IPL 2026: ചെന്നൈ പൊന്നും വില കൊടുത്തത് വെറുതെയാകില്ല, അരങ്ങേറ്റക്കാരിൽ ഞെട്ടിക്കുക ഈ നാലുപേർ; പറയുന്നത് മുൻ ഇന്ത്യൻ താരം

5 days ago 3

Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam17 Mar 2026, 7:53 p.m. IST

2026 ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് പൊന്നും വില കൊടുത്തു വാങ്ങിയ രണ്ട് അണ്‍ക്യാപ്ഡ് താരങ്ങളാണ് പ്രശാന്ത് വീറും കാർത്തിക് ശർമയും. ചെന്നൈ ഇവർക്കായി നൽകിയ കോടികൾ വെറുതെ ആകില്ലെന്നാണ് മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദ് അഭിപ്രായപ്പെടുന്നത്. അരങ്ങാറ്റക്കാരിൽ തിളങ്ങാൻ സാധ്യതയുള്ള നാല് പേർ ആരൊക്കെയാണെന്ന് അഭിനവ് മുകുന്ദ് പ്രവചിച്ചിരിക്കുകയാണ്.

ഹൈലൈറ്റ്:

  • ചെന്നൈക്ക് വേണ്ടി പ്രശാന്ത് വീറും കാർത്തിക് ശർമയും മിന്നിക്കും
  • ഡൽഹിയുടെ ജമ്മു കാശ്മീർ താരം ആഖിബ് നബിയും തകർക്കാനാണ് സാധ്യത
  • ഗുജറാത്ത് താരം അശോക് ശർമയും തിളങ്ങുമെന്നാണ് അഭിനവിന്‍റെ അഭിപ്രായം
Prashant Veer, Kartik Sharma IPL 2026 CSKപ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ(ഫോട്ടോസ്- IANS)
മാർച്ച് 28-നാണ് 2026 സീസൺ ഐപിഎല്ലിന് തുടക്കമാകുന്നത്. ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ആർസിബി എസ്ആർച്ചിനെയാണ് നേരിടുക. പലപ്പോഴും ഐപിഎൽ സീസണുകളിൽ മിന്നുന്ന പ്രകടനം നടത്തി അരങ്ങേറ്റ താരങ്ങൾ ഞെട്ടിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ അങ്ങനെ ഞെട്ടിച്ച വൈഭവ് സൂര്യവംശി ഇന്ന് രാജസ്ഥാന്‍ റോയൽസിന്റെ പ്രധാന ഓപ്പണർ ആണ്. സഞ്ജു സാംസണിന്‍റെ ഓപ്പണിങ് റോളിലേക്കാണ് വൈഭവ് സൂര്യവംശി കുറച്ച് മത്സരങ്ങള്‍ കൊണ്ട് കടന്നെത്തിയത്. പുതിയ സീസണിൽ തകർത്തു കളിക്കാൻ സാധ്യതയുള്ള നാല് അരങ്ങേറ്റക്കാർ ആരൊക്കെയാണ? മുന്‍ ആർസിബി, സിഎസ്കെ താരമായ അഭിനവ് മുകുന്ദ് ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് കോടികൾ നൽകി സർപ്രൈസ് നീക്കത്തിലൂടെ സ്വന്തമാക്കിയ പ്രശാന്ത് വീർ, കാർത്തിക് ശർമ എന്നിവർ ഈ സീസണിൽ ഞെട്ടിക്കുമെന്നാണ് അഭിനവ് മുകുന്ദിന്‍റെ അഭിപ്രായം.
Samayam MalayalamIPL 2026: ഇക്കുറി മുംബൈ, 2027-ല്‍ ചെന്നെെ, പഞ്ചാബും ഡല്‍ഹിയും രാജസ്ഥാനും കാത്തിരിക്കണം; ശ്രദ്ധേയമായി എഐ പ്രവചനം
"അവർ രണ്ടുപേരും നന്നായി കളിക്കുമെന്നാണ് എന്റെ അഭിപ്രായം, കാർത്തിക് ശർമക്കാണ് കൂടുതൽ സാധ്യത, കാരണം ഒരുപാട് ടീമുകൾക്ക് അവനിൽ നോട്ടമുണ്ട്, മധ്യനിരയിൽ തകർത്തടിക്കാനുള്ള മികവാണ് അവനുള്ളത്" - അഭിനവ് മുകുന്ദ് പറഞ്ഞു. "പ്രശാന്ത് വീറാണെങ്കിൽ അതിശയിപ്പിക്കുന്ന താരമാണ്, ചെന്നൈ സൂപ്പർ കിങ്സിൽ അവൻ എത്രത്തോളം മികവ് പുലർത്തുമെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്" - അഭിനവ് മുകുന്ദ് കൂട്ടിച്ചേര്‍ത്തു.

