IPL 2026: രണ്ട് തവണ ഭാ​ഗ്യം തുണച്ചു, മൂന്നാം തവണ വിട്ടില്ല; കോഹ്ലിയെ പൂട്ടാൻ പരാ​ഗിന്റെ ​ഗംഭീര നീക്കം, നടപ്പിലാക്കി ബിഷ്നോയി

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam10 Apr 2026, 9:34 p.m. IST

IPL 2026: വിരാട് കോഹ്ലി പതിവ് സീസണെക്കാൾ ആക്രമണോത്സകതയോടെയാണ് ഈ സീസണിൽ കളിക്കുന്നത്. രാജസ്ഥാനെതിരേ 200 സ്ട്രെെക്ക് റേറ്റിലാണ് കോഹ്ലി മുന്നേറിയത്. ഫിഫ്റ്റി നേടാനായില്ലെങ്കിലും കാമിയോ കാഴ്ചവെച്ചു

ഹൈലൈറ്റ്:

  • ആർസിബിയുടെ ടോപ് ഓഡറിന് തിളങ്ങാനായില്ല
  • ആദ്യ പന്തിൽ ആർച്ചർക്ക് വിക്കറ്റ്
  • കോഹ്ലിക്ക് രണ്ട് തവണ ലെെഫ് ലഭിച്ചു

riyan parag, virat kohli, ravi bishnoiറിയാൻ പരാഗ്, വിരാട് കോഹ്ലി, രവി ബിഷ്നോയ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 16ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആദ്യം ബാറ്റ് ചെയ്യുകയാണ്. ആർസിബിക്കായി വെടിക്കെട്ടോടെ തുടങ്ങാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. രണ്ട് തവണ ഭാഗ്യം ലഭിച്ചപ്പോഴും 16 പന്തിൽ 32 റൺസെടുത്താണ് കോഹ്ലി പുറത്തായത്. ഏഴ് ഫോറാണ് വിരാട് കോഹ്ലിക്ക് നേടാനായത്. 200 സ്ട്രെെക്ക് റേറ്റിൽ മുന്നോട്ട് പോയ കോഹ്ലിയെ രവി ബിഷ്നോയ് ക്ലീൻബൗൾഡാക്കുകയായിരുന്നു.രണ്ട് തവണയാണ് വിരാട് കോഹ്ലിക്ക് ലെെഫ് ലഭിച്ചത്. കോഹ്ലി ഡക്കിന് പുറത്താകുമായിരുന്നു. എന്നാൽ ഭാഗ്യം തുണച്ചു. ജോഫ്രാ ആർച്ചറുടെ പന്തിൽ കോഹ്ലി എഡ്ജായപ്പോൾ ഫസ്റ്റ് സ്ലിപ്പിലേക്ക് പന്ത് എത്തി. എന്നാൽ രാജസ്ഥാൻ വിക്കറ്റ് കീപ്പർ ദ്രുവ് ജുറേലിന് പന്ത് കെെയിലൊതുക്കാനായില്ല. ജുറേൽ പരമാവധി ഡെെവ് ചെയ്ത് നോക്കിയെങ്കിലും പന്ത് കെെയെത്തിപ്പിടിക്കാനായില്ല.

ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്


ഇതോടെ ആദ്യ പന്തിൽ ബൗണ്ടറി നേടി തുടങ്ങാൻ വിരാട് കോഹ്ലിക്കായി. രണ്ടാമതും കോഹ്ലിക്ക് ലെെഫ് ലഭിച്ചു. നാന്ദ്രെ ബർഗറിന്റെ പന്തിൽ കോഹ്ലി എഡ്ജായി പന്ത് പിന്നിലേക്ക് എത്തി. ഇതും വിക്കറ്റ് കീപ്പർ ജുറേലിന് കെെയെത്തിപ്പിടിക്കാനായില്ല. ഇതും അൽപ്പം പ്രയാസമുള്ള ക്യാച്ചായിരുന്നുവെന്ന് പറയാം. എന്തായാലും രണ്ട് ക്യാച്ചുകൾ കെെവിട്ട് ജുറേൽ കോഹ്ലിക്ക് ലെെഫ് നൽകി.

