IPL 2026: രാജസ്ഥാന്റെ വിജയക്കുതിപ്പിനെ മുംബെെ പൂട്ടുമോ? ഹാർദിക് തിരിച്ചെത്തും, നേർക്കുനേർ കണക്കിൽ മുൻതൂക്കം ആർക്കാണ്?

1 month ago 7

ഹൈലൈറ്റ്:

  • രാജസ്ഥാൻ ഹാട്രിക് ജയം പ്രതീക്ഷിക്കുന്നു
  • മുംബെെ ഡൽഹിയോട് തോറ്റാണ് ഇറങ്ങുന്നത്
  • ഹാർദിക് പാണ്ഡ്യ മുംബെെ നിരയിലേക്ക് തിരിച്ചെത്തും
HARDIK PANDYA, RIYAN PARAGഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 13ാം മത്സരം തീപാറുമെന്ന് ഉറപ്പായിരിക്കുകയാണ്. മുംബെെ ഇന്ത്യൻസും രാജസ്ഥാൻ റോയൽസുമാണ് നേർക്കുനേർ എത്തുന്നത്. രാജസ്ഥാന്റെ തട്ടകമായ ഗുവാഹത്തിയിലാണ് മത്സരം. സഞ്ജു സാംസണിന്റെ അഭാവത്തിൽ കിടിലൻ പ്രകടനമാണ് രാജസ്ഥാൻ ഇത്തവണ നടത്തുന്നത്. റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഹാട്രിക് ജയം തേടിയാണ് രാജസ്ഥാൻ മുംബെെക്കെതിരേ ഇറങ്ങുന്നത്. മുംബെെ ഇന്ത്യൻസ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ തോൽപ്പിച്ച് തുടങ്ങിയെങ്കിലും ഡൽഹി ക്യാപിറ്റൽസിനോട് തോൽവി നേരിട്ടു. അതുകൊണ്ടുതന്നെ രാജസ്ഥാനെതിരേ ജയിച്ച് തിരിച്ചുവരവ് നടത്തേണ്ടത് മുംബെെയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. എന്നാൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിക്കുകയെന്നത് മുംബെെക്ക് ഒട്ടും എളുപ്പമാവില്ല. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന മുംബെെയുടെ നായകൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാൻ റോയൽസിനെതിരേ കളിക്കും.

വിമർശകർക്ക് മറുപടി; ക്യാപ്റ്റൻസിയിൽ തകർപ്പൻ പ്രകടനവുമായി റിയാൻ പരാഗ്


ഇത് മുംബെെ ഇന്ത്യൻസിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ രാജസ്ഥാനെ വീഴ്ത്തുക മുംബെെക്ക് എളുപ്പമാവില്ലെന്നുറപ്പാണ്. നേർക്കുനേർ കണക്കിൽ മുംബെെക്ക് അൽപ്പം മുൻതൂക്കമുണ്ട്. 31 മത്സരത്തിൽ 16 തവണ ജയിക്കാൻ മുംബെെക്കായി. രാജസ്ഥാൻ 14 തവണയാണ് വിജയം നേടിയത്. ഇത്തവണത്തെ രാജസ്ഥാന്റെ ബാറ്റിങ് നിരയിലേക്ക് വരുമ്പോൾ എല്ലാവരും ഫോമിലാണെന്ന് പറയാം.

