Authored by: നിഷാദ് അമീന്‍|Samayam Malayalam•15 Nov 2025, 10:41 pm
IPL 2026 Player Trade: സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പുറമേ മുഹമ്മദ് ഷമി, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, നിതീഷ് റാണ തുടങ്ങി ഏതാനും താരങ്ങളും ഐപിഎല്‍ 2026ല്‍ പുതിയ ഫ്രാഞ്ചൈസിക്ക് കളിക്കും. ഇവരുടെ പ്ലെയര്‍ ട്രേഡ് ബിസിസിഐ അംഗീകരിച്ചു.
മുഹമ്മദ് ഷമി, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, നിതീഷ് റാണ.(ഫോട്ടോസ്- Agencies)കരാറിന്റെ ഭാഗമായി ഐപിഎല്‍ 2026ല്‍ സഞ്ജു സാംസണിന് 18 കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിന്റെ റിട്ടന്‍ഷന്‍ പ്ലെയറായിരുന്നു അദ്ദേഹം. ഇതേ തുക തന്നെ വരുന്ന സീസണിലും സഞ്ജുവിന് ലഭിക്കും.
സെഞ്ചുറിയടിച്ച് റുതുരാജ്; ഇന്ത്യന്‍ എ ടീമിന് തകര്‍പ്പന്‍ വിജയം
അതേസമയം, കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ച ജഡേജയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ നാല് കോടി രൂപ കുറച്ചായിരിക്കും ലഭിക്കുക. പുതിയ കരാര്‍ പ്രകാരം ആര്‍ആര്‍ ജഡേജയ്ക്ക് 14 കോടി രൂപയാണ് പ്രതിഫലമാണ് നല്‍കേണ്ടത്. ജഡേജയുടെ പ്രഥമ ഐപിഎല്‍ ഫ്രാഞ്ചൈസി കൂടിയാണ് രാജസ്ഥാന്‍ റോയല്‍സ്.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ നിന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്കാണ് മാറുന്നത്. ഐപിഎല്‍ 2025ല്‍ 10 കോടി രൂപയ്ക്കാണ് എസ്ആര്‍എച്ച് ഷമിയെ വാങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ അവരുടെ ഏറ്റവും ചെലവേറിയ രണ്ടമാമത്തെ കരാര്‍ ആയിരുന്നു ഇത്. ഇതേ തുക തന്നെ 2026ലും എല്‍എസ്ജി നല്‍കും.
2023 ല്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം 17 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ്പ് നേടിയ ഷമി 2025 സീസണില്‍ നിറംമങ്ങി. പ്രതിഫലത്തിന് അനുസരിച്ച പ്രകടനം ഉണ്ടാവാതെ വന്നോടെ എസ്ആര്‍എച്ച് കൈവിടുകയായിരുന്നു.
ഐപിഎല്‍ 2026 ലെ സ്ഥിരീകരിച്ച മറ്റ് പ്ലെയര്‍ ട്രേഡുകള്‍ ഇനി പറയുന്നു. മായങ്ക് മാര്‍ക്കണ്ഡെ 30 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി.
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 30 ലക്ഷം രൂപയ്ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സില്‍ ചേര്‍ന്നു. പഴയ കരാര്‍ തുക തന്നെ എല്‍എസ്ജിയിലും ലഭിക്കും. മുംബൈ ഇന്ത്യന്‍സുമായുള്ള അഞ്ച് വര്‍ഷത്തെ കരാര്‍ അവസാനിച്ചു. ബൗളിങ് ഓള്‍റൗണ്ടര്‍ 2021 ലാണ് ആദ്യമായി എംഐയില്‍ ചേര്‍ന്നത്. അവര്‍ക്കായി അഞ്ച് മത്സരങ്ങള്‍ കളിച്ചു.
രാജസ്ഥാന്‍ റോയല്‍സില്‍ 4.2 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന നിതീഷ് റാണ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറി. പ്രതിഫലത്തില്‍ മാറ്റമില്ല. ഡോണോവന്‍ ഫെരേര 1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തി. ഡല്‍ഹി ക്യാപിറ്റല്‍സില്‍ 75 ലക്ഷമായിരുന്നു പ്രതിഫലം.
നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ചെയ്ത കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള സമയപരിധിക്ക് തൊട്ടുമുമ്പാണ് നിരവധി ട്രേഡുകള്‍ ബിസിസിഐ സ്ഥിരീകരിച്ചത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·