ഹൈലൈറ്റ്:
- മുംബെെയുടെ ബൗളിങ് നിര ദുർബലം
- മുംബെെയുടെ ബാറ്റിങ് നിരക്കും മികവില്ല
- ഹാട്രിക് തോൽവി ഏറ്റുവാങ്ങി മുംബെെ
ആർസിബി vs മുംബെെ ഇന്ത്യൻസ്(ഫോട്ടോസ്- ANI)ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?
തല്ലിത്തകർത്ത സാൾട്ട് 36 പന്തിൽ 78 റൺസെടുത്ത് ആദ്യം പുറത്തായി. ആറ് വീതം സിക്സും ഫോറും ഉൾപ്പെടെ 216.66 സ്ട്രെെക്ക് റേറ്റിൽ മിന്നിച്ച ഫിൽ സാൾട്ടിനെ പുറത്താക്കി ശാർദ്ദുൽ ഠാക്കൂറാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ രജത് പാട്ടീധാർ ആദ്യ പന്ത് മുതൽ ആക്രമണം അഴിച്ചുവിട്ടു. മായങ്ക് മാർക്കണ്ഡെയെ ഹാട്രിക് സിക്സുകൾ പറത്തിയ പാട്ടീധാർ 17 പന്തിൽ അർധ സെഞ്ചുറി നേടി.
20 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 53 റൺസെടുത്ത പാട്ടീധാറിനെ മിച്ചൽ സാൻ്റനർ പുറത്താക്കി. ഒരുവശത്ത് നങ്കൂരമിട്ട് കളിച്ച വിരാട് കോഹ്ലി 38 പന്തിൽ 50 റൺസെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ നേടി മുന്നോട്ട് പോയ കോഹ്ലിയെ ഹാർദിക് പാണ്ഡ്യയാണ് മടക്കിയത്. ജിതേഷ് ശർമക്ക് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായില്ല.
9 പന്ത് നേരിട്ട് 10 റൺസ് നേടിയ ജിതേഷിനെ ട്രന്റ് ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി. ടിം ഡേവിഡ് കാമിയോ കാഴ്ചവെച്ചു. 16 പന്തിൽ 2 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 34 റൺസോടെ ഡേവിഡ് പുറത്താവാതെ നിന്നു. റൊമാരിയോ ഷെഫേർഡ് രണ്ട് റൺസെടുത്ത് പുറത്താവാതെ നിന്നു.
ഇതോടെ 20 ഓവറിൽ നാല് വിക്കറ്റിന് 240 എന്ന കൂറ്റൻ സ്കോറിലേക്കെത്താൻ ആർസിബിക്കായി. മുംബെെക്കായി ട്രന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ , മിച്ചൽ സാന്റ്നർ, ശാർദ്ദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. മുംബെെ ബൗളർമാരിൽ ആർക്കും മികച്ച ഇക്കോണമിയിൽ പന്തെറിയാൻ സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.
IPL 2026: സഞ്ജു പോയതോടെ രാജസ്ഥാൻ സെറ്റായി, ഇതാണ് അവരുടെ ബെസ്റ്റ് ടോപ് ത്രീ; കാരണം ചൂണ്ടിക്കാട്ടി സെെമൺ ഡൂൾ
മറുപടിക്കിറങ്ങിയ മുംബെെ ഇന്ത്യൻസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എന്നാൽ നന്നായി പോകവെ രോഹിത് ശർമക്ക് പരിക്കേറ്റു. 13 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ 19 റൺസെടുത്ത രോഹിത് റിട്ടേർഡ് ഹർട്ടായതോടെ മുംബെെയുടെ താളം തെറ്റി. റിയാൻ റിക്കിൽറ്റനെ (22 പന്തിൽ 37) സുയാഷ് ശർമ പുറത്താക്കി. മൂന്ന് വീതം സിക്സും ഫോറുമാണ് റിക്കിൽട്ടൻ നേടിയത്. തിലക് വർമ മോശം ഫോമിൽ തുടരുകയാണ്. ഒരു റൺസ് മാത്രമാണ് തിലകിന് നേടാനായത്. സുയാഷ് ശർമയാണ് ഒരേ ഓവറിൽ റിക്കിൽട്ടനേയും തിലകിനേയും പുറത്താക്കിയത്.
സൂര്യകുമാർ യാദവ് പ്രതീക്ഷ നൽകിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല. 22 പന്തിൽ 33 റൺസാണ് സൂര്യക്ക് നേടാനായത്. അഞ്ച് ബൗണ്ടറി നേടിയ സൂര്യയെ ക്രുണാൽ പാണ്ഡ്യയാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 6 ഫോറും 1 സിക്സും ഉൾപ്പെടെ 40 റൺസെടുത്താണ് മടങ്ങിയത്. ജേക്കബ് ഡഫിക്കാണ് വിക്കറ്റ്. നമാൻ ദിർ ഒരു റൺസെടുത്തും പുറത്തായതോടെ മുംബെെ തോൽവി ഉറപ്പിച്ചു.
ഷെർഫെയ്ൻ റൂതർഫോർഡ് 31 പന്തിൽ 1 ഫോറും 9 സിക്സും ഉൾപ്പെടെ 71 റൺസോടെ പുറത്താവാതെ നിന്നെങ്കിൽ മുംബെെയെ വിജയത്തിലേക്കെത്തിക്കാനായില്ല. മിച്ചൽ സാന്റ്നർ എട്ട് റൺസോടെ ക്രീസിൽ തുടർന്നു. അഞ്ച് വിക്കറ്റിന് 222 റൺസാണ് മുംബെെ നേടിയത്. ആർസിബിയുടെ സ്പിന്നർമാരുടെ മികവാണ് എടുത്തു പറയേണ്ടത്.








English (US) ·