Authored by: നിഷാദ് അമീന്‍|Samayam Malayalam•19 Nov 2025, 12:21 pm
IPL 2026: ദ്രാവിഡുമായാണ് ഭിന്നതയെങ്കില്‍ അദ്ദേഹം രാജിവച്ച ശേഷവും സഞ്ജുവിന് (Sanju Samson) രാജസ്ഥാന്‍ റോയല്‍സില്‍ (Rajasthan Royals) തുടരാമായിരുന്നു. സഞ്ജു, സംഗക്കാര, ദ്രാവിഡ്, ഉടമ മനോജ് ബദലെ എന്നിവര്‍ക്കിടയില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുന്‍ ഐപിഎല്‍ താരം.
രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും ഐപിഎല്‍ 2025ല്‍(ഫോട്ടോസ്- Agencies)രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര, സഞ്ജു സാംസണ്‍, ഫ്രാഞ്ചൈസി ഉടമ മനോജ് ബദലെ എന്നിവര്‍ക്കിടയില്‍ ഉണ്ടായ ഭിന്നതകളാണ് രാജസ്ഥാന്‍ റോയല്‍സിലെ മാറ്റങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സഞ്ജുവും ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും തമ്മില്‍ ഭിന്നതയുണ്ടെന്ന് തോന്നുന്നില്ല. ഇരുവരും തമ്മിലാണ് ഭിന്നതയെങ്കില്‍ ദ്രാവിഡ് രാജിവച്ച ശേഷം തുടരാന്‍ സഞ്ജുവിന് കഴിയുമായിരുന്നു. സഞ്ജുവും ടീം മാനേജ്‌മെന്റുമായി ഭിന്നത ഉണ്ടായിരിക്കാം- കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ വിശദീകരിച്ചു.
ഹോം ടെസ്റ്റുകളിലെ പ്രകടനം മോശമായി; ഗംഭീറിനെതിരെയുള്ള വിമര്‍ശനം ശരിയോ?
ഐപിഎല്‍ 2025ലെ പ്രകടനം അവലോകനം ചെയ്ത യോഗത്തിന് പിന്നാലെ ആയിരുന്നു ദ്രാവിഡ് രാജിവച്ചത്. കൂടുതല്‍ ഉത്തരവാദിത്തമുള്ള ചുമതല ഓഫര്‍ ചെയ്‌തെങ്കിലും ദ്രാവിഡ് സ്വീകരിച്ചില്ലെന്നായിരുന്നു ഇതേക്കുറിച്ച് മാനേജ്‌മെന്റ് നല്‍കിയ വിശദീകരണം. ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് നീക്കാന്‍ മറ്റൊരു സ്ഥാനം വാഗ്ദാനം ചെയ്തതാണെന്ന് മുന്‍ ക്രിക്കറ്റര്‍മാര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു.
ദ്രാവിഡിന്റെ രാജിക്ക് ശേഷം റോയല്‍സിന്റെ സിഇഒയും കോച്ചിങ് സ്റ്റാഫിലെ മറ്റ് നിരവധി പേര്‍ക്കും സ്ഥാനമൊഴിയേണ്ടി വന്നു. തനിക്ക് ട്രാന്‍സ്ഫര്‍ നല്‍കുകയോ ലേലത്തില്‍ വിട്ടയക്കുകയോ വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടുവെന്ന വിവരങ്ങളും പിന്നാലെ പുറത്തുവന്നു. സഞ്ജു-ജഡേജ സ്വാപ് ഡീലിലൂടെ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും താരങ്ങളെ പരസ്പരം കൈമാറുന്നതിലേക്ക് ഇത് എത്തിച്ചു.
ദ്രാവിഡിനെ പിരിച്ചുവിട്ടത് തെറ്റായ തീരുമാനമാണെന്ന് 44 കാരനായ കൈഫ് ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം മാത്രമാണ് അദ്ദേഹത്തിന് കിട്ടിയത്. മികച്ച അത്തരം പരിശീലകരെ കണ്ടെത്താന്‍ പ്രയാസമാണ്. ഐപിഎല്‍ കടുത്ത മല്‍സരമുള്ള ടൂര്‍ണമെന്റാണ്. എല്ലാ സീസണിലും ആദ്യ മൂന്ന് സ്ഥാനം ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2025 ഐപിഎല്ലില്‍ റോയല്‍സ് അവരുടെ കഴിവിനനുസരിച്ച് കളിച്ചില്ല. താരതമ്യേന ദുര്‍ബലമായ ടീമിനെയാണ് ദ്രാവിഡിന് ആ സീണില്‍ ലഭിച്ചത്. ജോസ് ബട്‌ലറെ പോലുള്ള താരങ്ങള്‍ അവരെ വിട്ട്‌പോയിരുന്നു. ദ്രാവിഡിനെ വിട്ടയച്ചത് ധൃതിപിടിച്ചാണ്. ഇപ്പോള്‍ സംഗക്കാരയ്ക്ക് ലഭിച്ചതിനേക്കാള്‍ ദുര്‍ബലമായ ടീമാണ് ദ്രാവിഡിന് ഉണ്ടായിരുന്നത്.
ദാവിഡും സഞ്ജുവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാവാനുള്ള സാധ്യത കൈഫ് നിഷേധിച്ചു. സഞ്ജു പോകാനുള്ള കാരണം മറ്റെന്തെങ്കിലും ആയിരിക്കാം. എന്നാല്‍ ദ്രാവിഡ് ഒരു അവസരം കൂടി അര്‍ഹിച്ചിരുന്നു എന്നത് സത്യമാണ്. സഞ്ജു വിട്ടുപോയെങ്കിലും അത് രാജസ്ഥാനെ വലിയ തോതില്‍ ബാധിക്കുമെന്ന് കരുതരുത്. സഞ്ജുവിനേക്കാള്‍ ദ്രാവിഡ് പോയതാണ് വലിയ നഷ്ടമുണ്ടാക്കുകയെന്നും കൈഫ് അഭിപ്രായപ്പെട്ടു.
ദ്രാവിഡ് പോയത് 14 വയസ്സുള്ള ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെ പോലുള്ള താരങ്ങള്‍ക്ക് വലിയ നഷ്ടമാണ്. സൂര്യവംശിയെപ്പോലുള്ള ഒരാള്‍ക്ക് ഒരു ഇന്ത്യന്‍ പരിശീലകനില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നു. ഓള്‍ ഫോര്‍മാറ്റ് കളിക്കാരനായി ഉയരാനും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മെച്ചപ്പെടാനുമെല്ലാം ദ്രാവിഡിന്റെ സഹായം ലഭിക്കുമായിരുന്നു. ദ്രാവിഡിന് ഇനി റോയല്‍സിലേക്ക് മടങ്ങേണ്ട ആവശ്യമില്ല. കാരണം അദ്ദേഹം തന്റെ കരിയറില്‍ ധാരാളം നേട്ടങ്ങളുണ്ടാക്കിയെന്നും കൈഫ് പറഞ്ഞു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·