Authored by: നിഷാദ് അമീന്‍|Samayam Malayalam•9 Nov 2025, 7:40 pm
Sanju Samson: സഞ്ജു സാംസണിനെ വിട്ടയക്കാന്‍ കടുത്ത വ്യവസ്ഥകളുമായി രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). അതേ വിലയുള്ള 18 കോടി രൂപയുടെ താരത്തിന് പുറമേ മറ്റൊരു താരത്തെ കൂടി ആവശ്യപ്പെട്ടത് സിഎസ്‌കെയുടെ സ്വപ്ന നീക്കം പ്രതിസന്ധിയിലാക്കി.
ഹൈലൈറ്റ്:
- ശക്തമായ ആവശ്യങ്ങളുമായി ആര്‍ആര്‍
- ഡെവാള്‍ഡ് ബ്രെവിസിനായി നീക്കം
- സഞ്ജുവിന്റെ ട്രേഡ് സാധ്യമാവില്ലെന്ന്
സഞ്ജു സാംസണ്‍, ഡെവാള്‍ഡ് ബ്രെവിസ്(ഫോട്ടോസ്- Agencies)മൂന്നാം ടി20യിലും നിരാശപ്പെടുത്തി ശുഭ്മാൻ ഗിൽ; സഞ്ജുവിൻ്റെ സ്ഥാനം ബെഞ്ചിൽ
ടി20യില്‍ ലോകത്തെ ഏറ്റവും അപകടകാരിയായി ഉയര്‍ന്നുവരുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിനെ കൂടി തങ്ങള്‍ക്ക് വേണമെന്നാണ് ആര്‍ആര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം സിഎസ്‌കെയുടെ നീക്കം പ്രതിസന്ധിയിലാക്കിയെന്നും സഞ്ജുവിന്റെ സിഎസ്‌കെ കൂടുമാറ്റ മോഹം നടക്കാന്‍ സാധ്യത കുറവാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
തുല്യ വിലയിലുള്ള താരത്തെ പകരം നല്‍കുന്നതിനൊപ്പം ബ്രെവിസിനായി മറ്റൊരു കരാര്‍ ഉണ്ടാക്കണമെന്ന ആവശ്യം ആര്‍ആര്‍ മുന്നോട്ടുവച്ചതായി ക്രിക്ക്ബസ് ആണ് റിപോര്‍ട്ട് ചെയ്തിരുന്നത്. സഞ്ജുവിന് പകരം ജഡേജയെ നല്‍കാന്‍ സിഎസ്‌കെ തയ്യാറായെങ്കിലും ഡെവാള്‍ഡ് ബ്രെവിസിനെയും അതേ കരാറിലൂടെ ടീമിലെത്തിക്കാനുള്ള നീക്കമാണ് ആര്‍ആര്‍ നടത്തിയത്.
2025 സീസണിന്റെ മധ്യത്തിലാണ് പരിക്കേറ്റ ഗുര്‍ജപ്‌നീത് സിങിന് പകരം 2.2 കോടി രൂപ ശമ്പളത്തില്‍ സിഎസ്‌കെ ബ്രെവിസിനെ ടീമിലെടുക്കുന്നത്. അദ്ദേഹത്തിന്റെ വരവ് ടീമിന്റെ പ്രകടത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അദ്ദേഹം ലോക വേദിയില്‍ കൊടുങ്കാറ്റുയര്‍ത്തി. ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി സ്വയം സ്ഥാപിച്ചു.
ബ്രെവിസിനെ കൈമാറാന്‍ സിഎസ്‌കെയ്ക്ക് താല്‍പര്യമില്ല. ജഡേജയ്ക്ക് പുറമേ ബ്രെവിസിനെ കൂടി ഉപേക്ഷിക്കുന്നത് ഗുണകരമല്ലെന്ന് അവര്‍ കരുതുന്നു. അതിലാണ് ബ്രെവിസിനെ വേണമെന്ന ആര്‍ആറിന്റെ ആവശ്യത്തെ 'ഡീല്‍-ബ്രേക്കര്‍' എന്ന് വിശേഷിപ്പിച്ചത്.
എന്നാല്‍, സഞ്ജുവിന്റെ പ്ലെയര്‍ ട്രേഡ് സാധ്യമാവണമെങ്കില്‍ പകരം താരത്തെ വാങ്ങാതെ പൂര്‍ണമായും പണ ഇടപാട് നടത്താന്‍ തയ്യാറാവണമെന്ന് ചിലര്‍ നിര്‍ദേശിച്ചു. ആര്‍ആറിന് ലേലത്തില്‍ ഈ 18 കോടി രൂപ ഉപയോഗിച്ച് മികച്ച താരങ്ങളെ വാങ്ങാനാവും. ഡിസംബര്‍ 15ന് ലേലം നടക്കുമെന്നാണ് കരുതപ്പെടുന്നത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·