Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•21 Apr 2026, 7:45 americium IST
IPL 2026: മുംബെെയുടെ ടോപ് ഓഡർ വീണ്ടും തകർന്ന സാഹചര്യത്തിൽ കിടിലൻ സെഞ്ചുറിയോടെയാണ് തിലക് വർമ ടീമിന് കരുത്തായത്. 45 പന്തിൽ സെഞ്ചുറി നേടി ചരിത്ര റെക്കോഡിലേക്കെത്താനും തിലക് വർമക്ക് സാധിച്ചു
ഹൈലൈറ്റ്:
- ഹാർദിക് ക്യാപ്റ്റനായി മികവ് കാട്ടി
- മുംബെെക്ക് രണ്ടാം ജയം
- ജിടിയെ 99 റൺസിന് തോൽപ്പിച്ചു
തിലക് വർമ, ഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- ANI)സൂര്യവംശിയുടെ മിന്നൽ പ്രടനം; റെക്കോഡുകൾ സ്വന്തമാക്കാൻ താരം
15ാം ഓവർ എറിയാനെത്തിയ പ്രസിദ്ധ് കൃഷ്ണയെ പഞ്ഞിക്കിട്ടാണ് തിലക് വെടിക്കെട്ടിന് തുടക്കമിട്ടത്. പ്രസിദ്ധിനെ ഒരു സിക്സും രണ്ട് ഫോറും പറത്താൻ തിലകിന് സാധിച്ചു. പ്രസിദ്ധിന്റെ അവസാന ഓവറിലെ അവസാന രണ്ട് പന്ത് സിക്സും ഫോറും പറത്തിയാണ് തിലക് ഐപിഎല്ലിലെ തന്റെ കന്നി സെഞ്ചുറി പ്രകടനം നടത്തിയത്. 45 പന്തിൽ സെഞ്ചുറി നേടി ഐപിഎല്ലിലെ മുംബെെ ഇന്ത്യക്കാരന്റെ വേഗ സെഞ്ചുറിക്കാരിൽ തലപ്പത്തേക്കെത്താനും തിലകിനായി.
45 പന്തിൽ സെഞ്ചുറി നേടിയ സനത് ജയസൂര്യയും തിലകിനൊപ്പം ഈ റെക്കോഡിൽ ഒന്നാം സ്ഥാനത്തുണ്ട്. എന്തായാലും ഹാർദിക്കിന്റെ കൃത്യമായ ഇടപെടൽ തിലകിന്റെ വെടിക്കെട്ട് പ്രകടനത്തിന് കാരണമായെന്ന് തന്നെ പറയാം. തിലക് സെഞ്ചുറിയിലേക്കെത്തിയ ശേഷം ഹാർദിക് ഡഗൗട്ടിലിരുന്ന് വലിയ ആവേശത്തോടെയാണ് സെഞ്ചുറി നേട്ടം ആഘോഷിച്ചത്.
എന്നാൽ വീഡിയോ വെെറലായതിന് പിന്നാലെ ഹാർദിക്കിനെതിരേ വിമർശനം ഉയരുകയാണ്. മുംബെെയുടെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ എന്തുകൊണ്ടാണ് വെടിക്കെട്ട് ബാറ്റിങ് നടത്താത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. 16 പന്തിൽ 15 റൺസാണ് ഹാർദിക്കിന് നേടാനായത്. ഒരു ബൗണ്ടറിയായിരുന്നു ഹാർദിക്കിന്റെ സമ്പാദ്യം. 93.75 മാത്രമായിരുന്നു ഹാർദിക്കിന്റെ സ്ട്രെെക്ക് റേറ്റ്.
IPL 2026: ഔട്ട് ഓഫ് റൺസല്ല, ഇത് ഔട്ട് ഓഫ് ഫോം; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, കാത്തിരിക്കുന്നത് വലിയ തിരിച്ചടി
ക്യാപ്റ്റനെന്ന നിലയിൽ മുന്നിൽ നിന്ന് കളിച്ച് കാണിക്കാതെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന തരത്തിലാണ് പല പ്രതികരണങ്ങളും ഉയരുന്നത്. എന്തായാലും ഹാർദിക്കിനെ സംബന്ധിച്ച് ഗുജറാത്തിനെതിരായ ജയം വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ക്യാപ്റ്റനെന്ന നിലയിൽ മികവ് കാട്ടാൻ ഹാർദിക്കിന് സാധിച്ചു. വരുന്ന മത്സരങ്ങളിലും ഇതേ വിജയക്കുതിപ്പ് തുടരാൻ ഹാർദിക് പാണ്ഡ്യയുടെ മുംബെെക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.









English (US) ·