ഇതിനെ മുതലാക്കുന്ന സ്കോർ നേടാൻ കോഹ്ലിക്ക് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. വിരാട് കോഹ്ലി വമ്പൻ സ്കോറിലേക്ക് പോകുമെന്ന് തോന്നിപ്പിച്ചെങ്കിലും ബിഷ്നോയിയുടെ സൂപ്പർ താരത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇതോടെ കോഹ്ലി ക്ലീൻബൗൾഡായി മടങ്ങി. കോഹ്ലിയും സന്ദീപ് ശർമയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനായാണ് ആരാധകർ കാത്തിരുന്നത്.
Samayam MalayalamIPL 2026: അവിശ്വസനീയം മുകുൾ, ലഖ്നൗവിന് ത്രില്ലിങ് ജയമൊരുക്കി യുവതാരം; ജയിക്കേണ്ട കളി കെെവിട്ട ഷോക്കിൽ കെകെആർ
കോഹ്ലിയെ ഏഴ് തവണ പുറത്താക്കിയിട്ടുള്ള ബൗളറാണ് സന്ദീപ് ശർമ. എന്നാൽ ഇത്തവണ രണ്ട് ബൗണ്ടറിയടക്കം നേടി സന്ദീപിനെതിരേ കോഹ്ലി കരുത്തുകാട്ടി. എന്നാൽ സ്പിന്നറായ രവി ബിഷ്നോയിയെ കോഹ്ലിയും രജത് പാട്ടീധാറും ക്രീസിൽ നിൽക്കുമ്പോൾ പരിഗണിക്കാൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ റിയാൻ പരാഗെടുത്ത തീരുമാനമാണ് നിർണ്ണായകമായത്.

പരാഗിന്റെ ക്യാപ്റ്റൻസി കൃത്യമായി ഫലം കാണുന്നുണ്ടെന്ന് തന്നെ പറയാം. ആർസിബിയുടെ മൂന്ന് വിക്കറ്റുകൾ പവർപ്ലേയിൽ വീഴ്ത്തിയെടുക്കാൻ പരാഗിന് സാധിച്ചു. ആദ്യ പന്തിൽത്തന്നെ ഫിൻ അലനെ മടക്കാൻ ജോഫ്രാ ആർച്ചർക്ക് സാധിച്ചു. ആർച്ചർ മികച്ച ഫോമിലായിരുന്ന ദേവ്ദത്ത് പടിക്കലിനേയും പുറാത്താക്കിയപ്പോൾ കോഹ്ലിയെ ബിഷ്നോയിയും മടക്കി. ഇതോടെ മൂന്ന് വിക്കറ്റുകൾ പവർപ്ലേയ്ക്കുള്ളിൽ ആർസിബിക്ക് നഷ്ടമായി. പവർപ്ലേയിൽ 61 റൺസ് സ്കോർബോർഡിൽ ചേർക്കാൻ ആർസിബിക്ക് സാധിച്ചു.


വെെഭവിന് അരങ്ങേറ്റം, സഞ്ജുവിന് വിശ്രമം നൽകിയേക്കും; പുതിയ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ, അയർലൻഡ് ടി20ക്കുള്ള സാധ്യതാ ടീമിതാ

ക്രുണാൽ പാണ്ഡ്യയെ നേരത്തെ ഇറക്കാനുള്ള ആർസിബിയുടെ പദ്ധതിയും പാളി. ബിഷ്നോയിയെ സിക്സർ പറത്താൻ ശ്രമിച്ച് ക്രുണാലും പുറത്തായി. ഇതോടെ 62 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ആർസിബിക്ക് തളർച്ച നേരിട്ടു. രാജസ്ഥാൻ ബൗളർമാർ ഈ സീസണിൽ മികച്ച ഫോമിലാണുള്ളത്. ആർസിബിയും രാജസ്ഥാനും ഈ സീസണിൽ തോൽവി അറിയാത്ത നിരയായതിനാൽ ജയം ആർക്കൊപ്പമെന്നത് കണ്ടറിയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article