Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•29 Mar 2026, 9:42 p.m. IST
IPL 2026: മുംബെെ ഇന്ത്യൻസിന്റെ പേരുകേട്ട ബൗളിങ് നിരക്ക് നിലവാരം കാട്ടാൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യ 10 ഓവറിലെ മുംബെെയുടെ ബൗളർമാരെല്ലാം തീർത്തും നിരാശപ്പെടുത്തിയതാണ് കാണാനായത്
ഹൈലൈറ്റ്:
- ശാർദ്ദുൽ ഠാക്കൂർ മൂന്ന് വിക്കറ്റോടെ തിളങ്ങി
- ഗസൻഫാർ 51 റൺസാണ് വിട്ടുകൊടുത്തത്
- ഹാർദിക് പാണ്ഡ്യയും തല്ലുവാങ്ങി
ശാർദ്ദുൽ ഠാക്കൂർ2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?
അതിവേഗം റൺസുയർത്തിയ ഓപ്പണർ ഫിൻ അലനെയാണ് ആദ്യം ശാർദ്ദുൽ പുറത്താക്കിയത്. 17 പന്തിൽ 37 റൺസെടുത്താണ് അലൻ മടങ്ങിയത്. ആറ് ഫോറും 2 സിക്സുമടക്കം താരം മുംബെെയെ വിറപ്പിക്കവെയാണ് ശാർദ്ദുൽ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം നമ്പറിലെത്തിയ കാമറൂൺ ഗ്രീനും അതിവേഗം റൺസുയർത്താനാണ് ശ്രമിച്ചത്. 10 പന്തിൽ ഓരോ ഫോറും സിക്സും ഉൾപ്പെടെ 18 റൺസാണ് ഗ്രീന് നേടാനായത്.
അപകടകാരിയായി ഗ്രീൻ മാറുമെന്ന് തോന്നിക്കവെ സ്ലോ ഷോർട്ട്ബോൾ കെണിയിൽ ഗ്രീനിനെ ശാർദ്ദുൽ തളക്കുകയായിരുന്നു. കെകെആർ നായകനായ അജിൻക്യ രഹാനെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 40 പന്തിൽ 3 ഫോറും 5 സിക്സുമടക്കം സീനിയർ താരം കത്തിക്കയറി. ട്രന്റ് ബോൾട്ടും ജസ്പ്രീത് ബുംറയുമടക്കം രഹാനെയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. എന്നാൽ രഹാനെയേയും പുറത്താക്കി ശാർദ്ദുൽ മുംബെെയുടെ പ്രതീക്ഷ കാക്കുകയായിരുന്നു.
നാല് ഓവറിൽ 39 റൺസ് വിട്ടുകൊടുത്തെങ്കിലും മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്താൻ ശാർദ്ദുലിന് സാധിച്ചു. ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നേടാൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. നാല് ഓവറിൽ 35 റൺസാണ് ബുംറ വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാൻ സാധിക്കാത്തത് മുംബെെക്ക് തിരിച്ചടിയായി. ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റ് നേടിയപ്പോൾ മൂന്ന് ഓവറിൽ 39 റൺസാണ് വിട്ടുകൊടുത്തത്.
ട്രന്റ് ബോൾട്ടിന് വിക്കറ്റ് നേടാനായില്ല. നാല് ഓവറിൽ 38 റൺസാണ് താരം വഴങ്ങിയത്. അഫ്ഗാൻ സ്പിന്നറായ ഗസൻഫാറാണ് ഏറ്റവും നിരാശപ്പെടുത്തിയത്. നാല് ഓവറിൽ 51 റൺസാണ് ഗസൻഫാർ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാൻ സാധിച്ചുമില്ല. സ്പിന്നർ മായങ്ക് മാർക്കണ്ഡെ ഒരോവറിൽ 16 റൺസാണ് വഴങ്ങിയത്.
IPL 2026: ഇത് ശക്തിമാനോ സൂപ്പർമാനോ? പറക്കും ക്യാച്ചുമായി ഫിൽ സാൾട്ട്; ഒന്നല്ല രണ്ടെണ്ണം, വണ്ടറടിച്ച് ആരാധകർ
മുംബെെയുടെ ബൗളിങ് കരുത്ത് നോക്കുമ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചത്. പവർപ്ലേയിലടക്കം മുംബെെ ബൗളർമാർക്ക് റണ്ണൊഴുക്ക് തടയാൻ സാധിക്കാതെ പോയി. ബൗളർമാരെ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും പിഴവ് പറ്റി. പവർപ്ലേയിൽ ഗസൻഫാറിനെ ഉപയോഗിച്ചത് മുംബെെക്ക് തിരിച്ചടിയായി മാറി. പവർപ്ലേയിൽ ഹാർദിക് പാണ്ഡ്യ രണ്ടോവർ എറിഞ്ഞത് തിരിച്ചടിയായി. ബുംറയെയും സ്പിന്നർമാരേയും ഫലപ്രദമായി ഉപയോഗിക്കാൻ ഹാർദിക്കിന് സാധിച്ചില്ലെന്ന് തന്നെ പറയാം.









English (US) ·