Authored by: നിഷാദ് അമീന്‍|Samayam Malayalam•9 Nov 2025, 4:22 pm
IPL 2026: രവീന്ദ്ര ജഡേജയെ (Ravindra Jadeja) വിട്ടുകൊടുത്ത് സഞ്ജു സാംസണിനെ (Sanju Samson) വാങ്ങുന്നത് സിഎസ്‌കെയ്ക്ക് ഗുണകരമാവുമോ? തെറ്റായ നീക്കമാകാനുള്ള മൂന്ന് കാരണങ്ങള്‍ ഇങ്ങനെ. ജഡേജയക്ക് പകരക്കാരനാകാന്‍ സാധ്യതയുള്ള മൂന്ന് കളിക്കാര്‍ ഇവര്‍.
ഹൈലൈറ്റ്:
- സിഎസ്‌കെയക്ക് നഷ്ട കച്ചവടമോ?
- ഓള്‍റൗണ്ടര്‍ക്ക് പകരം വിക്കറ്റ് കീപ്പര്‍
- മാച്ച് ഫിനിഷര്‍ക്ക് പകരം ഓപണര്‍
സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ(ഫോട്ടോസ്- Agencies)മൂന്നാം ടി20യിലും നിരാശപ്പെടുത്തി ശുഭ്മാൻ ഗിൽ; സഞ്ജുവിൻ്റെ സ്ഥാനം ബെഞ്ചിൽ
ഡെവാള്‍ഡ് ബ്രെവിസിനെ കൂടി ജഡേജയ്‌ക്കൊപ്പം കരാര്‍ ചെയ്യിക്കാന്‍ ആര്‍ആര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്.
സിഎസ്‌കെയ്ക്ക് നാല് തവണ ഐപിഎല്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ ജഡേജ പങ്കാളിയാണ്. 2011, 2018, 2021, 2023 വര്‍ഷങ്ങളാണിത്. 2012 ഐപിഎല്‍ മുതല്‍ (ഫ്രാഞ്ചൈസി രണ്ട് വര്‍ഷത്തെ സസ്പെന്‍ഷന്‍ നേരിട്ട 2016, 2017 സീസണുകളില്‍ ഒഴികെ) അവര്‍ക്കായി കളിക്കുന്നു. 2025ല്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ 14 മത്സരങ്ങളില്‍ 10 വിക്കറ്റുകളും 135.58 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 301 റണ്‍സും നേടി.
2013 മുതല്‍ (2016, 2017 സീസണുകള്‍ ഒഴികെ) ആര്‍ആറിന്റെ ഭാഗമായ സഞ്ജു 2021 മുതല്‍ ക്യാപ്റ്റനാണ്. 67 മത്സരങ്ങളില്‍ 33 എണ്ണം വിജയിച്ചു. 2025ല്‍ പരിക്ക് കാരണം അഞ്ച് മത്സരങ്ങള്‍ നഷ്ടമായെങ്കിലും 140.39 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 285 റണ്‍സ് നേടി.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണുമായി മാറ്റുന്നത് സിഎസ്‌കെയ്ക്ക് എത്രമാത്രം ഗുണംചെയ്യുമെന്ന് പരിശോധിക്കേണ്ടതുണ്ട്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നീ മൂന്ന് മേഖലയിലും തിളങ്ങുന്ന താരമാണ് ജഡേജ. കീപ്പര്‍, ഓപണര്‍, ക്യാപ്റ്റന്‍ എന്നീ റോളുകള്‍ സഞ്ജുവും വഹിക്കുന്നു. അതായത് രണ്ടു പേരും പരസ്പരം പകരമാവുന്നില്ല.
നിലവിലെ വിക്കറ്റ് കീപ്പറായ എംഎസ് ധോണി 2026ലും സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുമെന്ന് ഉറപ്പായിരിക്കെ സഞ്ജു കൂടി എത്തിയാല്‍ ഒരാള്‍ ഗ്ലൗസ് അഴിക്കേണ്ടി വരും. സഞ്ജു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഇന്നിങ്‌സ് ആരംഭിക്കേണ്ടി വരും. മറ്റൊന്ന് ജഡേജ മധ്യനിര ബാറ്ററും സഞ്ജു അടിസ്ഥാനപരമായി ഓപണറുമാണ്.
