Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•17 Mar 2026, 8:11 p.m. IST
ചെന്നൈ സൂപ്പർ കിങ്സ് എന്ന് കേട്ടാല്‍ ആദ്യം ഓർമ്മ വരുന്നത് എംഎസ് ധോണിയെ തന്നെയാണ്. തന്റെ 44ാം വയസ്സിലും ധോണി ഐപിഎല്ലില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ്. ഈ ഘട്ടത്തിൽ ധോണിക്കൊരു ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കൻ താരവും ഐപിഎല്ലില്‍ ആര്‍സിബി താരവുമായിരുന്ന എബി ഡി വില്ലിയേഴ്സ്.
ഹൈലൈറ്റ്:
- ധോണി നേരത്തെ ബാറ്റ് ചെയ്യാൻ ഇറങ്ങണമെന്ന് എബി ഡി വില്ലിയേഴ്സ്
- നേരത്തെ ഇറങ്ങിയില്ലെങ്കിൽ ഇപ്പോഴത്തെ റോളിന് വലിയ പ്രാധാന്യമില്ലെന്ന് താരം
- 44ാം വയസ്സിലും ഐപിഎല്ലില്‍ ചെന്നെെ ടീമിന്‍റെ താരമാണ് ധോണി
എംഎസ് ധോണി(ഫോട്ടോസ്- Getty Images)"ഇതൊരു ട്രിക്കി ആയ സാഹചര്യമാണ്, വർഷങ്ങളോളം എടുത്താണ് ഒരു ബ്രാൻഡ് നിർമ്മിച്ച് എടുക്കുന്നത്, ചെന്നെെ സൂപ്പര്‍ കിങ്സ് ഈ സാമ്രാജ്യം പടുത്തുയർത്തിയത് ധോണി എന്ന നായകനെ മുൻനിർത്തിയാണ്, ചെന്നെെ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ധോണിയെയാണ് ഓർമ്മ വരുന്നത്” - എബി ഡി വില്ലിയേഴ്സ് പറഞ്ഞു.
"ബ്രാൻഡിനെ പരമാവധി സ്ട്രോങ്ങ് ആയി നിലനിർത്തുക എന്നതാണ് ധോണിയുടെ ഇപ്പോഴത്തെ റോൾ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, എന്നാൽ എട്ടാമതോ ഒമ്പതാമതോ കളിക്കുമ്പോൾ പ്രത്യേകിച്ച് ക്യാപ്റ്റൻസി ഇല്ലാത്ത സാഹചര്യത്തില്‍, അതൊരു തെറ്റായ തീരുമാനമായി മാറും, ധോണിക്ക് ഇപ്പോഴും ടീമിൽ സ്ഥാനമുണ്ട്, ബാറ്റ് ചെയ്യാൻ നേരത്തെ എത്തണം, ഏറ്റവും കുറഞ്ഞത് ആറാമത്തെ പൊസിഷനിലെങ്കിലും കളിക്കണം, ഒരു പക്ഷേ, ചിലപ്പോഴൊക്കെ അഞ്ചാമതോ നാലാമതോ വരെ കളിക്കാൻ കഴിയും" - ഡി വില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
സഞ്ജു സാംസണിന്റെ ചെന്നൈയിലേക്കുള്ള വരവിനെക്കുറിച്ചും എബി ഡി വില്ലിയേഴ്സ് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. "റുതുരാജും സഞ്ജുവും ധോണിയിൽ നിന്ന് ഈ റോൾ ഏറ്റെടുക്കാൻ യോഗ്യരായ താരങ്ങളാണ്, ധോണിക്കാണ് ക്രെഡിറ്റ് നൽകേണ്ടത്, സഞ്ജു സാംസണെ പോലെ ഏറ്റവും ഉചിതനായൊരു താരം വരുന്നത് വരെ ധോണി അവിടെ നിലയുറപ്പിച്ച് നിന്നു. ധോണി കളിക്കുന്നുണ്ടെങ്കിൽ അദ്ദേഹം തന്നെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കി വലിയ റോളുകളിൽ കളിക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം" - ഡിവില്ലിയേഴ്സ് പറഞ്ഞു.
ആറാം കിരീടം ലക്ഷ്യം; രോഹിത് ശർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു








English (US) ·