Authored by: നിഷാദ് അമീന്‍|Samayam Malayalam•16 Nov 2025, 6:48 pm
IPL 2026: ഐപിഎല്‍ 2026 റിട്ടന്‍ഷന്‍ കഴിഞ്ഞപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) കൂടുതല്‍ ശക്തമായി കഴിഞ്ഞു. സഞ്ജു സാംസണിനെ (Sanju Samson) വാങ്ങിയ സിഎസ്‌കെ 43.4 കോടി രൂപയുമായി ലേലത്തില്‍ പ്രവേശിക്കും. സഞ്ജു മൂന്നാം നമ്പറില്‍ (CSK's Best Playing XI) കളിക്കാന്‍ സാധ്യത.

അഞ്ച് തവണ ചാമ്പ്യന്‍മാരും ആരാധകരുടെ ഇഷ്ട ടീമുകളിലൊന്നുമായ സിഎസ്‌കെയെ ആരാധകരുടെ പ്രിയതാരം സഞ്ജു നയിക്കുന്ന കാലം വിദൂരമല്ല. വരുന്ന ഐപിഎല്ലില്‍ കൂടി റുതുരാജ് ഗെയ്ക്‌വാദ് തുടരാന്‍ സാധ്യതയുണ്ട്. ധോണി ( MS Dhoni) വിരമിക്കുന്നതോടെ വിക്കറ്റിന് പിന്നില്‍ സ്ഥിരം സ്ഥാനം മാത്രമാവില്ല സഞ്ജുവിന് ലഭിക്കുക. രാജസ്ഥാന്‍ റോയല്‍സില്‍ വഹിച്ചിരുന്ന റോളുകളെല്ലാം സഞ്ജുവിന് കരഗതമാവും.
സെഞ്ചുറിയടിച്ച് റുതുരാജ്; ഇന്ത്യന്‍ എ ടീമിന് തകര്‍പ്പന്‍ വിജയം
നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ കളിക്കാരുടെ പട്ടിക പുറത്തുവന്നതോടെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നായി സിഎസ്‌കെ മാറിയിട്ടുണ്ട്. റുതുരാജ് ഗെയ്ക്വാദ്, എംഎസ് ധോണി, സഞ്ജു സാംസണ്‍ (എന്നിവരടങ്ങുന്ന ടീം ശക്തമാണ്. ഓള്‍റൗണ്ടര്‍മാരുടെ കുറവ് അടുത്ത മാസം നടക്കുന്ന ലേലത്തില്‍ പരിഹരിക്കാന്‍ കഴിയും. 43.4 കോടി രൂപയുമായാണ് അവര്‍ ഡിസംബര്‍ 16ലെ ലേലത്തിന് വരിക.
സഞ്ജു മൂന്നാം സ്ഥാനത്തോ? ധോണി ഫിനിഷര്‍.
റുതുരാജ് ഗെയ്ക്വാദും ആയുഷ് മാത്രെയും ഓപണറാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജു മൂന്നാം സ്ഥാനത്ത് കളിക്കും. കിടിലന്‍ ഫോമിലുള്ള ഡെവാള്‍ഡ് ബ്രെവിസ് നാലാം സ്ഥാനത്ത് എത്തിയേക്കാം. അദ്ദേഹത്തിന് പിന്നാലെ ശിവം ദുബെ, ജാമി ഒവര്‍ട്ടണ്‍ എന്നീ രണ്ട് ഓള്‍റൗണ്ടര്‍മാരുണ്ടാകും.
ധോണിയുടെ ബാറ്റിങ് നമ്പറിനെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെങ്കിലും ഫിനിഷറായി ഏഴാം സ്ഥാനത്ത് കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കാനും റണ്ണിനായി ഓടാനും കാല്‍മുട്ടിലെ വിട്ടുമാറാത്ത പരിക്ക് കാരണം ധോണിക്ക് പ്രയാസമുണ്ട്.
ഖലീല്‍ അഹമ്മദും നഥാന്‍ എല്ലിസുമായിരിക്കും രണ്ട് പ്രധാന പേസര്‍മാര്‍. നൂര്‍ അഹമ്മദും ശ്രേയസ് ഗോപാലും സ്പിന്നര്‍മാരായി ഇലവനില്‍ ഉള്‍പ്പെട്ടേക്കും.
സിഎസ്‌കെ ബെസ്റ്റ് പ്ലെയിങ് ഇലവന്‍: റുതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, സഞ്ജു സാംസണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ജാമി ഒവര്‍ട്ടണ്‍, എംഎസ് ധോണി, ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, ശ്രേയസ് ഗോപാല്‍, നഥാന്‍ എല്ലിസ്.
സിഎസ്‌കെ ഫുള്‍ ടീം: റുതുരാജ് ഗെയ്ക്വാദ് (സി), ആയുഷ് മാത്രെ, സഞ്ജു സാംസണ്‍, ഡെവാള്‍ഡ് ബ്രെവിസ്, എംഎസ് ധോണി, ഉര്‍വില്‍ പട്ടേല്‍, ശിവം ദുബെ, ജാമി ഒവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിങഗ്, നഥാന്‍ എല്ലിസ്, ശ്രേയ ഗൗദ്പാല്‍.
വിട്ടയച്ച കളിക്കാര്‍: മതീഷ പതിരണ, ഡെവണ്‍ കോണ്‍വേ, രച്ചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, വിജയ് ശങ്കര്‍, ഷെയ്ഖ് റഷീദ്, ആന്ദ്രേ സിദ്ധാര്‍ത്ഥ്, കമലേഷ് നാഗര്‍കോട്ടി, വാന്‍ഷ് ബേദി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·