IPL 2026: സഞ്ജു വന്നതോടെ റുതുരാജിന്റെ വില പോയോ? സിഎസ്കെ ക്യാപ്റ്റന് വേണ്ട പരി​ഗണനയില്ലേ, ചെപ്പോക്കിൽ സംഭവിച്ചത് ഇതാണ്

2 months ago 10

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam24 Mar 2026, 3:11 p.m. IST

IPL 2026: സഞ്ജു സാംസൺ ഇപ്പോൾ സൂപ്പർ താരങ്ങളിലൊരാളാണ്. രോഹിത് ശർമയും വിരാട് കോഹ്ലിയും എംഎസ് ധോണിയുമെല്ലാം സൃഷ്ടിക്കുന്ന പോലെ വലിയൊരു ആരാധക കൂട്ടത്തെ സൃഷ്ടിക്കാൻ ശേഷിയുള്ള താരമാണ് സഞ്ജു സാംസൺ

ഹൈലൈറ്റ്:

  • സഞ്ജുവിന് വലിയ സ്വീകരണം നൽകി ആരാധകർ
  • റുതുരാജാണ് സിഎസ്കെയെ ഈ സീസണിൽ നയിക്കുക
  • ആറാം കിരീടമാണ് സിഎസ്കെ ലക്ഷ്യമിടുന്നത്

sanju samson, ruturaj gaikwadസഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- Getty Images)
ഐപിഎൽ 2026ൽ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നെെ സൂപ്പർ കിങ്സിലെത്തിയ സഞ്ജു സാംസണ് വലിയ സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. ഈ സീസണോടെ വിടപറയാൻ നിൽക്കുന്ന എംഎസ് ധോണി തന്റെ പിൻഗാമിയായാണ് രാജസ്ഥാൻ റോയൽസ് നായകനായിരുന്ന സ‍ഞ്ജു സാംസണെ സിഎസ്കെയിലേക്കെത്തിച്ചത്. ടി20 ലോകകപ്പ് കിരീടമടക്കം ഇന്ത്യക്ക് നേടിക്കൊടുത്ത് കരിയറിന്റെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ സഞ്ജുവുള്ളത്.കഴിഞ്ഞ ദിവസം സിഎസ്കെ മുൻ താരങ്ങളെ അടക്കം ഉൾപ്പെടുത്തി പ്രത്യേകമായൊരു പരിപാടി ചെപ്പോക്കിൽ സംഘടിപ്പിച്ചിരുന്നു. നിറഞ്ഞ ഗ്യാലറിയുടെ ആവേശത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ സഞ്ജു സാംസണിന്റെ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തെ എംഎസ് ധോണി പുരസ്കാരമടക്കം നൽകി ആദരിക്കുകയും ചെയ്തു. സഞ്ജു കളത്തിലേക്കെത്തിയപ്പോഴെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ധോണിക്കൊപ്പം സഞ്ജു; ചെപ്പോക്കിനെ ഇളക്കിമറിച്ച് 'ബ്ലോക്ക്ബസ്റ്റർ' എൻട്രി


സഞ്ജുവിന്റെ പേര് പരാമർശിക്കുമ്പോഴേല്ലാം വലിയ ആവേശമാണ് ഗ്യാലറിയിൽ നിറഞ്ഞത്. എംഎസ് ധോണിക്കൊപ്പം സ്വീകാര്യത സഞ്ജുവിന് ഇപ്പോൾ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞാലും തെറ്റാകില്ല. എന്നാൽ സഞ്ജു സാംസണ് ലഭിച്ച ആരാധക പിന്തുണയുടെ പകുതിപോലും സിഎസ്കെയുടെ ക്യാപ്റ്റനായ റുതുരാജ് ഗെയ്ക് വാദിന് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. സഞ്ജുവിനായി എല്ലാവരും ആർത്തു വിളിക്കുമ്പോഴും റുതുരാജ് എത്തിയപ്പോൾ അത്രതന്നെ ആവേശം ആരാധകർക്കിടയിൽ ഇല്ലായിരുന്നു.

രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പരീക്ഷിച്ചത് പാളിയപ്പോൾ പിന്നീട് സിഎസ്കെ നടത്തിയ പരീക്ഷണമാണ് റുതുരാജ് ഗെയ്ക് വാദ്. എന്നാൽ സിഎസ്കെയിൽ റുതുരാജിന് ക്യാപ്റ്റനെന്ന നിലയിൽ വലിയ ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല. ബാറ്റ്സ്മാനെന്ന നിലയിൽ തിളങ്ങുമ്പോഴും ക്യാപ്റ്റനെന്ന നിലയിൽ കാര്യമായി ശോഭിക്കാൻ റുതുരാജിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ആരാധക മനസിലും കാര്യമായ ഇടം നേടിയെടുക്കാൻ റുതുവിന് സാധിച്ചിട്ടില്ല.
Samayam Malayalamആറിൽ അ‍ഞ്ച് തോൽവി, കറ്റാലയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്, പുതിയ പരിശീലകനായി ആഷ്ലി എത്തുന്നു; ഇനി കളി മാറും
ഇപ്പോൾ സഞ്ജുവിന് ലഭിക്കുന്ന വലിയ സ്വീകാര്യതയിൽ റുതുരാജിന് അതൃപ്തിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. സഞ്ജുവിന് ലഭിച്ച വലിയ വരവേൽപ്പിന്റെ സമയത്തെ റുതുരാജിന്റെ മുഖഭാവം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല എന്ന് തന്നെ പറയാം. എന്നാൽ സഞ്ജുവും റുതുരാജും തമ്മിൽ നല്ല ആത്മബന്ധം കാത്ത് സൂക്ഷിക്കുന്നവരാണ്.

അതുകൊണ്ടുതന്നെ സഞ്ജുവിന് സിഎസ്കെയിൽ ലഭിക്കുന്ന ആരാധക പിന്തുണയിൽ റുതുരാജിന് അതൃപ്തിയുണ്ടാകാനുള്ള സാധ്യതയില്ലെന്നും പറയാം. സഞ്ജു എവിടെ കളിച്ചാലും വലിയ ആരാധക പിന്തുണ ലഭിക്കും. മലയാളി താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനംകൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും എല്ലാവർക്കും അദ്ദേഹത്തോട് വലിയ ആരാധനയുണ്ട്.

IPL 2026: സിഎസ്കെ ആരാധകർക്ക് സഞ്ജുവിന്റെ ഉറപ്പ്, മലയാളി താരം പറഞ്ഞത് ഒരു കാര്യം; ആർപ്പുവിളിച്ച് കാണികൾ

സിഎസ്കെയുടെ ആരാധകർക്ക് സഞ്ജുവിനോട് അൽപ്പം കൂടി കൂടുതൽ സ്നേഹമുണ്ടാവും. കേരളവും തമിഴ്നാടും അയൽക്കാരാണെന്ന നിലയിലുള്ള സ്നേഹവും സഞ്ജുവിന് ലഭിക്കുന്നുണ്ട്. ചെറുപ്പം മുതൽ തമിഴ്നാട്ടിൽ സഞ്ജു നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇക്കാര്യം സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ഈ സീസൺ റുതുരാജിനെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. സിഎസ്കെയെ പ്ലേ ഓഫിലേക്കെങ്കിലും എത്തിക്കാൻ സാധിക്കാതെ പോയാൽ റുതുരാജിനെ മാറ്റി സഞ്ജുവിനെ ക്യാപ്റ്റനാക്കാൻ സാധ്യതകളേറെയാണ്. ആരാധകരും ആഗ്രഹിക്കുന്നത് ഇത് തന്നെയാണെന്ന് പറയാം. എന്തായാലും സഞ്ജു സാംസണ് ഇപ്പോൾ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. മികച്ച പ്രകടനത്തിലൂടെ ഈ പിന്തുണ ഉയർത്താൻ മലയാളി താരത്തിന് സാധിക്കുമോയെന്നത് ഇനി കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article