സിഎസ്‌കെ ഇപ്പോള്‍ നേരിടുന്ന ഫിനിഷിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഞ്ജു മധ്യനിര ബാറ്ററല്ല. ജഡേജ കൂടി പോവുമ്പോള്‍ പകരക്കാരെ കിട്ടിയില്ലെങ്കില്‍ ക്ഷീണമാവും. 2021-ല്‍ സിഎസ്‌കെ അവസാനമായി കിരീടം നേടിയപ്പോഴും (227 റണ്‍സും 13 സ്‌കാല്‍പ്പുകളും) 2023-ലും (190 റണ്‍സും 20 വിക്കറ്റുകളും) ജഡേജയായിരുന്നു പ്രധാന സംഭാവന നല്‍കിയത്.
സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ ജഡേജയ്ക്ക് സഞ്ജുവിനേക്കാള്‍ മല്‍സര പരിജയമുണ്ട്. 50 ഇന്നിങ്സുകളില്‍ നിന്ന് 7.03 എന്ന മികച്ച ഇക്കണോമി റേറ്റില്‍ 37 വിക്കറ്റുകള്‍ വീഴ്ത്തിയ ഇടംകൈയ്യന്‍ സ്പിന്നര്‍ പിച്ചിന്റെ സ്വഭാവം മുതലെടുക്കുന്നു. ലേലത്തില്‍ ജഡേജയുടെ കുറവ് നികത്താന്‍ നല്ല ഓള്‍റൗണ്ടറെ കിട്ടിയില്ലെങ്കിലും സിഎസ്‌കെയ്ക്ക് ഇത് നഷ്ട കച്ചവടമാവും. ലേലത്തില്‍ എപ്പോഴും ഓള്‍റൗണ്ടര്‍മാര്‍ക്ക് പിടിവലിയാണ്.
ജഡേജയെ പുറന്തള്ളിയാല്‍ പകരം സ്പിന്നറാവാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ തനുഷ് കൊട്ടിയന്‍, സഞ്ജയ് യാദവ്, ജഗദീഷ സുചിത് എന്നിവരാണ്.
2025 ല്‍ ലേലം ചെയ്യപ്പെടാതെ പോയ തനുഷ് കൊട്ടിയന്‍ പഞ്ചാബ് കിങ്സില്‍ നെറ്റ് ബൗളറായി ചേര്‍ന്നു. 2024 ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം മാത്രമാണ് കളിച്ചത്. 2024-25 മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി 20 ശരാശരിയിലും 7.44 എന്ന ഇക്കണോമി റേറ്റിലും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് സെഞ്ച്വറികളും 17 അര്‍ദ്ധ സെഞ്ച്വറികളുമായി 2000-ത്തിലധികം റണ്‍സുണ്ട്.
ഇടംകൈയ്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് യാദവും 2025 ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയി. 30 കാരന്‍ 2022 ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായി ഒരു മത്സരം കളിച്ചു. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ട്രിച്ചി ഗ്രാന്‍ഡ് ചോളസിനായി എട്ട് ഇന്നിങ്സുകളില്‍ നിന്ന് 32.66 ശരാശരിയില്‍ രണ്ട് അര്‍ദ്ധസെഞ്ച്വറികളോടെ 196 റണ്‍സ് നേടി. 35 ടി20 മത്സരങ്ങളില്‍ നിന്ന് 546 റണ്‍സ് നേടിയ അദ്ദേഹം 21 വിക്കറ്റുകള്‍ക്ക് ഉടമയാണ്.
ഇടങ്കയ്യന്‍ സ്പിന്നറും ഇടംകൈയ്യന്‍ ബാറ്റ്സ്മാനുമായ ജഗദീഷ സുചിത് 22 ഐപിഎല്‍ മത്സരങ്ങളില്‍ 19 വിക്കറ്റുകള്‍ നേടി. ഉത്തരാഖണ്ഡിനു വേണ്ടി അടുത്തിടെ രഞ്ജി ട്രോഫി മാച്ചില്‍ ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സ് നേടുകയും മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ജഡേജയ്ക്ക് പകരക്കാരനാവാന്‍ കഴിയുന്ന മികച്ച ഓള്‍റൗണ്ടറാണ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·