Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•31 Mar 2026, 11:30 p.m. IST
IPL 2026: ഗുജറാത്ത് ടെെറ്റൻസിന്റെ ബാറ്റിങ് നിരക്ക് ആദ്യ മത്സരത്തിൽ പ്രതീക്ഷിച്ച നിലവാരം കാട്ടാൻ സാധിച്ചില്ല. 150 സ്ട്രെെക്ക് റേറ്റിൽ പോലും കളിക്കാൻ ആരുമില്ലെന്നതാണ് ഗുജറാത്ത് ആരാധകരെ നിരാശപ്പെടുത്തിയത്
ഹൈലൈറ്റ്:
- ശുഭ്മാൻ ഗില്ലിന്റെ പ്രകടനം നിരാശപ്പെടുത്തി
- ഗുജറാത്ത് ബാറ്റിങ് നിരക്ക് മികവ് കാട്ടാനായില്ല
- മികവ് കാട്ടി പ്രസിദ്ധ് കൃഷ്ണ
കൂപ്പർ കൊണോലി(ഫോട്ടോസ്- ANI)ധോണി ഇല്ലെങ്കിൽ ചെന്നൈയ്ക്ക് സംഭവിക്കുന്നത് ഞെട്ടിക്കുന്ന പരാജയങ്ങൾ
27 പന്തിൽ ആറ് ഫോറുൾപ്പെടെ 39 റൺസെടുത്താണ് ഗിൽ മടങ്ങിയത്. 144.44 ആയിരുന്നു ഗില്ലിന്റെ പ്രഹര ശേഷി. യുസ് വേന്ദ്ര ചഹാലാണ് ഗില്ലിനെ പുറത്താക്കിയത്. ഗ്ലെൻ ഫിലിപ്സിന് വലിയ സ്കോറിലേക്ക് ഉയരാൻ സാധിച്ചില്ല. 17 പന്തിൽ 25 റൺസാണ് ഫിലിപ്സിന് നേടാനായത്. ഓരോ സിക്സും ഫോറുമാണ് ഗിൽ നേടിയത്. ജോസ് ബട്ലർക്കും അതിവേഗം റൺസുയർത്താൻ സാധിക്കാതെ പോയി.
ടി20 ലോകകപ്പിൽ മോശം ഫോമിലായിരുന്ന ബട്ലർ ഗുജറാത്തിനായി 33 പന്തിൽ 38 റൺസാണ് നേടിയത്. മൂന്ന് ഫോറും 2 സിക്സുമാണ് ബട്ലർ നേടിയത്. വാഷിങ്ടൺ സുന്ദർ ടെസ്റ്റ് ഇന്നിങ്സ് കാഴ്ചവെച്ചാണ് പുറത്തായത്. 16 പന്തിൽ 2 ഫോറടക്കം 18 റൺസാണ് വാഷിങ്ടൺ നേടിയത്.
വെടിക്കെട്ട് ഫിനിഷർ ഷാരൂഖ് ഖാൻ നാല് റൺസെടുത്ത് പുറത്തായി. രാഹുൽ തെവാത്തിയ 10 പന്തിൽ 11 റൺസോടെ ക്രീസിൽ തുടർന്നു. ഇതോടെ 20 ഓവറിൽ ആറ് വിക്കറ്റിന് 162 എന്ന സ്കോറിലേക്കെത്താൻ ഗുജറാത്തിനായി. പഞ്ചാബിനായി വിജയകുമാർ വെെശാഖ് മൂന്നും യുസ് വേന്ദ്ര ചഹാൽ രണ്ടും മാർക്കോ യാൻസൻ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ പഞ്ചാബ് കിങ്സിന്റെ തുടക്കം പാളി. വെടിക്കെട്ട് ഓപ്പണറായ പ്രിയൻഷ് ആര്യ എട്ട് പന്തിൽ ഏഴ് റൺസെടുത്ത് മടങ്ങി. കഗിസോ റബാഡയാണ് പ്രിയൻഷിനെ പുറത്താക്കിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ പ്രഭ്സിംറാൻ സിങ്ങും കൂപ്പർ കൊണോലിയും ചേർന്ന് റൺസുയർത്തി. തല്ലിത്തകർത്ത പ്രഭ്സിംറാൻ 24 പന്തിൽ 1 ഫോറും 4 സിക്സും ഉൾപ്പെടെ 37 റൺസെടുത്ത് പുറത്തായി.
ഹോങ്കോങ്ങിനെ പൂട്ടി നീലപ്പട, കൊച്ചിയിൽ ഇന്ത്യയുടെ വിജയ ഗാഥ; ഏഷ്യൻ കപ്പ് ക്വാളിഫയറിലെ ആശ്വാസ ജയം
റാഷിദ് ഖാനാണ് പ്രഭ്സിംറാനെ പൂട്ടിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ രണ്ട് തുടർ സിക്സുകൾ ഉൾപ്പെടെ പറത്തി പ്രതീക്ഷ നൽകി. എന്നാൽ 11 പന്തിൽ 18 റൺസ് നേടിയ ശ്രേയസിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. മഴ ഒരുവശത്ത് ചാറിയത് ബൗളിങ് നിരക്ക് കാര്യങ്ങൾ ദുഷ്കരമാക്കി. നിഹാൽ വദേര കാര്യമായ പ്രകടനം നടത്താതെ പുറത്തായി. ആറ് പന്തിൽ മൂന്ന് റൺസെടുത്ത വദേരയെ വാഷിങ്ടൺ സുന്ദറാണ് പുറത്താക്കിയത്.
ശശാങ്ക് സിങ്ങും പെട്ടെന്ന് പുറത്തായതോടെ പഞ്ചാബ് സമ്മർദ്ദത്തിലായി. അഞ്ച് പന്തിൽ 4 റൺസെടുത്ത ശശാങ്കിനെ പ്രസിദ്ധ് കൃഷ്ണയാണ് മടക്കിയത്. മാർക്കസ് സ്റ്റോയിണിസിനെ (0) പ്രസിദ്ധ് ഡക്കിനും മടക്കിയതോടെ കളി പഞ്ചാബ് സമ്മർദ്ദത്തിലായി. 83ന് 2 എന്ന നിലയിൽ നിന്ന് 118ന് 6 എന്ന നിലയിലേക്ക് പഞ്ചാബ് തകർന്നു.
എന്നാൽ കൂപ്പർ കൊണോലിയും മാർക്കോ യാൻസനും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തോന്നിച്ചു. എന്നാൽ 10 പന്തിൽ 9 റൺസെടുത്ത മാർക്കോ യാൻസനെ അശോക് ശർമ പുറത്താക്കിയതോടെ മത്സരം വീണ്ടും മുറുകി. എന്നാൽ സേവ്യർ ബാർട്ട്ലെറ്റും കണോലിയും ചേർന്ന് പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ചു.









English (US) ·