Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•24 Mar 2026, 8:18 americium IST
IPL 2026: ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെ ജസ്പ്രീത് ബുംറ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. ബുംറ ബിസിസി ഐ സെൻഡ്രൽ ഫോർ എക്സലൻസിലുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്
ഹൈലൈറ്റ്:
- പല സൂപ്പർ താരങ്ങളും പരിക്കേറ്റ് പുറത്ത്
- ബുംറ കളിച്ചില്ലെങ്കിൽ മുംബെെക്ക് കനത്ത തിരിച്ചടി
- മുംബെെ ലക്ഷ്യമിടുന്നത് ആറാം കിരീടം
ജസ്പ്രീത് ബുംറ(ഫോട്ടോസ്- Getty Images)ധോണിക്കൊപ്പം സഞ്ജു; ചെപ്പോക്കിനെ ഇളക്കിമറിച്ച് 'ബ്ലോക്ക്ബസ്റ്റർ' എൻട്രി
ഫെെനലിൽ ന്യൂസീലൻഡിനെ ഇന്ത്യ തകർത്തപ്പോൾ നാല് വിക്കറ്റ് പ്രകടനത്തോടെ ബുംറ കളിയിലെ താരമായും മാറി. ഇത്തവണ മുംബെെക്ക് വലിയ പ്രതീക്ഷയായി ബുംറ മാറവെയാണ് പരിക്കിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. ഐപിഎല്ലിന് നാല് ദിവസം മാത്രം ശേഷിക്കെ ബുംറ കർണാടകയിലെ ബംഗളൂരുവിൽ ബിസിസി ഐ സെൻഡ്രൽ ഫോർ എക്സലൻസിലാണുള്ളത്. ടെെംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
32കാരനായ ബുംറക്ക് പരിക്കേറ്റതാണോ അതോ സ്വാഭാവികമായുള്ള പരിശോധനക്കായി വന്നതാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ബുംറക്ക് പരിക്കേറ്റാൽ അത് മുംബെെയെ കാര്യമായി ബാധിക്കുമെന്ന് തന്നെ പറയാം. ഇത്തവണ ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബെെ ഇന്ത്യൻസ് ഇറങ്ങുന്നത്.
മുൻ മുംബെെ നായകനും സൂപ്പർ താരവുമായ രോഹിത് ശർമയും ഇത്തവണ മുംബെെ ആറാം കിരീടം നേടുമെന്ന ഉറപ്പ് ആരാധകർക്കായി നൽകിയിട്ടുണ്ട്. ജസ്പ്രീത് ബുംറ കളിക്കാതിരുന്നാൽ മുംബെെക്ക് ആറാം കിരീടം നേടുക എളുപ്പമാവില്ല. മുംബെെയുടെ ഇതുവരെയുള്ള കിരീട നേട്ടങ്ങളിൽ ബുംറയുടെ പ്രകടനം വളരെ നിർണ്ണായകമായിരുന്നു. ഡെത്തോവറിലെ ബുംറയുടെ ബൗളിങ് പ്രകടനത്തിന് പകരംവെക്കാൻ ലോകകപ്പിൽ നിലവിൽ മറ്റൊരു താരമില്ലെന്ന് പറയാം.
അതുകൊണ്ടുതന്നെ ഇപ്പോൾ ബുംറക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നാൽ മുംബെെയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ മികച്ച താരനിര മുംബെെക്കുണ്ട്. ഹാർദിക് പാണ്ഡ്യ മുംബെെയെ നയിക്കുമ്പോൾ രോഹിത് ശർമ, തിലക് വർമ, ക്വിന്റൻ ഡീകോക്ക്, റിയാൻ റിക്കിൽറ്റൻ, സൂര്യകുമാർ യാദവ് എന്നിവരെല്ലാം ഉൾപ്പെടുന്ന തകർപ്പൻ ബാറ്റിങ് നിര മുംബെെക്കൊപ്പമുണ്ട്.
IPL 2026: സിഎസ്കെ ആരാധകർക്ക് സഞ്ജുവിന്റെ ഉറപ്പ്, മലയാളി താരം പറഞ്ഞത് ഒരു കാര്യം; ആർപ്പുവിളിച്ച് കാണികൾ
ബൗളിങ്ങിലേക്ക് വരുമ്പോൾ ജസ്പ്രീത് ബുംറ, ട്രന്റ് ബോൾട്ട്, ദീപക് ചഹാർ എന്നിവരാണുള്ളത്. സ്പിൻ നിരയിൽ മിച്ചൽ സാന്റ്നറുമുണ്ട്. മുംബെെയുടെ സ്പിൻ നിരയിൽ ഇത്തവണ അൽപ്പം ദൗർബല്യമുണ്ട്. എന്നാൽ ഇതിനെ മറികടക്കാൻ സാധിക്കുന്ന പേസ് കരുത്തും ബാറ്റിങ് കരുത്തും മുംബെെക്കുണ്ട്. ഇത്തവണ ആറാം കിരീടത്തിലേക്കെത്താൻ മുംബെെക്ക് സാധിക്കണമെങ്കിൽ ഏറ്റവും മികച്ച ഫിറ്റ്നസോടെ ബുംറ കളിക്കേണ്ടതായുണ്ട്.
മുംബെെ ബുംറയുടെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ സാധാരണ പരിശോധകൾക്കായാവാം അദ്ദേഹം ബംഗളൂരുവിലേക്ക് പോയതെന്ന് കരുതാം. എന്തായാലും മുംബെെ ടീമിനൊപ്പം ഇതുവരെ ബുംറ ചേർന്നിട്ടില്ലെന്ന റിപ്പോർട്ട് ആരാധകർക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്.








English (US) ·