IPL 2026: പഞ്ചാബിനെ ഇനി ആര് പൂട്ടും? ലഖ്നൗവിനെ തകർത്തെറിഞ്ഞ് 'ശ്രേയസ്പട', പോയിന്റ് പട്ടികയിൽ തലപ്പത്ത് തുടരുന്നു

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam19 Apr 2026, 11:29 p.m. IST

IPL 2026: പഞ്ചാബ് കിങ്സ് തോൽവി അറിയാതെ മുന്നോട്ട് പോവുകയാണ്. ആറ് മത്സരത്തിൽ അഞ്ചിലും പഞ്ചാബ് വിജയിച്ചപ്പോൾ ഒരു മത്സരം മഴമൂലം ഫലം കാണാതെ ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണ കിരീട പ്രതീക്ഷ സജീവമാക്കുകയാണ് പഞ്ചാബ്

ഹൈലൈറ്റ്:

  • ശ്രേയസിന് കീഴിൽ പഞ്ചാബ് കുതിക്കുന്നു
  • റെക്കോഡ് ബാറ്റിങ് പ്രകടനവുമായി പഞ്ചാബ്
  • പ്രിയൻഷ് ആര്യ കളിയിലെ ടോപ് സ്കോറർ

pbks vs lsgപഞ്ചാബ് കിങ്സ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 29ാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ 54 റൺസിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ് . ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 7 വിക്കറ്റിന് 254 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ലഖ്നൗവിന് 5 വിക്കറ്റിന് 200 റൺസെടുക്കാനെ സാധിച്ചുള്ളൂ. പഞ്ചാബ് ബാറ്റ്സ്മാൻമാരുടെ തകർപ്പൻ ബാറ്റിങ്ങാണ് ടീമിന് കരുത്തായത്. അഞ്ചാം ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ തലപ്പത്ത് തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ പഞ്ചാബ് കിങ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. വെടിക്കെട്ട് ഓപ്പണർ പ്രഭ്സിംറാൻ സിങ് ഗോൾഡൻ ഡക്കായി. എന്നാൽ രണ്ടാം വിക്കറ്റിൽ പ്രിയൻഷ് ആര്യയും കൂപ്പർ കൊണോലിയും ചേർന്ന് കിടിലൻ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് പേരും ബാറ്റിങ് വെടിക്കെട്ട് തീർത്തതോടെ അതിവേഗം റണ്ണൊഴുകി. കൂപ്പർ കൊണോലി പതിയെ തുടങ്ങിയ ശേഷം പിന്നീട് കടന്നാക്രമണത്തിലേക്ക് കടക്കുകയായിരുന്നു. കൊണോലി 46 പന്തിൽ‌ എട്ട് ഫോറും ഏഴ് സിക്സും ഉൾപ്പെടെ 87 റൺസെടുത്താണ് പുറത്തായത്.

സഞ്ജുവിൻ്റെ മിന്നൽ നീക്കം, അഭിഷേക് പുറത്ത്; ആരും പ്രതീക്ഷിക്കാത്ത പുറത്താകൽ


രണ്ടാം വിക്കറ്റിൽ 182 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇവർ സൃഷ്ടിച്ചത്. പ്രിൻസ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. പ്രിയൻഷ് ആര്യ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 37 പന്തിൽ നാല് ഫോറും ഒമ്പത് സിക്സും ഉൾപ്പെടെ 93 റൺസോടെയാണ് പ്രിയൻഷ് പുറത്തായത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ആറ് പന്തിൽ അഞ്ച് റൺസെടുത്താണ് ശ്രേയസ് മടങ്ങിയത്.

മാർക്കസ് സ്റ്റോയിണിസ് 16 പന്തിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 29 റൺസെടുത്തപ്പോൾ നിഹാൽ വദേര 7 പന്തിൽ 13 റൺസാണ് നേടിയത്. ശശാങ്ക് സിങ് ആറ് പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഉൾപ്പെടെ 17 റൺസ് നേടിയപ്പോൾ മാർക്കോ യാൻസൻ ഒരു റൺസെടുത്ത് പുറത്താവാതെ നിന്നു.
Samayam Malayalam​IPL 2026: എട്ട് റൺസിൽ റിങ്കു പുറത്തായേനെ, രാജസ്ഥാന്റെ വിജയ മോഹം തകർത്തത് ബർ​ഗർ; പരാ​ഗിന്റെ ക്യാപ്റ്റൻസിക്കും വിമർശനം
ഇതോടെ ഏഴ് വിക്കറ്റിന് 254 എന്ന ഗംഭീര ടോട്ടലിലേക്ക് പഞ്ചാബ് എത്തി. പ്രിൻസ് യാദവും മണിമാരൻ സിദ്ധാർത്ഥും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും മൊഹ്സിൻ ഖാനും ഓരോ വിക്കറ്റും വീഴ്ത്തി. ഇതിൽ പ്രിൻസ് യാദവ് ഒഴികെ മറ്റെല്ലാവരും നന്നായി തല്ലുവാങ്ങി.

മറുപടിക്കിറങ്ങിയ ലഖ്നൗവിൽ നിന്ന് ജയിക്കാനുള്ള പ്രകടനം ഉണ്ടായില്ല. ഓപ്പണറായെത്തിയ ആയുഷ് ബദോനി 21 പന്തിൽ 35 റൺസെടുത്ത് മടങ്ങി. മിച്ചൽ മാർഷ് 28 പന്തിൽ 40 റൺസെടുത്താണ് പുറത്തായത്. 142.86 മാത്രമായിരുന്നു സ്ട്രെെക്ക് റേറ്റ്. ക്യാപ്റ്റൻ ഋഷഭ് പന്ത് വിജയപ്പിക്കാനുള്ള ശ്രമം നടത്തി. 23 പന്തിൽ ഒരു ഫോറും നാല് സിക്സും ഉൾപ്പെടെ 43 റൺസെടുത്ത് നിൽക്കവെ അർഷ്ദീപ് സിങ് പുറത്താക്കി. നിക്കോളാസ് പുരാനാണ് ഏറ്റവും നിരാശപ്പെടുത്തിയത്. 9 പന്തിൽ 9 റൺസെടുത്താൻ പുരാൻ മടങ്ങിയത്.
IPL 2026: സഞ്ജു പോലും ഇത് ചെയ്തിട്ടില്ല? അത്ഭുത സ്റ്റംപിങ്ങുമായി ജുറേൽ; സംഗക്കാരയെ അനുസ്മരിപ്പിക്കുന്ന നേട്ടം, വീഡിയോ വെെറൽ

എയ്ഡൻ മാർക്രമും മുകുൾ ചൗധരിയും തോൽവി ഭാരം കുറക്കാൻ ശ്രമിച്ചു. 22 പന്തിൽ 42 റൺസെടുത്ത എയ്ഡൻ മാർക്രം പുറത്തായി. മുകുൾ ചൗധരി 17 പന്തിൽ 21 റൺസോടെ പുറത്താവാതെ നിന്നു. ഇതോടെ 5 വിക്കറ്റിന് 200 എന്ന സ്കോറിലേക്കെത്താൻ ലഖ്നൗവിന് സാധിച്ചു. പഞ്ചാബിനായി മാർക്കോ യാൻസൻ രണ്ടും വിജയ് കുമാർ വെെശാഖ്, യുസ് വേന്ദ്ര ചഹാൽ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും പങ്കിട്ടു.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article