Authored by: നിഷാദ് അമീന്‍|Samayam Malayalam•10 Nov 2025, 1:44 pm
IPL 2026: സഞ്ജു സാംസണ്‍ (Sanju Samson) സിഎസ്‌കെയില്‍ നായകസ്ഥാനം ഉറപ്പിച്ചതായി മുഹമ്മദ് കൈഫ് (Mohammad Kaif). ക്യാപ്റ്റനെന്ന നിലയില്‍ 2022ല്‍ രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) പരാജയമാണ് സിഎസ്‌കെയെ ട്രേഡിന് പ്രേരിപ്പിച്ചതെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍.
ഹൈലൈറ്റ്:
- സഞ്ജുവിന് ക്യാപ്റ്റന്‍സി ഉറപ്പെന്ന് കൈഫ്
- ചെന്നൈയില്‍ സഞ്ജു ബാറ്റിങില്‍ തിളങ്ങും
- 2022ലെ ജഡേജയുടെ പരാജയം കാരണമായി
സഞ്ജു സാംസണ്‍ സിഎസ്‌കെയില്‍ നായകസ്ഥാനം ഉറപ്പിച്ചതായി മുഹമ്മദ് കൈഫ്.(ഫോട്ടോസ്- Agencies)മൂന്നാം ടി20യിലും നിരാശപ്പെടുത്തി ശുഭ്മാൻ ഗിൽ; സഞ്ജുവിൻ്റെ സ്ഥാനം ബെഞ്ചിൽ
സഞ്ജു സാംസണ്‍-രവീന്ദ്ര ജഡേജ വ്യാപാരത്തില്‍ സിഎസ്‌കെയുടെ ഇതിഹാസ താരം എംഎസ് ധോണി ഒരു പ്രധാന പങ്ക് വഹിച്ചിരിക്കാമെന്ന് കൈഫ് പറഞ്ഞു. വിരമിക്കുന്നതിന് മുമ്പുള്ള ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇത്. അതിന് മുന്നോടിയായി ഫ്രാഞ്ചൈസിക്ക് വേണ്ടി ധോണി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുകയാണ്. അനിവാര്യവും ഹൃദയഭേദകവുമായ വിടവാങ്ങലിന് മുമ്പ് ഐപിഎല്ലില്‍ ധോണിയുടെ അവസാന പ്രവൃത്തിയായിരിക്കാം ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജഡേജയെപ്പോലുള്ള ഒരു മാച്ച് വിന്നിങ് ഓള്‍റൗണ്ടറെ വിട്ടുകൊടുത്ത് വിക്കറ്റ് കീപ്പര്‍ കം ബാറ്ററും നേതൃഗുണവുമുള്ള സഞ്ജുവിനെ വാങ്ങാനുള്ള ധോണിയുടെ തീരുമാനം ധീരമായ നീക്കമാണെന്നാണ് കൈഫിന്റെ അഭിപ്രായം. ഐപിഎല്ലിന്റെ ആദ്യ എഡിഷന്‍ മുതല്‍ കളിക്കുന്ന ധോണി 2026ല്‍ സീസണിന്റെ മധ്യത്തില്‍ കളമൊഴിഞ്ഞേക്കാം. സഞ്ജു കളിക്കാന്‍ തുടങ്ങിയാല്‍ അദ്ദേഹം മാനേജ്മെന്റുമായും ധോണിയുമായും നല്ല ബന്ധത്തിലെത്തും. അങ്ങനെയെങ്കില്‍, ധോണി സഞ്ജുവിനോട് ചുമതലയേല്‍ക്കാന്‍ ആവശ്യപ്പെട്ടേക്കാം. ഒരു ഭാവി ക്യാപ്റ്റനെ വേണമെന്ന് ധോണി ആഗ്രഹിക്കുന്നുണ്ട്- കൈഫ് വിശദീകരിച്ചു.
''അവര്‍ മുമ്പ് ജഡേജയെ ക്യാപ്റ്റനാക്കിയപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. തുടരാനാവില്ലെന്ന് പാതിവഴിയില്‍ അദ്ദേഹം അറിയിച്ചു. എല്ലാ കളിക്കാര്‍ക്കും ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി ചെയ്യാന്‍ കഴിയില്ല. ദീര്‍ഘകാല പദ്ധതിയില്‍, ധോണി യുഗത്തിന് ശേഷം നേതൃത്വം ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു കളിക്കാരനെ കൊണ്ടുവരാന്‍ ജഡേജയെ ബലിയര്‍പ്പിക്കാന്‍ ധോണി ആഗ്രഹിക്കുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലേക്ക് മാറാന്‍ സമ്മതിച്ച ജഡേജയുമായി ധോണിയും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങും ദീര്‍ഘനേരം ചര്‍ച്ച നടത്തിയതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് കൈഫിന്റെ പ്രസ്താവന. ജഡേജയുടെ താല്‍പര്യം അറിയുന്നതിന് ധോണി അദ്ദേഹവുമായി ചര്‍ച്ചകളില്‍ പങ്കാളിയായി. ജഡേജ സമ്മതിച്ച ശേഷം മാത്രമാണ് കൂടുതല്‍ ചര്‍ച്ചകളിലേക്ക് സിഎസ്‌കെ കടന്നത്.
'ഇത്തവണ സിഎസ്‌കെക്ക് സഞ്ജുവിനെ വേണമെങ്കില്‍, ഭാവി ക്യാപ്റ്റനും അദ്ദേഹമാണ്. ഇത് ധോണിയുടെ അവസാന വര്‍ഷമാണെന്നാണ് ഇതിനര്‍ത്ഥം. തിരശ്ശീലയ്ക്ക് പിന്നില്‍, ധാരാളം ഫോണ്‍ കോളുകള്‍ ഉണ്ട്. സഞ്ജു സിഎസ്‌കെയോട്, പ്രത്യേകിച്ച് ധോണിയോട് സംസാരിച്ചിരിക്കാം. ധോണിയാണ് ടീമിനെ നയിക്കുന്നത്. ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നീ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഓപ്ഷനുകളേക്കാള്‍ ചെപ്പോക്കില്‍ കളിക്കാന്‍ സഞ്ജുവാണ് കൂടുതല്‍ അനുയോജ്യന്‍. മധ്യനിരയെ ശക്തിപ്പെടുത്താന്‍ പറ്റിയ ബാറ്റ്സ്മാന്‍ ആയിരിക്കും സഞ്ജു'- കൈഫ് പറഞ്ഞു.
ബാറ്റിംഗ് ശൈലി നോക്കുമ്പോള്‍ ഋഷഭ് പന്തിനേക്കാളും കെഎല്‍ രാഹുലിനേക്കാളും ചെന്നൈയില്‍ സഞ്ജു ബാറ്റ് കൊണ്ട് വിജയിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹം മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ വന്നേക്കാം. മധ്യ ഓവറുകളില്‍ സിക്‌സറുകള്‍ അടിക്കാന്‍ അദ്ദേഹത്തിന് കഴിയും- കൈഫ് കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ പ്ലെയര്‍ ട്രേഡ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഇരു ടീമുകളിലെയും മൂന്ന് താരങ്ങളാണ് കരാറില്‍ ഉള്‍പ്പെടുക. കളിക്കാരുടെ രേഖാമൂലമുള്ള സമ്മതപത്രം ഐപിഎല്‍ ഗവേണ്ടിങ് കൗണ്‍സിലിന് നല്‍കിയാല്‍ പ്ലെയര്‍ ട്രേഡുമായി ഇനി മുന്നോട്ടുപോകാം.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·