IPL 2026: ധോണി ഒന്നുകിൽ പുറത്ത്, അല്ലെങ്കിൽ കുറച്ചുകൂടി നേരത്തെ ഇറങ്ങണം; അഭിപ്രായം പറഞ്ഞ് മുൻ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം

5 days ago 3

Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam17 Mar 2026, 8:11 p.m. IST

ചെന്നൈ സൂപ്പർ കിങ്സ് എന്ന് കേട്ടാല്‍ ആദ്യം ഓർമ്മ വരുന്നത് എംഎസ് ധോണിയെ തന്നെയാണ്. തന്റെ 44ാം വയസ്സിലും ധോണി ഐപിഎല്ലില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ്. ഈ ഘട്ടത്തിൽ ധോണിക്കൊരു ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കൻ താരവും ഐപിഎല്ലില്‍ ആര്‍സിബി താരവുമായിരുന്ന എബി ഡി വില്ലിയേഴ്സ്.

ഹൈലൈറ്റ്:

  • ധോണി നേരത്തെ ബാറ്റ് ചെയ്യാൻ ഇറങ്ങണമെന്ന് എബി ഡി വില്ലിയേഴ്സ്
  • നേരത്തെ ഇറങ്ങിയില്ലെങ്കിൽ ഇപ്പോഴത്തെ റോളിന് വലിയ പ്രാധാന്യമില്ലെന്ന് താരം
  • 44ാം വയസ്സിലും ഐപിഎല്ലില്‍ ചെന്നെെ ടീമിന്‍റെ താരമാണ് ധോണി
MS Dhoni CSK IPL 2026എംഎസ് ധോണി(ഫോട്ടോസ്- Getty Images)
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ധോണി വിരമിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ധോണി വിരമിക്കണമെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരും നിരവധിയാണ്. എന്നാൽ 2026-ലെ പുതിയ സീസണിലും തന്റെ 44ാം വയസ്സിൽ കളിക്കാൻ ഒരുങ്ങുകയാണ് ധോണി. ലോവർ മിഡില്‍ ഓര്‍ഡറിലൊക്കെ ബാറ്റ് ചെയ്യാനെത്തി ചില കിടിലൻ ഷോട്ടുകൾ കളിച്ച് കഴിഞ്ഞ സീസണിൽ ധോണി ആരാധകരെ കയ്യിലെടുത്തിരുന്നു. എന്നാൽ ഇക്കുറി ധോണി അങ്ങനെ ചെയ്യരുതെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ താരവും ആർസിബി താരമായിരുന്ന എബി ഡി വില്ലിയേഴ്സ് അഭിപ്രായപ്പെടുന്നത്. ധോണി ബാറ്റ് ചെയ്യാൻ നേരത്തെ ഇറങ്ങണമെന്നും അല്ലെങ്കിൽ കളിക്കാതിരിക്കുന്നതാണ് നല്ലതെന്നും മുൻ ദക്ഷിണാഫ്രിക്കൻ താരം അഭിപ്രായപ്പെട്ടു. നേരത്തെ ഇറങ്ങിയാല്‍ മാത്രമേ ധോണിയുടെ റോൾ കൊണ്ട് പരമാവധി ഇംപാക്ട് ഉണ്ടാക്കാനാകുമെന്നാണ് ഡി വില്ലിയേഴ്സിന്റെ അഭിപ്രായം
Samayam MalayalamIPL 2026: ചെന്നൈ പൊന്നും വില കൊടുത്തത് വെറുതെയാകില്ല, അരങ്ങേറ്റക്കാരിൽ ഞെട്ടിക്കുക ഈ നാലുപേർ; പറയുന്നത് മുൻ ഇന്ത്യൻ താരം
"ഇതൊരു ട്രിക്കി ആയ സാഹചര്യമാണ്, വർഷങ്ങളോളം എടുത്താണ് ഒരു ബ്രാൻഡ് നിർമ്മിച്ച് എടുക്കുന്നത്, ചെന്നെെ സൂപ്പര്‍ കിങ്സ് ഈ സാമ്രാജ്യം പടുത്തുയർത്തിയത് ധോണി എന്ന നായകനെ മുൻനിർത്തിയാണ്, ചെന്നെെ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ധോണിയെയാണ് ഓർമ്മ വരുന്നത്” - എബി ഡി വില്ലിയേഴ്സ് പറഞ്ഞു.