ആറാം കിരീടം ലക്ഷ്യം; രോഹിത് ശർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു


പുതിയ സീസണിൽ ഞെട്ടിക്കാൻ സാധ്യതയുള്ള മൂന്നാമത്തെ താരമായി അഭിനവ് മുകുന്ദ് തെരഞ്ഞെടുത്തത് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ആഖിബ് നബിയെയാണ്. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. 17 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകൾ എത്തിയ ആഖിബ് നബി രഞ്ജി സീസണിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായും മാറി. "ജമ്മു കാശ്മീരിന്റെ ഹീറോയാണ് ആഖിബ് നബി, റെഡ് ബോളിൽ കിടിലൻ സീസണാണ് താരം പൂർത്തിയാക്കിയത്, വൈറ്റ് ബോളിൽ എത്രത്തോളം മികവ് പുറത്തെടുക്കാൻ കഴിയും എന്ന് കാത്തിരുന്ന് കാണാം " - ഇതാണ് ഡൽഹി താരത്തെക്കുറിച്ച് അഭിനവ് പറഞ്ഞ വാക്കുകൾ.
Samayam MalayalamIPL 2026: ഷര്‍ദുലിനെ കൂറ്റന്‍ സിക്സറിന് തൂക്കി, പിന്നാലെ കളിയാക്കി രോഹിത് ശര്‍മ പറഞ്ഞതെന്ത്? വൈറലായി വീഡിയോ
ശുഭ്മാൻ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയ അശോക് ശർമയെയും മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള അരങ്ങേറ്റ താരമായി അഭിനവ് മുകുന്ദ് തെരഞ്ഞെടുക്കുന്നുണ്ട്. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് നെറ്റ്സ് ബോളറായിരുന്ന അശോക് ശർമ 2022 സീസണില്‍ കൊൽക്കത്തയുടെയും 2025 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെയും ഭാഗമായിരുന്നു. എന്നാൽ ഇതുവരെ ഐപിഎല്ലിൽ അരങ്ങേറാൻ അവസരം ലഭിച്ചിട്ടില്ല. ഇക്കുറി അത് ലഭിക്കുമെന്നാണ് അഭിനവ് മുകുന്ദ് കരുതുന്നത്.
സൈഫുദ്ധീൻ ടി എം

രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് സൈഫുദ്ധീന്‍ ടി എം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. സുപ്രഭാതം ദിനപത്രത്തില്‍ ട്രൈനിയായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സ്പോര്‍ട്സ് മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ബൈറ്റ്ഡാന്‍സ്, ടൈംസ് ഇന്‍റര്‍നെറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ കണ്ടന്‍റ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രവര്‍ത്തിച്ചു. ഹ്യൂമര്‍, ടെക്നോളജി, ഓട്ടോമൊബൈല്‍, ഗെയിമിങ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തു. 2024 മുതല്‍ ടൈംസ് ഇന്‍റര്‍നെറ്റില്‍ നിന്നുള്ള സമയം മലയാളത്തിന്‍റെ ഭാഗമായി. ഗള്‍ഫ്, വിദേശം, കായികം, തുടങ്ങിയ മേഖലകളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനൊപ്പം വീഡിയോ അവതരിപ്പിക്കുകയും ചെയ്യുന്നു.... കൂടുതൽ വായിക്കുക

Read Entire Article