വെെഭവ് സൂര്യവംശിയും യശ്വസി ജയ്സ്വാളും ചേർന്ന് തകർപ്പൻ തുടക്കമാണ് രാജസ്ഥാന് നൽകുന്നത്. ഇത് പൊളിക്കാൻ തുടക്കത്തിലേ തന്നെ മുംബെെ ഇന്ത്യൻസിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ദീപക് ചഹാറിന് പവർപ്ലേയ്ക്കുള്ളിൽ രാജസ്ഥാൻ ഓപ്പണിങ് പൊളിക്കാൻ സാധിച്ചാൽ അത് മുംബെെക്ക് കരുത്തായി മാറും. ട്രന്റ് ബോൾട്ടിനെ പുറത്തിരുത്തിത്തന്നെയാവും മുംബെെ രാജസ്ഥാനെതിരേയും കളിക്കുക.
Samayam MalayalamIPL 2026: സഞ്ജുവിന്റെ മോശം പ്രകടനം, സിഎസ്കെയ്ക്ക് നിരാശയില്ല; അവന് വേണ്ടത് അൽപ്പം കൂടി സമയം, കാരണം പറഞ്ഞ് സ്റ്റീഫൻ ഫ്ളമിങ്
രാജസ്ഥാൻ ബാറ്റിങ് നിരയിൽ ദ്രുവ് ജുറേൽ, റിയാൻ പരാഗ്, ഷിംറോൻ ഹെറ്റ്മെയർ എന്നിവരെല്ലാം മികച്ച ഫോമിലാണ് മുന്നോട്ട് പോകുന്നത്. മുംബെെ ഇന്ത്യൻസിന്റെ താര നിരയും മോശമല്ലെങ്കിലും സ്ഥിരതയാണ് പ്രശ്നം. മുൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് വലിയ സ്ട്രെെക്ക് റേറ്റിൽ റൺസുയർത്താൻ സാധിക്കേണ്ടതായുണ്ട്. റയാൻ റക്കിൽറ്റൻ ആദ്യ മത്സരത്തിൽ മികവ് കാട്ടിയെങ്കിലും രണ്ടാം മത്സരത്തിൽ ഫ്ളോപ്പായി.

തിലക് വർമ ടി20 ലോകകപ്പ് മുതൽ സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. ഡൽഹിക്കെതിരേ തിലക് ഡക്കായിരുന്നു. സൂര്യകുമാർ യാദവിന് വലിയ സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ സാധിക്കേണ്ടതായുണ്ട്. ഫോം വിലയിരുത്തുമ്പോൾ മുംബെെയുടെ ബാറ്റിങ് നിരയെക്കാൾ ഒരുപടി മുകളിലാണ് രാജസ്ഥാൻ റോയൽസുള്ളത്. രാജസ്ഥാന് നിരവധി ബൗളിങ് ഓപ്ഷനുകളെ പരീക്ഷിക്കാൻ സാധിക്കും.


IPL 2026: സിഎസ്കെ എവിടെ മാറണം? സഞ്ജു ക്യാപ്റ്റനാവട്ടെ, ആ യുവതാരം പ്ലേയിങ് 11ൽ വേണ്ട; തിരിച്ചുവരാൻ ഈ മാറ്റങ്ങൾ അനിവാര്യം

അവസാന മത്സരത്തിൽ ഏഴ് ബൗളർമാരെയാണ് രാജസ്ഥാൻ പരിഗണിച്ചത്. ഇത് മുംബെെക്ക് വലിയ തലവേദന ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. മുംബെെയുടെ സീനിയർ താരം ജസ്പ്രീത് ബുംറ മികച്ച ഫോമിലേക്ക് എത്തിയിട്ടില്ല. അത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നില്ല. മുംബെെയുടെ സ്പിൻ നിര ശക്തമല്ലെന്ന് ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ വ്യക്തമാണ്.

മുംബെെ ഇന്ത്യൻസ് നായകനായ ഹാർദിക് പാണ്ഡ്യക്ക് ഈ സീസണിൽ മുംബെെയെ കിരീടത്തിലേക്കെത്തിക്കാൻ സാധിക്കാത്ത പക്ഷം വലിയ തിരിച്ചടി നേരിട്ടേക്കും. രാജസ്ഥാന്റെ റിയാൻ പരാഗിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ഹാർദിക്കിന്റെ മുംബെെ വീഴുമോയെന്നത് കാത്തിരുന്ന് കാണാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article