Authored by: നിഷാദ് അമീന്‍|Samayam Malayalam•15 Nov 2025, 7:40 pm
IPL 2026Retained Players: രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) റിട്ടന്‍ഷന്‍ ലിസ്റ്റില്‍ അത്ഭുതങ്ങളൊന്നുമില്ല. വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടങ്ങി പ്രമുഖ താരങ്ങളെയെല്ലാം നിലനിര്‍ത്തി.
രാജസ്ഥാന്‍ റോയല്‍സിന്റെ റിട്ടന്‍ഷന്‍ ലിസ്റ്റില്‍ അത്ഭുതങ്ങളൊന്നുമില്ല.(ഫോട്ടോസ്- Agencies)കഴിഞ്ഞ വര്‍ഷത്തെ ആര്‍ആറിന്റെ കണ്ടെത്തലും വെടിക്കെട്ട് ഓപണറുമായ വൈഭവ് സൂര്യവംശി , വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍, കഴിഞ്ഞ സീസണില്‍ താല്‍ക്കാലിക ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗ് തുടങ്ങിയ പ്രമുഖരെയെല്ലാം നിലനിര്‍ത്തി.
സെഞ്ചുറിയടിച്ച് റുതുരാജ്; ഇന്ത്യന്‍ എ ടീമിന് തകര്‍പ്പന്‍ വിജയം
വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ ലേലത്തില്‍ വിട്ടയച്ച താരങ്ങളില്‍ പ്രമുഖരാണ്. കഴിഞ്ഞ സീസണില്‍ ഇവരുടെ പ്രകടനങ്ങള്‍ അങ്ങേയറ്റം നിരാശാകനകമായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ പുറന്തള്ളപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിട്ടയച്ച താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ലേലത്തിലൂടെ കണ്ടെത്താന്‍ അവസരമുണ്ട്. ഡിസംബര്‍ 16, 17 തീയതികളില്‍ മിനി താരലേലം നടന്നേക്കും.
കഴിഞ്ഞ സീസണില്‍ 10 ടീമുകളില്‍ ഒമ്പതാം സ്ഥാനത്താണ് ആര്‍ആര്‍ ഫിനിഷ് ചെയ്തത്. കോച്ച് രാഹുല്‍ ദ്രാവിഡ്, സിഇഒ, കോച്ചിങ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ പുറത്താവലിലേക്ക് ഇത് നയിച്ചു. ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സങ്കക്കാരയാണ് പുതിയ ഹെഡ് കോച്ചായി വരുന്നത്.
രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ശുഭം ദുബെ, യുധ്വിര്‍ സിങ്, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, ക്വേന മഫാക.
രാജസ്ഥാന്‍ റോയല്‍സ് വിട്ടയച്ച താരങ്ങള്‍: സഞ്ജു സാംസണ്‍ (സിഎസ്‌കെയിലേക്ക് ട്രേഡ് ചെയ്തു), നിതീഷ് റാണ (ഡിസിയിലേക്ക് ട്രേഡ് ചെയ്തു), വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ, കുനാല്‍ റാത്തോഡ്, അശോക് ശര്‍മ.
കഴിഞ്ഞ സീസണില്‍ ബാക്കപ്പ് കീപ്പറായി കളിച്ചിരുന്ന ധ്രുവ് ജുറേല്‍ ഇത്തവണ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായേക്കും. സഞ്ജു പ്ലെയര്‍ ട്രേഡ് വഴി സിഎസ്‌കെയിലേക്ക് മാറിയതോടെയാണിത്. ലേലം കൂടി വരാനിരിക്കുന്നതിനാല്‍ പ്ലെയിങ് ഇലവന്‍ എങ്ങനെ ആയിരിക്കുമെന്ന് ഇപ്പോള്‍ പൂര്‍ണ നിഗമനത്തില്‍ എത്താനാവില്ല. മാത്രമല്ല, പ്ലെയര്‍ ട്രേഡുകള്‍ക്ക് ഐപിഎല്‍ തുടങ്ങുന്നതിന്റെ ഒരു മാസം മുമ്പ് വരെ സമയമുണ്ട്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·