Authored by: നിഷാദ് അമീന്‍|Samayam Malayalam•14 Nov 2025, 4:16 pm
IPL 2026: എംഎസ് ധോണി ബാറ്റ് ചെയ്യാന്‍ മാത്രമായി സിഎസ്‌കെയില്‍ (Chennai Super Kings) തുടരില്ലെന്ന് എസ് ബദരീനാഥ്. വരുന്ന സീസണില്‍ സഞ്ജു സാംസണ്‍ (Sanju Samson) തന്റെ ഗ്ലൗസ് മാറ്റിവെക്കേണ്ടിവരുമെന്നും മുന്‍ താരം. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അപകടത്തിലായ സഞ്ജുവിന് ഇത് ആശങ്കയുണ്ടാക്കും.
എംഎസ് ധോണിയും സഞ്ജു സാംസണും(ഫോട്ടോസ്- Agencies)സഞ്ജുവിന് വേണ്ടി സിഎസ്‌കെയുടെ സൂപ്പര്‍ താരം എംഎസ് ധോണി വിക്കറ്റ് കീപ്പര്‍ ഗ്ലൗസ് ഉപേക്ഷിക്കില്ലെന്ന് മുന്‍ സിഎസ്‌കെ താരം സുബ്രഹ്‌മണ്യം ബദരീനാഥ് (Subramaniam Badrinath) അഭിപ്രായപ്പെട്ടു. ഐപിഎല്‍ 2026ല്‍ ധോണി കളിക്കുമെന്ന് സ്ഥിരീകരിച്ചതിനാല്‍ സഞ്ജു തന്റെ ഊഴത്തിനായി കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പ്രവചിച്ചു.
സെഞ്ചുറിയടിച്ച് റുതുരാജ്; ഇന്ത്യന്‍ എ ടീമിന് തകര്‍പ്പന്‍ വിജയം
സിഎസ്‌കെയില്‍ ഈ വര്‍ഷം സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കില്ലെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെ കുറിച്ചുള്ള ടീമിലെ മുന്‍ അംഗത്തിന്റെ നിരീക്ഷണം. 'ധോണിയെ സിഎസ്‌കെ ഇംപാക്ട് പ്ലെയര്‍ എന്ന നിലയില്‍ ഉപയോഗിക്കാന്‍ ഒട്ടും സാധ്യതയില്ല. അദ്ദേഹം ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരിക്കും. എന്നാല്‍, ധോണി സീസണ്‍ മുഴുവന്‍ കളിക്കില്ല. ധോണി കീപ്പര്‍ ഗ്ലാസിനായി കാത്തിരിക്കേണ്ടി വരും'- എസ് ബദരീനാഥ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
പ്രഥമ സീസണ്‍ മുതല്‍ കൂടെയുള്ള ധോണി സിഎസ്‌കെയുടെ മുഖമാണ്. ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാറില്ലെങ്കിലും തീരുമാനങ്ങളെടുക്കുന്നതില്‍ ധോണിക്ക് നിര്‍ണായക റോളുണ്ട്. എങ്കിലും അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് 44കാരന്‍ ധോണിക്ക് ശേഷമുള്ള കാലത്തെ കുറിച്ച് പ്ലാന്‍ ചെയ്യാനുള്ള വര്‍ഷമാണിത്. അതിനാലാണ് സഞ്ജുവിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
സഞ്ജുവിന് ഓപണര്‍ സ്ഥാനമാണ് ഈ ഘട്ടത്തില്‍ ഉറപ്പിക്കാവുന്ന റോള്‍. സഞ്ജുവും നിലവിലെ ക്യാപ്റ്റന്‍ റുതുരാജ് വരുന്ന സീസണില്‍ ഇന്നിങ്‌സ് തുറക്കുമെന്ന് ബദരീനാഥ് പ്രതീക്ഷിക്കുന്നു. ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇത്. അതിനാല്‍, മൈതാനത്ത് തന്റെ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ബദരീനാഥ് വിശദീകരിച്ചു.
ധോണി തീര്‍ച്ചയായും ഒരു ഇംപാക്റ്റ് പ്ലെയറായി കളിക്കില്ല. കളിക്കുകയാണെങ്കില്‍, അദ്ദേഹം കീപ്പറായിരിക്കും. ഇംപാക്ട് പ്ലെയര്‍ എന്ന നിലയില്‍ അവസാന രണ്ട് ഓവറുകളില്‍ മാത്രമേ അദ്ദേഹം ബാറ്റ് ചെയ്യാനാവൂ. അതിന് അദ്ദേഹം തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. ചെപ്പോക്കില്‍ സിഎസ്‌കെയുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബാറ്റ് ചെയ്യുന്ന കാര്യത്തില്‍ ധോണി ശ്രദ്ധ കേന്ദ്രീകരിക്കും. ഐപിഎല്‍ സീസണിലുടനീളം ധോണി കളിക്കുമെന്ന് പ്രതീക്ഷയില്ല. ധോണി ഈ തീരുമാനം എടുക്കുകയും സഞ്ജു വുമായി സംസാരിക്കുകയും ചെയ്യും- ബദരീനാഥ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം അപകടത്തിലായ സഞ്ജുവിന് സിഎസ്‌കെയില്‍ ആദ്യ വര്‍ഷം ചെറിയ ആശങ്കയുണ്ടാക്കുന്നതാണ് ബദരീനാഥിന്റെ വാക്കുകള്‍. എന്തായാലും സീസണ്‍ ആരംഭിക്കുന്നത് വരെ സഞ്ജുവിന്റെ റോള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടര്‍ന്നേക്കും. ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്റെ അവകാശവാദത്തില്‍ പ്രധാനമാണ് കീപ്പര്‍ ജോലി. അതിനാല്‍, ഐപിഎല്‍ സീസണ്‍ മുഴുവന്‍ കീപ്പര്‍ ഗ്ലൗസ് അണിയാതിരക്കുന്നത് സഞ്ജുവിന് ദോഷംചെയ്യും.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·