ഹൈലൈറ്റ്:
- റുതുരാജ് ഗെയ്ക് വാദ് മോശം ഫോമിൽ
- സഞ്ജു സാംസണ് സെഞ്ചുറി
- സിഎസ്കെയ്ക്ക് ആശ്വാസം ജയം
റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?
സിഎസ്കെയുടെ വിജയത്തിന് പിന്നാലെ എല്ലാവരുടേയും അഭിനന്ദനം സഞ്ജു സാംസണും ജാമി ഓവർട്ടനും ഏറ്റുവാങ്ങുമ്പോൾ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിനെ ആരും പ്രശംസിക്കുന്നില്ലെന്നതാണ് വസ്തുത. മൂന്ന് മത്സരങ്ങളിൽ തോൽവി നേരിട്ടപ്പോൾ റുതുരാജിനെ കല്ലെറിയാൻ ആരാധകർ തമ്മിൽ മത്സരമായിരുന്നു. എന്നാൽ ഇപ്പോൾ ടീം ജയിച്ചപ്പോൾ റുതുരാജിനെ പ്രശംസിക്കാനും വാഴ്ത്താനും ആരും എത്തുന്നില്ലെന്നതാണ് വിരോധാഭാസം.
റുതുരാജിനെ സിഎസ്കെ പതിയെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമം ആരംഭിച്ചുവെന്നാണ് ആരാധക പക്ഷം. ഡൽഹിക്കെതിരായ മത്സരത്തിലെ സംഭവങ്ങൾ ഇതിന്റെ ഉദാഹരണമായി ആരാധകർ ചൂണ്ടിക്കാട്ടുകയാണ്. ഡൽഹിക്കെതിരേ തുടക്കം മുതലേ സമ്മർദ്ദത്തോടെയാണ് റുതുരാജിനെ കാണപ്പെട്ടത്. ഓപ്പണിങ്ങിൽ സഞ്ജു സാംസൺ തല്ലിപ്പറത്തുമ്പോൾ റുതുരാജ് റൺസ് കണ്ടെത്താനാവാതെ പ്രയാസപ്പെടുന്നതാണ് കണ്ടത്. 18 പന്ത് നേരിട്ട് ഒരു ഫോർ ഉൾപ്പെടെ 15 റൺസ് മാത്രമാണ് റുതുരാജ് നേടിയത്.
പിന്നീട് സിഎസ്കെയുടെ ബൗളിങ് സമയത്ത് റുതുരാജ് കൂടുതൽ സമയത്തും ബൗണ്ടറി ലെെനിൽ ഫീൽഡ് ചെയ്യുന്നതാണ് കാണാനായത്. സഞ്ജു സാംസണിലേക്കാണ് ഇന്നലെ ക്യാമറ കണ്ണുകളെല്ലാം ഉണ്ടായിരുന്നുത്. ഒരു ഡിആർഎസ് എടുക്കുന്ന സമയത്തൊഴികെ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കെത്താൻ റുതുരാജിന് സാധിക്കാതെ പോയി. ആദ്യ മൂന്ന് മത്സരത്തിലും സഞ്ജു ക്യാപ്റ്റൻസിയിൽ ഇടപെട്ടിരുന്നില്ല.
റുതുരാജ് തീരുമാനങ്ങളെടുക്കുമ്പോൾ അതിൽ നിർദേശം നൽകാൻ സഞ്ജു തയ്യാറായിരുന്നില്ല. എന്നാൽ നാലാം മത്സരത്തിൽ സഞ്ജുവിന്റെ വലിയ ഇടപെടലുണ്ടായതായി കാണാൻ സാധിക്കും. നൂർ അഹമ്മദിനോട് സഞ്ജു നിർദേശം നൽകിയതിന് പിന്നാലെ താരം വിക്കറ്റ് വീഴ്ത്തുന്നതടക്കം കണ്ടു. ചെപ്പോക്കിൽ സഞ്ജു നായകനായി മാറുന്നതാണ് കാണാനായത്.
IPL 2026: സഞ്ജു പോയതോടെ രാജസ്ഥാൻ സെറ്റായി, ഇതാണ് അവരുടെ ബെസ്റ്റ് ടോപ് ത്രീ; കാരണം ചൂണ്ടിക്കാട്ടി സെെമൺ ഡൂൾ
നിരാശയോടെ റുതുരാജ് ഇതെല്ലാം നോക്കി നിൽക്കുന്നുമുണ്ടായിരുന്നു. സഞ്ജുവിനോട് ക്യാപ്റ്റൻസി കാര്യങ്ങളിൽ ഇടപെടാൻ സിഎസ്കെ മാനേജ്മെന്റ് നിർദേശം നൽകിയിട്ടുണ്ടെന്ന് തന്നെ വേണം കരുതാൻ. ഇത് സിഎസ്കെയുടെ ക്യാപ്റ്റൻസിയിൽ മാറ്റം ഉണ്ടായേക്കുമെന്ന സൂചനകളാണ് നൽകുന്നത്. സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.
ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദിൽ നിന്ന് ഇനി കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല. ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യാൻ റുതുരാജിന് സാധിക്കാത്ത പക്ഷം ധോണിയുടെ പിന്തുണയോടെ സഞ്ജു സാംസൺ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.









English (US) ·