IPL 2026: 'രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് ഉപദേശിച്ചു', വൈഭവിന് പ്രൊഫഷണലിസമില്ല; ശ്രദ്ധേയമായി ആര്‍സിബി താരത്തിന്റെ വാക്കുകള്‍

2 months ago 9

Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam23 Mar 2026, 4:41 p.m. IST

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് കാണുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ ദിവസം 15 വയസ്സ് തികഞ്ഞ വൈഭവ് ഇക്കുറിയും വെടിക്കെട്ട് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനിടയിൽ വൈഭവിനെക്കുറിച്ച് ആർസിബി താരം ജിതേഷ് ശര്‍മ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറുകയാണ്.

ഹൈലൈറ്റ്:

  • വൈഭവിന് പ്രൊഫഷണലിസം ഇല്ലെന്നാണ് ജിതേഷ് പറഞ്ഞത്
  • രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് താൻ ഉപദേശിച്ചെന്നും ജിതേഷ് പറഞ്ഞു
  • റൈസിംങ് സ്റ്റാര്‍സ് ഏഷ്യാകപ്പിൽ വൈഭവിന്റെ ക്യാപ്റ്റൻ ആയിരുന്നു ജിതേഷ്
Vaibhav Suryavanshi Jitesh Sharma IPL 2026വൈഭവ് സൂര്യവംശി, ജിതേഷ് ശര്‍മ(ഫോട്ടോസ്- Getty Images)
കഴിഞ്ഞ ഐപിഎൽ സീസണിൽ കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും വെടിക്കെട്ട് കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് വൈഭവ് സൂര്യവംശി . ഇക്കുറിയും വൈഭവിന്റെ വെടിക്കെട്ട് കാണുന്നതിന് വേണ്ടിയാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 15 വയസ്സ് തികഞ്ഞ വൈഭവിനെ കുറിച്ച് ആർസിബി താരം ജിതേഷ് ശർമ്മ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് പ്രകടനത്തെയും കഴിവിനെയും പ്രശംസിച്ച് സംസാരിച്ച ജിതേഷ് താരത്തിന്റെ ഒരു ചെറിയ പ്രശ്നവും ചൂണ്ടികാട്ടി. "വൈഭവ് സൂര്യവംശിക്ക് ലോക ക്രിക്കറ്റ് അടക്കി ഭരിക്കാൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത്, മറ്റുള്ളവരെ പോലെയല്ല, ബാറ്റിങ്ങില്‍ ഒരു ആറാം ഗിയര്‍ കൂടി വൈഭവമുണ്ട്, വലിയ കഴിവാണ് അവനുള്ളത്" - എബി ഡി വില്ലിയേഴ്സിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുന്നതിനിടയില്‍ ജിതേഷ് ശര്‍മ പറഞ്ഞു.
Samayam MalayalamIPL 2026: 60 വയസ്സ് വരെ ചെന്നൈ ടീമില്‍ കളിക്കൂ, ധോണിയുടെ മറുപടി ഇങ്ങനെ; ആരാധകര്‍ ആവേശത്തില്‍
ഇതിന് ശേഷമാണ് വൈഭവിന്‍റെ പ്രൊഫഷണലിസത്തെ കുറിച്ച് ജിതേഷ് സംസാരിച്ചത്. "അവനൊരു പ്രൊഫഷണൽ അല്ലെന്ന് എനിക്ക് പറയാൻ കഴിയും, എല്ലാവരും അവനെ പ്രൊഫഷണൽ ആക്കി മാറ്റുന്നതിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്, എന്നാൽ ഒരിക്കലും അവൻ പ്രൊഫഷണൽ ആകില്ല എന്നാണ് തോന്നുന്നത്, ഫീൽഡിൽ അവൻ പ്രൊഫഷണൽ ആയേക്കാം, എന്നാൽ ഫീൽഡിന് പുറത്ത് അങ്ങനെ ആകുമെന്ന് തോന്നുന്നില്ല, ഞാനും കഴിയുന്ന തരത്തിൽ ശ്രമിക്കുന്നുണ്ട്, രാത്രി ഐസ്ക്രീം കഴിക്കരുത് എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു" - ജിതേഷ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തിൽ സെഞ്ചുറിയടിച്ച് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇതോടെ ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറുകയും ചെയ്തു. 2025 ഐപിഎല്‍ ലേലത്തിലൂടെ 1.1 കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കിയ വൈഭവ് സഞ്ജു സാംസണ് പരിക്കേറ്റതിന് ശേഷമാണ് പ്ലെയിങ് ഇലവനിലേക്ക് എത്തിയത്. തനിക്ക് കിട്ടിയ അവസരം മുതലാക്കി സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ പുരസ്കാരവും സ്വന്തമാക്കിയാണ് വൈഭവ് മടങ്ങിയത്.

ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള സാധ്യതാ ടീം


ഐപിഎല്ലിന് ശേഷം അണ്ടർ 19 ക്രിക്കറ്റിൽ സജീവമായ വൈഭവ് സൂര്യവംശി ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും സെഞ്ചുറി അടിച്ച് ശ്രദ്ധ നേടിയിരുന്നു. അണ്ടർ 19 ലോകകപ്പ് ഫൈനലിലാണ് വൈഭവം ഏറ്റവും ശ്രദ്ധേയമായ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്. 80 പന്തിൽ 175 റൺസ് നേടിയ വൈഭവ് ഇന്ത്യയെ കിരീടത്തിലെത്തിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു. എന്നാൽ 2026 ഐപിഎല്ലിൽ വൈഭവിന് മുന്നില്‍ വെല്ലുവിളികൾ ഏറെയാണ്. സ്ഥിരമായി വെടിക്കെട്ട് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരത്തിന്റെ വീക്നെസ് എതിർ ബോളർമാർ മനസ്സിലാക്കിക്കഴിഞ്ഞു എന്നാണ് പലരും വിലയിരുത്തുന്നത്.
Samayam MalayalamIPL 2026: മുംബൈയുടെ റണ്‍വേട്ടക്കാരന്‍ ആരായിരിക്കും? പ്ലേയിങ് ഇലവനില്‍ സര്‍പ്രൈസ് നീക്കങ്ങളുണ്ടാകുമോ? ആകാശ് ചോപ്രയുടെ പ്രവചനം ഇങ്ങനെ
അതേസമയം, വൈഭവിനെ പ്രശംസിച്ച് എബി ഡി വില്ലിയേഴ്സ് രംഗത്ത് വന്നു. "അവനൊരു കിടിലന്‍ താരമാണ്, അണ്ടർ 19 ലോകകപ്പിലെ ആ സെഞ്ചുറി ഞാൻ കണ്ടിരുന്നു, വൈഭവ് ലോകകപ്പില്‍ കളിച്ചത് ഒരു പക്വതയുള്ള താരമായാണ്. ആ പ്രകടനത്തിൽ ഞാൻ സംതൃപ്തനാണ്"- മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കൂടിയായ എബി ഡി വില്ലിയേഴ്സ് പറഞ്ഞു. പുതിയ സീസൺ ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രധാന ഓപ്പണറായാണ് വൈഭവ് സൂര്യവംശി കളിക്കുക.
സൈഫുദ്ധീൻ ടി എം

രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് സൈഫുദ്ധീന്‍ ടി എം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. സുപ്രഭാതം ദിനപത്രത്തില്‍ ട്രൈനിയായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സ്പോര്‍ട്സ് മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ബൈറ്റ്ഡാന്‍സ്, ടൈംസ് ഇന്‍റര്‍നെറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ കണ്ടന്‍റ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രവര്‍ത്തിച്ചു. ഹ്യൂമര്‍, ടെക്നോളജി, ഓട്ടോമൊബൈല്‍, ഗെയിമിങ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തു. 2024 മുതല്‍ ടൈംസ് ഇന്‍റര്‍നെറ്റില്‍ നിന്നുള്ള സമയം മലയാളത്തിന്‍റെ ഭാഗമായി. ഗള്‍ഫ്, വിദേശം, കായികം, തുടങ്ങിയ മേഖലകളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനൊപ്പം വീഡിയോ അവതരിപ്പിക്കുകയും ചെയ്യുന്നു.... കൂടുതൽ വായിക്കുക

Read Entire Article