IPL 2026: തുടർ തോൽവി, പിന്നാലെ മുംബെെക്ക് മറ്റൊരു തിരിച്ചടി; രോഹിത് ശർമ പഞ്ചാബിനെതിരേ കളിക്കില്ല, പകരം ആ താരം ഓപ്പണിങ്ങിൽ

1 month ago 7

ഹൈലൈറ്റ്:

  • മുംബെെ ഒമ്പതാം സ്ഥാനത്ത്
  • രോഹിത്തിന് പരിക്കേറ്റത് തിരിച്ചടി
  • പഞ്ചാബ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്

rohit sharmaരോഹിത് ശർമ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ തുടർ തോൽവികൾ നേരിട്ട് പ്രയാസപ്പെടുന്ന മുംബെെ ഇന്ത്യൻസിനെ തേടി മറ്റൊരു നിരാശപ്പെടുത്തുന്ന വാർത്ത. മുൻ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ പഞ്ചാബിനെതിരായ മത്സരം കളിക്കില്ല. പരിക്കേറ്റ രോഹിത്തിന് നിലവിൽ ഒരു മത്സരം നഷ്ടമാകുമെന്നാണ് റിപ്പോർട്ടുള്ളത്. കൂടുതൽ വിശ്രമം വേണ്ടിവരുമോയെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.ഇന്ത്യ ടുഡേയാണ് രോഹിത് ശർമയുടെ പരിക്കിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. രോഹിത്തിന്റെ അഭാവം മുംബെെക്ക് തിരിച്ചടിയാണെന്ന് തന്നെ പറയാം. ആർസിബിക്കെതിരായ മത്സരത്തിനിടെയാണ് രോഹിത്തിന്റെ കാലിന് പരിക്കേറ്റത്. ഓപ്പണറായി കളി തുടരവെ പരിക്കിനെത്തുടർന്ന് രോഹിത് റിട്ടേർഡ് ഔട്ടായാണ് മടങ്ങിയത്. ഇപ്പോൾ നിർണ്ണായകമായ പഞ്ചാബിനെതിരായ മത്സരം രോഹിത്തിന് നഷ്ടമാകുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദിൻ്റെ പടക്കുതിരകൾ; ആരാണ് അരങ്ങേറ്റത്തിൽ വിസ്മയിപ്പിച്ച പ്രഫുൽ ഹിംഗെ?


ശക്തരായ പഞ്ചാബിനെതിരേ മുംബെെക്ക് ജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയ മുംബെെ പിന്നീടുള്ള മൂന്ന് മത്സരത്തിലും തോറ്റ് ഒമ്പതാം സ്ഥാനത്താണ്. ഈ സാഹചര്യത്തിൽ അനുഭവസമ്പന്നനായ രോഹിത്തിന്റെ അഭാവം മുംബെെയെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. രോഹിത്തിന്റെ അഭാവത്തിൽ മുംബെെ ഓപ്പണർ റോളിലേക്ക് ക്വിന്റൻ ഡീകോക്കിനെ വിളിക്കാനാണ് സാധ്യത.

അങ്ങനെയാണെങ്കിൽ റിയാൻ റിക്കിൽറ്റനും ക്വിന്റൻ ഡീകോക്കും ചേർന്നാവും മുംബെെക്കായി ഓപ്പണിങ്ങിലിറങ്ങുക. മുംബെെയുടെ താരനിര ശക്തമാണ്. എന്നാൽ ആർക്കും ഫോമിലേക്കെത്താൻ സാധിക്കാത്തതാണ് പ്രശ്നം. സൂര്യകുമാർ യാദവ് സീനിയർ താരവും ടി20യിൽ വെടിക്കെട്ട് റെക്കോഡുള്ള താരവുമാണ്. എന്നാൽ പഴയ മികവ് ഇപ്പോൾ സൂര്യക്ക് അവകാശപ്പെടാൻ സാധിക്കില്ല.
Samayam MalayalamIPL 2026: ഫിറ്റ്നസ് വീണ്ടെടുത്ത് എംഎസ് ധോണി, ഹെെദരാബാദിനെതിരേ കളിച്ചേക്കും; സഞ്ജുവിന് കീപ്പർ സ്ഥാനം നഷ്ടമായേക്കും
സൂര്യയുടെ മോശം പ്രകടനം മുംബെെയുടെ വിജയം നിഷേധിക്കുന്നതിൽ പ്രധാന കാരണമായി മാറുന്നുണ്ട്. മുംബെെ വലിയ പ്രതീക്ഷയോടെ കണ്ടെത്തി വളർത്തിയ താരമാണ് തിലക് വർമ. ടി20യിൽ മുംബെെക്കായും ഇന്ത്യക്കായും കസറാൻ തിലകിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഐപിഎല്ലിലെ കഴിഞ്ഞ 59 ഇന്നിങ്സുകളിൽ തിലകിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. തിലകിന് ഫോം കണ്ടെത്താനാവാത്തത് മുംബെെയെ വളരെയധികം പിന്നോട്ടടിക്കുകയാണ്.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സംബന്ധിച്ച് വലിയ സമ്മർദ്ദമാണുള്ളത്. ഗുജറാത്ത് ടെെറ്റൻസിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് മുംബെെ ഇന്ത്യൻസിലേക്ക് എത്തിയ ഹാർദിക്കിന് മാച്ച് വിന്നറാവാൻ സാധിക്കുന്നില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട് നിൽക്കുമ്പോഴും ക്യാപ്റ്റനെന്ന നിലയിലെ ഹാർദിക്കിന്റെ പ്രകടനം വളരെയധികം വിമർശനം നേരിടുകയാണ്.
ഏകദിന ലോകകപ്പ് വരെയല്ല, 2028വരെ ഇന്ത്യയുടെ പരിശീലകനാവാൻ ഗൗതം ഗംഭീർ; സഞ്ജു ഹാപ്പി, സൂര്യക്കും ആശ്വാസം

രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക്കിന് കൂടുതൽ സമ്മർദ്ദം ഉണ്ടാവുമെന്നുറപ്പാണ്. മുംബെെയുടെ ശരിയായ പ്രശ്നം ബൗളിങ്ങിലാണ്. കടലാസ് കണക്കുകളിൽ മുംബെെയുടെ പേസ് നിര അതി ശക്തമാണ്. ട്രന്റ് ബോൾട്ടും ജസ്പ്രീത് ബുംറയും വിക്കറ്റ് വീഴ്ത്തുന്ന കാര്യത്തിൽ പ്രയാസപ്പെടുകയാണ്. നാല് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റ് പോലും നേടാൻ ബുംറക്ക് സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.

സ്പിന്നർമാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നു. മായങ്ക് മാർക്കണ്ഡെയും മിച്ചൽ സാന്റ്നറും താളം കണ്ടെത്തുന്നില്ല. നാല് മത്സരത്തിൽ മൂന്ന് മത്സരവും ജയിച്ച് രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് തകർപ്പൻ ഫോമിലാണ്. ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബിനെ വീഴ്ത്തുക മുംബെെക്ക് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article