Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•21 Apr 2026, 9:02 americium IST
IPL 2026: മുംബെെ ഇന്ത്യൻസിനെ സംബന്ധിച്ച് ഗുജറാത്തിനെതിരായ മത്സരം വളരെ പ്രധാനപ്പെട്ടതായിരുന്നു. 99 റൺസിന്റെ വമ്പൻ ജയത്തോടെ അവസാന സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്കുയരാൻ മുംബെെക്ക് സാധിച്ചു
ഹൈലൈറ്റ്:
- ജസ്പ്രീത് ബുംറക്ക് ആദ്യ പന്തിൽ വിക്കറ്റ്
- ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായി കെെയടി നേടി
- തിലക് വർമക്ക് തകർപ്പൻ സെഞ്ചുറി
ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ(ഫോട്ടോസ്- ANI)സൂര്യവംശിയുടെ മിന്നൽ പ്രടനം; റെക്കോഡുകൾ സ്വന്തമാക്കാൻ താരം
ഹാർദിക്കിനോടുള്ള അതൃപ്തി ഗ്രൗണ്ടിൽ ബുംറ പരസ്യമായി പ്രകടിപ്പിക്കുന്നതടക്കം കാണാനായി. ഇപ്പോഴിതാ ബുംറയുമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും ബുംറയെ എന്തുകൊണ്ടാണ് ആദ്യ ഓവറിൽ ഉപയോഗിക്കാത്തതെന്നും ഹാർദിക് പാണ്ഡ്യ തുറന്ന് പറഞ്ഞിരിക്കുകയാണ്. ' ജസ്പ്രീത് ബുംറ എന്തുകൊണ്ടാണ് ആദ്യ ഓവറിൽ പന്തെറിയാത്തത് എന്ന ചോദ്യം പലരും ഉയർത്തുന്നതായി കണ്ടു. എന്നാൽ 150ലധികം മത്സരം കളിച്ചിട്ടുള്ള ബുംറ എട്ടോ ഒമ്പതോ തവണ മാത്രമാണ് ആദ്യ ഓവർ ചെയ്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഇത് ഹാർദിക് പാണ്ഡ്യയുടെ പ്രശ്നമല്ല. ജസ്പ്രീത് ബുംറ സവിശേഷതയുള്ള ബൗളറാണ്. ടീമിന് എപ്പോൾ ആവശ്യമുണ്ടോ അപ്പോഴെല്ലാം ഉപയോഗിക്കാവുന്ന ബൗളറാണവൻ. എപ്പോഴും ആദ്യ ഓവറിൽ ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ ഇന്ന് ന്യൂബോളിൽത്തന്നെ ഇംപാക്ട് സൃഷ്ടിക്കണമെന്നത് ഞങ്ങൾ തിരിച്ചറിഞ്ഞു. ഇതിന് ബുംറയെക്കാൾ കേമനായി മറ്റാരുണ്ട്.' ഹാർദിക് പാണ്ഡ്യ പറഞ്ഞു.
ഗുജറാത്ത് ടെെറ്റൻസിനെതിരേ ആദ്യ ഓവർ എറിയാനെത്തിയ ബുംറ ഓപ്പണർ സായ് സുദർശനെ ഗോൾഡൻ ഡക്കാക്കി. ഇത് ഗുജറാത്തിന്റെ തകർച്ചയുടെ തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് കൂട്ടത്തകർച്ചയാണ് ഗുജറാത്തിന് നേരിടേണ്ടി വന്നത്. ക്യാപ്റ്റനെന്ന നിലയിൽ മികച്ച ബൗളിങ് മാറ്റങ്ങളും ഫീൽഡിങ് വിന്യാസങ്ങൾക്കൊണ്ടും ഹാർദിക് കെെയടി നേടി. ബാറ്റ്സ്മാനെന്ന നിലയിൽ പിന്നോട്ട് പോയപ്പോഴും ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് മികച്ച നിന്നു.
ഗുജറാത്തിനെതിരായ വിജയം വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് ഹാർദിക് മത്സരശേഷം പറഞ്ഞു. 'എവേ മത്സരത്തിൽ വിജയം നേടുകയെന്നത് എപ്പോഴും വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മുംബെെ ഇന്ത്യൻസിന് അഹമ്മദാബാദിലെ പിച്ച് പലപ്പോഴും വലിയ വെല്ലുവിളിയാണ്. ഇന്ന് ഞങ്ങൾ മികച്ച ക്രിക്കറ്റ് കളിച്ചു. ഇന്നത്തെ ജയം വളരെ നിർണ്ണായകമായിരുന്നു. അതുകൊണ്ടുതന്നെ ഈ ജയം സവിശേഷവുമാണ്.
IPL 2026: ഔട്ട് ഓഫ് റൺസല്ല, ഇത് ഔട്ട് ഓഫ് ഫോം; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, കാത്തിരിക്കുന്നത് വലിയ തിരിച്ചടി
തിലക് വർമയുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതായി മാറി. വളരെയേറെ കഴിവുള്ള താരമാണവൻ. അവൻ അധികം ആശങ്കപ്പെട്ട് കളിക്കേണ്ട സാഹചര്യമില്ല. ഞാൻ അവനോട് പറഞ്ഞത് പന്ത് നോക്കി വലിച്ചടിക്കാനാണ്. അവന് അതിന് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. മുംബെെയുടെ യുവതാരങ്ങളെല്ലാം പ്രതീക്ഷ നിലനിർത്തി. അശ്വിനി കുമാർ നാല് വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റി' ഹാർദിക് കൂട്ടിച്ചേർത്തു.








English (US) ·