"ബ്രാൻഡിനെ പരമാവധി സ്ട്രോങ്ങ് ആയി നിലനിർത്തുക എന്നതാണ് ധോണിയുടെ ഇപ്പോഴത്തെ റോൾ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, എന്നാൽ എട്ടാമതോ ഒമ്പതാമതോ കളിക്കുമ്പോൾ പ്രത്യേകിച്ച് ക്യാപ്റ്റൻസി ഇല്ലാത്ത സാഹചര്യത്തില്‍, അതൊരു തെറ്റായ തീരുമാനമായി മാറും, ധോണിക്ക് ഇപ്പോഴും ടീമിൽ സ്ഥാനമുണ്ട്, ബാറ്റ് ചെയ്യാൻ നേരത്തെ എത്തണം, ഏറ്റവും കുറഞ്ഞത് ആറാമത്തെ പൊസിഷനിലെങ്കിലും കളിക്കണം, ഒരു പക്ഷേ, ചിലപ്പോഴൊക്കെ അഞ്ചാമതോ നാലാമതോ വരെ കളിക്കാൻ കഴിയും" - ഡി വില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
Samayam MalayalamIPL 2026: ഇക്കുറി മുംബൈ, 2027-ല്‍ ചെന്നെെ, പഞ്ചാബും ഡല്‍ഹിയും രാജസ്ഥാനും കാത്തിരിക്കണം; ശ്രദ്ധേയമായി എഐ പ്രവചനം
സഞ്ജു സാംസണിന്റെ ചെന്നൈയിലേക്കുള്ള വരവിനെക്കുറിച്ചും എബി ഡി വില്ലിയേഴ്സ് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. "റുതുരാജും സഞ്ജുവും ധോണിയിൽ നിന്ന് ഈ റോൾ ഏറ്റെടുക്കാൻ യോഗ്യരായ താരങ്ങളാണ്, ധോണിക്കാണ് ക്രെഡിറ്റ് നൽകേണ്ടത്, സഞ്ജു സാംസണെ പോലെ ഏറ്റവും ഉചിതനായൊരു താരം വരുന്നത് വരെ ധോണി അവിടെ നിലയുറപ്പിച്ച് നിന്നു. ധോണി കളിക്കുന്നുണ്ടെങ്കിൽ അദ്ദേഹം തന്നെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കി വലിയ റോളുകളിൽ കളിക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം" - ഡിവില്ലിയേഴ്സ് പറഞ്ഞു.

ആറാം കിരീടം ലക്ഷ്യം; രോഹിത് ശർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു


സൈഫുദ്ധീൻ ടി എം

രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് സൈഫുദ്ധീന്‍ ടി എം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. സുപ്രഭാതം ദിനപത്രത്തില്‍ ട്രൈനിയായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സ്പോര്‍ട്സ് മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ബൈറ്റ്ഡാന്‍സ്, ടൈംസ് ഇന്‍റര്‍നെറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ കണ്ടന്‍റ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രവര്‍ത്തിച്ചു. ഹ്യൂമര്‍, ടെക്നോളജി, ഓട്ടോമൊബൈല്‍, ഗെയിമിങ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തു. 2024 മുതല്‍ ടൈംസ് ഇന്‍റര്‍നെറ്റില്‍ നിന്നുള്ള സമയം മലയാളത്തിന്‍റെ ഭാഗമായി. ഗള്‍ഫ്, വിദേശം, കായികം, തുടങ്ങിയ മേഖലകളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനൊപ്പം വീഡിയോ അവതരിപ്പിക്കുകയും ചെയ്യുന്നു.... കൂടുതൽ വായിക്കുക

Read Entire Article