IPL 2026: സഞ്ജുവിന് പകരം മറ്റൊരു കീപ്പര്‍; 24കാരന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റനായേക്കും

2 months ago 2

Authored by: നിഷാദ് അമീന്‍|Samayam Malayalam11 Nov 2025, 8:51 am

IPL 2026: സഞ്ജു സാംസണ്‍ (Sanju Samson) രാജസ്ഥാന്‍ റോയല്‍സില്‍ (Rajasthan Royals) ഉണ്ടാവില്ലെന്ന് നേരത്തേ മനസിലാക്കിയ പുതിയ ഹെഡ് കോച്ച് കുമാര്‍ സംഗക്കാര വളരെ മുമ്പ് തന്നെ രണ്ട് താരങ്ങളെ കണ്ടുവച്ചിരുന്നു. ഇരുവരോടും തയ്യാറാവണമെന്നും നിര്‍േദശിച്ചിരുന്നു.

ഹൈലൈറ്റ്:

  • രണ്ട് പേരുകള്‍ പരിഗണനയില്‍
  • തയ്യാറാവാന്‍ കോച്ചിന്റെ നിര്‍ദേശം
  • റോയല്‍സില്‍ വമ്പന്‍ മാറ്റങ്ങള്‍

Rajasthan Royalsദ്രുവ് ജുറേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു.(ഫോട്ടോസ്- Agencies)
ഐപിഎല്‍ 2026ന് മുന്നോടിയായി സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് ഉറപ്പായതോടെ പുതിയ നായകനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. എന്നാല്‍, മുഖ്യ പരിശീലകനായി ഔദ്യോഗികമായി ചുമതലയേല്‍ക്കാനിരിക്കുന്ന കുമാര്‍ സങ്കക്കാരയ്ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ടാണ് രണ്ട് കളിക്കാരോട് ഉത്തരവാദിത്തമേറ്റെടുക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം വളരെ മുമ്പ് തന്നെ നിര്‍ദേശിച്ചത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഈ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ സങ്കക്കാര ആര്‍ആറിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദ്രുവ് ജുറേലിനോടും ഓപണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനോടും ഇക്കാര്യം സംസാരിച്ചിരുന്നു. സഞ്ജു പുതിയ സീസണില്‍ കൂടെ ഉണ്ടാവില്ലെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നുവെന്ന് കൂടി ഇത് വ്യക്തമാക്കുന്നുണ്ട്.

Samayam MalayalamIPL 2026: സഞ്ജുവിനായി പിടിവലി...! പകരം രണ്ട് താരമെന്ന ആവശ്യം 'ഡീല്‍ ബ്രേക്കര്‍' ആയേക്കും; സിഎസ്‌കെ നീക്കത്തിന്റെ ഭാവി ഇങ്ങനെ
സഞ്ജു റോയല്‍സിന്റെ കൂടാരം ഒഴിയുന്നതോടെ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ജുറേലിനായിരിക്കും ക്യാപ്റ്റനായി നിയമനം ലഭിക്കുകയെന്ന് കരുതപ്പെടുന്നു. ജയ്‌സ്വാളും ജുറേലും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗങ്ങളാണ്. എന്നാല്‍ ജുറേലിന് സഹായകമായ നിരവധി ഘടകങ്ങളുണ്ട്. 2025 ഐപിഎല്ലില്‍ സഞ്ജുന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് ആര്‍ആറിനെ നയിച്ചു. എന്നാല്‍, പുതിയ സീസണില്‍ അദ്ദേഹം നേതൃത്വ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ സാധ്യതയില്ല.

ജുറേലും ജയ്‌സ്വാളും രാജസ്ഥാന് ഏറ്റവും വേണ്ടപ്പെട്ട കളിക്കാരാണ്. ജയ്സ്വാള്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍, ഏകദിന ടീമിന്റെ ഭാഗമല്ല. ടി20 ഐ ടീമില്‍ നിന്നും പുറത്താണ്. 2024 ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം ടി20, ഏകദിന ടീമുകളില്‍ സ്ഥിരം സ്ഥാനത്തിനായുള്ള മല്‍സരത്തിലാണ്.


Samayam MalayalamIPL 2026: സഞ്ജുവിനെ വാങ്ങാനുള്ള ഡിസിയുടെ ശ്രമം പാളിയത് എങ്ങനെ? താരങ്ങളുടെ അഭിപ്രായം തേടി സിഎസ്‌കെ
ഐപിഎല്ലില്‍ ജയ്‌സ്വാള്‍ ജുറേലിനേക്കാള്‍ കൂടുതല്‍ മല്‍സരം കളിച്ചിട്ടുണ്ട്. ഇരുവരും ഫത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. സുറിയയില്‍ ജനിച്ച ജയ്‌സ്വാള്‍ 66 ഐപിഎല്‍ മല്‍സരങ്ങളിലും ആഗ്ര സ്വദേശിയായ ജുറേല്‍ 41 മല്‍സരങ്ങളിലും കളിച്ചു. ജുറേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥിരം സാന്നിധ്യമാണ്. നാല് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിന അരങ്ങേറ്റത്തിന് കാത്തിരിക്കുന്നു. ഓസ്ട്രേലിയ പര്യടനത്തില്‍ ഏകദിന ടീമില്‍ ഉണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചില്ല.

ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എ വൈസ് ക്യാപ്റ്റനായിരുന്നു ജുറേല്‍. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അടുത്തിടെ സമാപിച്ച പരമ്പരയില്‍ സായ് സുദര്‍ശന്‍ അദ്ദേഹത്തിന് പകരം വൈസ് ക്യാപ്റ്റനായി. 2020 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ജുറേല്‍.


Samayam MalayalamIPL 2026: സഞ്ജു-ജഡേജ പ്ലെയര്‍ ട്രേഡിന് പിന്നില്‍ മറ്റൊരു സൂപ്പര്‍ താരം; വിരമിക്കലിന് തൊട്ടുമുമ്പുള്ള സുപ്രധാന നീക്കം, ക്യാപ്റ്റന്‍സി ഉറപ്പെന്ന് കൈഫ്
വിക്കറ്റ് കീപ്പര്‍, മാച്ച് ഫിനിഷര്‍ എന്നീ ഗുണങ്ങള്‍ ജുറേലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സ്റ്റമ്പുകള്‍ക്ക് പിന്നില്‍ നിന്ന് കളി നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഫീല്‍ഡിങില്‍ ക്യാപ്റ്റന്റെ ചുമതല നിര്‍വഹിക്കാന്‍ എളുപ്പമാണ്. നായകന്‍ എന്ന നിലയില്‍ കിട്ടിയ അവസരങ്ങളില്‍ കഴിവ് തെളിയിച്ച 24കാരന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. നിലവിലെ ജുറേലിന്റെ ഉജ്വല ഫോമും കാണാതിരിക്കാനാവില്ല.

ടോപ് ഓര്‍ഡര്‍ ബാറ്റര്‍ എന്ന ഉത്തരവാദിത്തം മാത്രമാണ് ജയസ്വാളിന് ടീമിലുള്ളത്. മാത്രമല്ല, ഇംപാക്റ്റ് പ്ലെയര്‍ നിയമം ഉപയോഗപ്പെടുത്തേണ്ടി വന്നാല്‍ ജയ്‌സ്വാളിന് പകരം ബൗളറെ ഉപയോഗപ്പെടുത്താന്‍ കഴിയും. ക്യാപ്റ്റനായ ഒരാളെ ഇംപാക്റ്റ് പ്ലെയറാക്കുന്നത് ടീമിന് ഗുണകരമായിരിക്കില്ല.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article