Authored by: നിഷാദ് അമീന്‍|Samayam Malayalam•17 Nov 2025, 8:30 am
IPL 2026: അഞ്ച് വര്‍ഷത്തോളമായി രാജസ്ഥാന്‍ റോയല്‍സില്‍ വഹിച്ചിരുന്ന രണ്ട് സുപ്രധാന റോളുകള്‍ ഇല്ലാതെയാണ് ഐപിഎല്‍ 2026ന് സഞ്ജു സാംസണ്‍ (Sanju Samson) ഇറങ്ങുകയെന്ന് വ്യക്തമായി. ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ സ്ഥാനങ്ങള്‍ തല്‍ക്കാലം നഷ്ടമാവുന്ന സഞ്ജുവിന് ടോപ് ഓര്‍ഡര്‍ ബാറ്റിങില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്.
ഹൈലൈറ്റ്:
- സഞ്ജുവിനെ റിക്രൂട്ട് ചെയ്തത് ദീര്‍ഘകാല ലക്ഷ്യങ്ങളോടെ
- 2026ലെ ചുമതല ടോപ് ഓര്‍ഡര്‍ ബാറ്റിങ് ശക്തിപ്പെടുത്തല്‍
- ധോണി വിരമിക്കുന്നതോടെ ക്യാപ്റ്റന്‍, കീപ്പര്‍ സ്ഥാനങ്ങള്‍
റുതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ഐപിഎല്‍ 2025ല്‍(ഫോട്ടോസ്- Agencies)സെഞ്ചുറിയടിച്ച് റുതുരാജ്; ഇന്ത്യന്‍ എ ടീമിന് തകര്‍പ്പന്‍ വിജയം
രാജസ്ഥാന്‍ റോയല്‍സില്‍ 2021 മുതല്‍ 2025 വരെ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ച ശേഷമാണ് സഞ്ജു സിഎസ്‌കെയില്‍ എത്തുന്നത്. റുതുരാജിനേക്കാള്‍ അനുഭവസമ്പത്തുള്ള ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന് സിഎസ്‌കെയിലും തുടര്‍ച്ച ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പുതിയ പ്രഖ്യാപനത്തോടെ ട്രാന്‍സ്ഫര്‍ ധാരണയില്‍ ക്യാപ്റ്റന്‍സി ഓഫര്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി.
സഞ്ജുവിന് ഉടനെ ക്യാപ്റ്റന്‍സി ലഭിക്കാനിടയില്ലെന്ന് സിഎസ്‌കയിലെ മുന്‍ താരങ്ങളായ ആര്‍ അശ്വിന്‍, എസ് ബദരീനാഥ് എന്നിവര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ക്യാപ്റ്റന്‍സിയേക്കാള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെടുന്നതാണ് സഞ്ജുവിന് ദോഷകരമാവുക. എംഎസ് ധോണി തന്റെ അവസാന ഐപിഎല്‍ സീസണില്‍ കീപ്പര്‍ ഗ്ലൗസ് സഞ്ജുവിന് പൂര്‍ണമായി കൈമാറാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം ഭീഷണിയിലായ സഞ്ജുവിന് വിക്കറ്റിന് പിന്നില്‍ തിളങ്ങേണ്ടതുണ്ട്.
ദീര്‍ഘകാല ലക്ഷ്യങ്ങളോടെയാണ് സഞ്ജുവിനെ സിഎസ്‌കെ ടീമിലെടുത്തതെന്ന് വ്യക്തമാണ്. അതിനാല്‍ ക്യാപ്റ്റന്‍സിയില്‍ സഞ്ജുവിനെ അവഗണിച്ചുവെന്ന് കരുതാനാവില്ല. ധോണി വിരമിക്കുന്നതോടെ സഞ്ജുവിന് ഉയര്‍ന്നുവരാം. അതുവരെ സിഎസ്‌കെയുടെ നയങ്ങളും തന്ത്രങ്ങളും മാനേജ്‌മെന്റിന്റെ താല്‍പര്യങ്ങളും മനസ്സിലാക്കാനും പുതിയ സഹതാരങ്ങളുമായി പൊരുത്തപ്പെടാനും സഞ്ജുവിന് അവസരം ലഭിക്കും.
കഴിഞ്ഞ സീസണില്‍ ഏറ്റവും അവസാനത്ത് ഫിനിഷ് ചെയ്ത ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ചുമതല വന്നുചേരാത്തത് സഞ്ജുവിന് ഗുണകരമാണ്. റുതുരാജ് ഇതില്‍ പരാജയപ്പെട്ടാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്വാഭാവികമായും സഞ്ജു ഉയര്‍ന്നുവരും. കഴിഞ്ഞ രണ്ട് സീസണുകളിലും റുതുരാജിന്റെ കീഴില്‍ ടീം വന്‍ പരാജയമായിരുന്നു.
ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇല്ലാത്തത് ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ സഞ്ജുവിനെ സഹായിക്കും. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ മികച്ച ബാറ്റിങ് ഏറ്റവും അനിവാര്യമായ സമയമാണിത്.
വിക്കറ്റിന് പിന്നില്‍ കളി നിയന്ത്രിക്കാന്‍ കീപ്പര്‍മാര്‍ക്കുള്ള സൗകര്യം ഈ സീസണില്‍ സഞ്ജുവിന് ലഭിക്കില്ല എന്നതും ക്യാപ്റ്റന്‍സി നല്‍കാത്തതിന് കാരണമായിട്ടുണ്ടാവാം. ബാറ്റിങ് ഓര്‍ഡറില്‍ വളരെ താഴെ ഏഴാം സ്ഥാനത്തേക്കും മറ്റും മാറുന്ന ധോണിക്ക് കീപ്പര്‍ റോള്‍ ഭംഗിയാക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിലെ രണ്ട് മിന്നല്‍ സ്റ്റമ്പിങ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
സഞ്ജുവിനെ സ്ഥിരം കീപ്പറാക്കി ധോണി ഇംപാക്ട് പ്ലെയര്‍ ആയി അവസാന രണ്ട് ഓവറുകളില്‍ മാത്രം ഇറങ്ങാനുള്ള ഓപ്ഷന്‍ ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ സാധ്യതയില്ല. സീസണിനെ അവസാനത്തോടെ ധോണി പിന്‍മാറുകയാണെങ്കില്‍ സഞ്ജുവിന് കീപ്പര്‍ ഗ്ലൗസ് നല്‍കിയേക്കാം. പ്രഥമ സീസണ്‍ മുതല്‍ കൂടെയുള്ള ധോണിക്ക് സിഎസ്‌കെയില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ നിര്‍ണായക റോളുണ്ട്.
ടോപ് ഓര്‍ഡര്‍ ബാറ്റിങ് ശക്തിപ്പെടുത്താനാണ് സഞ്ജുവിനെ റിക്രൂട്ട് ചെയ്തതെന്ന് സിഎസ്‌കെ സിഇഒ ഈയിടെ വെളിപ്പെടുത്തിയപ്പോള്‍ തന്നെ ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ സ്ഥാനങ്ങള്‍ ഉടനെ ലഭിക്കില്ലെന്ന സംശയം ബലപ്പെട്ടിരുന്നു. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് 44കാരന്‍ ധോണിക്ക് ശേഷമുള്ള കാലത്തെ കുറിച്ച് ദീര്‍ഘകാല ആസൂത്രണത്തിനുള്ള അവസരമാണിത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·