രുവ് ജുറേൽ വിട്ടുകളഞ്ഞു. അഭിഷേക് ശർമയെ നാല് റൺസിൽ ഷിംറോൻ ഹെറ്റ്മെയും 30 റൺസിൽ രവീന്ദ്ര ജഡേജയും വിട്ടുകളഞ്ഞു. അഭിഷേക് 57 റൺസെടുത്താണ് പുറത്തായത്. നിതീഷ് കുമാർ റെഡ്ഡിയെ 14 റൺസിൽ ബ്രിജേഷ് ശർമയും കെെവിട്ടിരുന്നു. ഇത്തരത്തിൽ മത്സരഫലത്തെത്തന്നെ മാറ്റി മറിക്കുന്ന നിരവധി ഫീൽഡിങ് പിഴവുകൾ ഈ സീസണിൽ ഇതിനോടകം കാണാൻ സാധിച്ചിട്ടുണ്ട്.








English (US) ·