IPL 2026: ​ഗില്ലിന്റെ വെല്ലുവിളി പാഴ്വാക്കായി, പഞ്ചാബിനെതിരേ പവറില്ലാതെ ​ജിടി ക്യാപ്റ്റൻ; ഈ പ്രകടനംകൊണ്ട് ഇന്ത്യൻ ടി20 ടീമിലിടം പ്രതീക്ഷിക്കേണ്ട

2 months ago 10

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam31 Mar 2026, 8:53 p.m. IST

IPL 2026: ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാൻ ​ഗില്ലിന് ടി20 ടീമിൽ ഇടമില്ല. ടി20 ലോകകപ്പിനുള്ള ടീമിൽ നിന്ന് തഴയപ്പെട്ട ​ഗിൽ ഇപ്പോൾ ഐപിഎല്ലിൽ തിളങ്ങി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഹൈലൈറ്റ്:

  • ശുഭ്മാൻ ഗിൽ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷയിൽ‌
  • മികച്ച സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ ഗില്ലിന് സാധിക്കുന്നില്ല
  • പഞ്ചാബിനെതിരേ ഗുജറാത്തിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല
shubman gillശുഭ്മാൻ ഗിൽ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ നാലാം മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരേ വലിയ സ്കോറിലേക്കുയരാതെ ശുഭ്മാൻ ഗിൽ. പഞ്ചാബിനെതിരേ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന്റെ ഓപ്പണർ റോളിലാണ് ക്യാപ്റ്റനായ ശുഭ്മാൻ ഗിൽ എത്തിയത്. ഭേദപ്പെട്ട ഷോട്ടുകളുമായി പ്രതീക്ഷ നൽകിയാണ് ഗിൽ തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാൻ താരത്തിന് സാധിക്കാതെ പോയി. 27 പന്തിൽ 39 റൺസാണ് ഗില്ലിന് നേടാനായത്. ആറ് ബൗണ്ടറികൾ നേടിയ ഗില്ലിന് ഒരു സിക്സർ പോലും പറത്താൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. 144.44 സ്ട്രെെക്ക് റേറ്റിൽ കളിച്ചാണ് ഗിൽ മടങ്ങിയത്. യുസ് വേന്ദ്ര ചഹാലിനെ സിക്സർ പായിക്കാനുള്ള ഗില്ലിന്റെ ശ്രമം കോപ്പർ കൊണോലിയുടെ തകർപ്പൻ ക്യാച്ചിൽ അവസാനിക്കുകയായിരുന്നു.

ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്


ഇത്തവണത്തെ ഐപിഎൽ സീസൺ പല കാരണങ്ങളാൽ ഗില്ലിന് വളരെ പ്രധാനപ്പെട്ടതായിരുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഗിൽ തഴയപ്പെട്ടത് വളരെ അപ്രതീക്ഷിതമായാണ്. ടീമിന്റെ വെെസ് ക്യാപ്റ്റൻ സ്ഥാനത്തായിരുന്ന ഗില്ലിനെ തീർത്തും അപ്രതീക്ഷിതമായാണ് ഇന്ത്യ ഒഴിവാക്കിയത്. ഇതിന് പിന്നാലെ ടി20 ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു ഗിൽ.

അതിന് ഗില്ലിന് സാധിക്കണമെങ്കിൽ ഐപിഎല്ലിൽ ഏറ്റവും മികച്ച പ്രകടനത്തോടെ ഗില്ലിന് കസറാൻ സാധിക്കണമായിരുന്നു. എന്നാൽ പഞ്ചാബിനെതിരേ ഇത്തരമൊരു പ്രകടനമല്ല ഗില്ല് നടത്തിയതെന്ന് പറയാം. ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഗില്ല് ചില വെല്ലുവിളികൾ നടത്തിയിരുന്നു. ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്നും അതിനായുള്ള ശ്രമമാവും ഐപിഎല്ലിലൂടെ നടത്തുകയെന്നുമെല്ലാം ഗിൽ പറഞ്ഞിരുന്നു.
Samayam MalayalamIPL 2026: വെെഭവ് ഷോ, 15 പന്തിൽ ഫിഫ്റ്റി; സിഎസ്കെയെ അടിച്ചൊതുക്കി 15കാരൻ, ഇന്ത്യൻ‌ സെലക്ടർമാർ കാണുന്നുണ്ടോ?
എന്നാൽ ഇത്തരമൊരു പ്രകടനം ആദ്യ മത്സരത്തിൽ നടത്താൻ ഗില്ലിന് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തുക ഗില്ലിനെ സംബന്ധിച്ച് വളരെ പ്രയാസമാവും. കാരണം ഇന്ത്യയുടെ ഓപ്പണർ റോളിൽ കടുത്ത മത്സരമാണ് നടത്തുന്നത്. സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് നിലവിൽ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണർമാർ.

ഇതിൽ സഞ്ജുവിനേയും അഭിഷേകിനേയും പെട്ടെന്ന് ഇന്ത്യ മാറ്റാൻ സാധ്യതയില്ല. അഭിഷേക് ശർമയുടെ സമീപകാല പ്രകടനങ്ങൾ അൽപ്പം മോശമാണ്. ഹാട്രിക് ഡക്കടക്കം ടി20 ലോകകപ്പിൽ നേരിട്ട അഭിഷേക് ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിലും കാര്യമായ പ്രകടനം നടത്താൻ സാധിക്കാതെയാണ് മടങ്ങിയത്. അഭിഷേകിന്റെ സീറ്റിലേക്ക് കണ്ണുനട്ടാണ് വെെഭവ് സൂര്യവംശിയുള്ളത്.

IPL 2026: സിഎസ്കെയിലെത്തി, സഞ്ജുവിനെ ആ ഭാഗ്യം കെെവിട്ടു; ആറ് വർഷത്തിന് ശേഷം എലെെറ്റ് ക്ലബ്ബിൽ നിന്ന് പുറത്ത്, ടീമും തകർന്നടിഞ്ഞു

15 വയസ് പൂർത്തിയായതോടെ വെെഭവിന് ഇന്ത്യയുടെ സീനിയർ ടീമിനൊപ്പം കളിക്കാനുള്ള പ്രായ പൂർത്തിയായിരിക്കുകയാണ്. അതുകൊണ്ടുതന്നെ വെെഭവിന് ഇന്ത്യ അവസരം നൽകിയേക്കും. അവസാന സീസണിലെ വെടിക്കെട്ടിന് പുറമെ ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ 15 പന്തിൽ‌ അർധ സെഞ്ചുറി നേടിയാണ് വെെഭവ് തുടങ്ങിയിരിക്കുന്നത്.

യശ്വസി ജയ്സ്വാളും മിന്നും ഫോമിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഗില്ലിന് ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താൻ തുടർച്ചയായ വെടിക്കെട്ട് പ്രകടനങ്ങൾ ആവശ്യമാണ്. 200 സ്ട്രെെക്ക് റേറ്റിൽ കളിക്കുന്ന യുവതാരങ്ങൾ അവസരത്തിനായി കാത്ത് നിൽക്കവെ ഗില്ലിന് മടങ്ങിവരവ് പ്രയാസമായിരിക്കും എന്ന് നിസംശയം പറയാം. നിലവിൽ ഇന്ത്യയുടെ ഏകദിന, ടി20 ടീമിന്റെ നായകനാണ് ഗിൽ.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article