ഹൈലൈറ്റ്:
- സഞ്ജു സാംസണ് സെഞ്ചുറി
- സിഎസ്കെയുടെ ബൗളിങ് നിര ഫോമിലേക്കെത്തി
- സീസണിൽ സിഎസ്കെയ്ക്ക് ആദ്യ ജയം
സഞ്ജു സാംസൺ, സിഎസ്കെ (Photo: AP, ANI)(ഫോട്ടോസ്- AP)കെകെആറിനെ തരിപ്പണമാക്കിയ മുകുൾ ചൗധരി ആരാണ്?
83.33 സ്ട്രെെക്ക് റേറ്റിൽ കളിച്ച റുതുരാജിനെ അക്ഷർ പട്ടേലാണ് മടക്കിയത്. രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും ആയുഷ് മാത്രെയും ചേർന്ന് നിർണ്ണായക കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. മോശം ഫോമിലായിരുന്ന സഞ്ജു താളം കണ്ടെത്തിയതോടെ റണ്ണൊഴുകി. മാത്രയും തല്ലിത്തകർത്താണ് മുന്നോട്ട് പോയത്.
113 റൺസ് കൂട്ടുകെട്ടിലേക്ക് എത്തിയതിന് പിന്നാലെ ആയുഷ് മാത്രെ റിട്ടേർഡ് ഔട്ടായി. 36 പന്തിൽ മൂന്ന് ഫോറും നാല് സിക്സും ഉൾപ്പെടെ 59 റൺസാണ് മാത്രെ നേടിയത്. അവസാന ഓവറുകളിൽ റൺസുയർത്താൻ മാത്രക്ക് സാധിക്കാതെ പോയതിനാലാണ് താരത്തെ റിട്ടേർഡ് ഔട്ടായി തിരികെ വിളിച്ചത്. സഞ്ജു സാംസൺ കിടിലൻ സെഞ്ചുറിയോടെ കളം നിറഞ്ഞു.
52 പന്തിലാണ് സഞ്ജു സിഎസ്കെ ജഴ്സിയിലെ ആദ്യ സെഞ്ചുറി നേടിയത്. 56 പന്തിൽ 115 റൺസോടെ സഞ്ജു പുറത്താവാതെ നിന്നു. 15 ഫോറും 4 സിക്സുമാണ് മലയാളി താരം നേടിയത്. 205.36 സ്ട്രെെക്ക് റേറ്റിലാണ് സഞ്ജുവിന്റെ ഗംഭീര പ്രകടനം. ഡെത്തോവറിൽ ബാറ്റ് ചെയ്യാനെത്തിയ ശിവം ദുബെ നിർണ്ണായക റൺസ് നേടി.
10 പന്തിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 20 റൺസാണ് ദുബെ നേടിയത്. ഇതോടെ 20 ഓവറിൽ രണ്ട് വിക്കറ്റിന് 212 എന്ന മികച്ച സ്കോർ ചെപ്പോക്കിൽ നേടിയെടുക്കാൻ സിഎസ്കെയ്ക്ക് സാധിച്ചു. ഡൽഹിക്കായി അക്ഷർ പട്ടേൽ മാത്രമാണ് വിക്കറ്റ് നേടിയത്.
IPL 2026: ശ്രേയസിന്റെ ക്യാപ്റ്റൻസി ഗംഭീരം, എസ്ആർഎച്ചിന്റെ വെടിക്കെട്ടിനെ പൂട്ടിയത് ഇങ്ങനെ; ശശാങ്കിന്റെ ബൗളിങ്ങിന് കെെയടി
മറുപടിക്കിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് തുടക്കം മുതൽ പിഴച്ചു. കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. 10 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ 18 റൺസ് നേടിയ രാഹുലിനെ ഖലീൽ അഹമ്മദാണ് മടക്കിയത്. ക്യാപ്റ്റൻ അക്ഷർ പട്ടേൽ 2 പന്തിൽ 1 റൺസെടുത്ത് മടങ്ങി.
പതും നിസങ്ക കാമിയോ കാഴ്ചവെച്ചു. 24 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 41 റൺസെടുത്ത നിസങ്കയെ അൻഷുൽ കാംബോജ് മടക്കി. മാച്ച് വിന്നർ താരം സമീർ റിസ്വി നിരാശപ്പെടുത്തി. 9 പന്തിൽ ഒരു ഫോറടക്കം ആറ് റൺസെടുത്താണ് റിസ്വിയുടെ മടക്കം. ഇതോടെ എട്ട് ഓവറിൽ നാല് വിക്കറ്റിന് 76 എന്ന നിലയിലേക്ക് ഡൽഹി തകർന്നു.
ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സും ഡൽഹിക്ക് പ്രതീക്ഷ നൽകി. എന്നാൽ 14 പന്തിൽ ഓരോ സിക്സും ഫോറും ഉൾപ്പെടെ 17 റൺസ് നേടിയ ഡേവിഡ് മില്ലറെ ജാമി ഓവർട്ടൻ ക്ലീൻ ബൗൾഡ് ചെയ്തതോടെ ഡൽഹിയുടെ നില പരുങ്ങലിലായി. ഇംപാക്ട് പ്ലയറായെത്തിയ അശുതോഷ് ശർമ ഡൽഹിക്ക് പ്രതീക്ഷ നൽകി. എന്നാൽ 10 പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഉൾപ്പെടെ 19 റൺസെടുത്ത അശുതോഷിനെ നൂർ അഹമ്മദ് പുറത്താക്കി. ആക്വിബ് നബിയെ (4) ജാമി ഓവർട്ടനും മടക്കി.
ട്രിസ്റ്റൻ സ്റ്റബ്സ് നന്നായി പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല. 38 പന്തിൽ 60 റൺസാണ് സ്റ്റബ്സിന് നേടാനായത്. നാല് ഫോറും 3 സിക്സും പറത്തിയ താരത്തെ ജാമി ഓവർട്ടനാണ് മടക്കിയത്. കുൽദീപ് യാദവിനെ (4) അൻഷുൽ കാംബോജ് മടക്കി. അവസാന പന്തിൽ ലൂങ്കി എൻഗിഡിയേയും (3) അൻഷുൽ പുറത്താക്കിയതോടെ 189 റൺസിൽ ഡൽഹി ഓൾഔട്ടായി. സിഎസ്കെയ്ക്കായി ജാമി ഓവർട്ടൻ നാലും അൻഷുൽ കാംബോജ് മൂന്നും ഖലീൽ അഹമ്മദും ഗുർജപ്നീത് സിങ്ങും നൂർ അഹമ്മദും ഓരോ വിക്കറ്റും വീഴ്ത്തി.









English (US) ·