KKR IPL 2026: ഹര്‍ഷിത് റാണ പുറത്തേക്ക്? പകരക്കാരുടെ പട്ടികയില്‍ മലയാളികളും; അപ്രതീക്ഷിത നീക്കം നടത്തുമോ കൊല്‍ക്കത്ത?

3 days ago 2

Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam19 Mar 2026, 5:48 p.m. IST

2026 ഐപിഎല്ലിന് മുമ്പ് പല ടീമുകളെയും പരിക്ക് വലക്കുകയാണ്. ടി20 ലോകകപ്പിനിയുടെ പരിക്കേറ്റ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഹർഷിത് റാണ ഐപിഎല്ലിൽ നിന്ന് പുറത്തായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഹർഷിത് കളിച്ചില്ലെങ്കിൽ പകരക്കാരനായി താരത്തെ ടീമിലെടുക്കാൻ കൊൽക്കത്ത നിർബന്ധിതരാകും. നിലവിൽ മൂന്നു താരങ്ങളെ കെകെആര്‍ നോട്ടമിട്ടതായാണ് സൂചന.

ഹൈലൈറ്റ്:

  • കൊൽക്കത്ത നോട്ടമിട്ടവരിൽ രണ്ട് മലയാളി താരങ്ങളും
  • ചെന്നൈ താരങ്ങളായിരുന്ന സിമര്‍ജീത് സിങ്ങും കെഎം ആസിഫും പട്ടികയില്‍
  • മലയാളി സീനിയര്‍ താരം സന്ദീപ് വാര്യരും ട്രയല്‍സില്‍ പങ്കെടുത്തു
Harshit Rana KKR IPLകെകെആറിനായി വിക്കറ്റ് ആഘോഷിക്കുന്ന ഹര്‍ഷിത് റാണ(ഫോട്ടോസ്- Getty Images)
2026 ഐപിഎൽ സീസണ് മുമ്പ് വിവിധ ടീമുകളിൽ നിന്നാണ് പരിക്കുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ടി20 ലോകകപ്പിനിടെ പരിക്കേറ്റ ഹർഷിത് റാണ ഈ സീസണില്‍ കെകെആറിന് വേണ്ടി ഈ സീസണിൽ കളിച്ചേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹർഷിത് കളിച്ചില്ലെങ്കിൽ പകരക്കാരനായി ഏതെങ്കിലും പേസ് ബോളറെ കൊൽക്കത്ത ടീമിൽ എത്തിക്കേണ്ടതായി വരും. നിലവിൽ മൂന്നു താരങ്ങളെ കെകെആര്‍ നോട്ടമിട്ടതായാണ് പുറത്തുവരുന്ന സൂചനകൾ. കൊല്‍ക്കത്ത നോട്ടമിട്ട താരങ്ങളുടെ കൂട്ടത്തില്‍ രണ്ട് മലയാളി താരങ്ങളും ഉണ്ടെന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായിരുന്ന സിമർജീത് സിങ്, കെ എം ആസിഫ്, സീനിയര്‍ താരം സന്ദീപ് വാര്യർ എന്നിവരാണ് കെകെആറിന്റെ റഡാറിൽ ഉള്ള താരങ്ങൾ. ഇതിൽ കെഎം ആസിഫും സന്ദീപ് വാര്യറും മലയാളി താരങ്ങളാണ്. ടി20 ലോകകപ്പിന് മുമ്പ് നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തിനിടെയാണ് ഹര്‍ഷിതിന് കാൽമുട്ടിന് പരിക്കേറ്റത്. ഇതിന് ശേഷം സർജറി ആവശ്യമായി വരികയും താരം വിശ്രമത്തിന് പോവുകയും ചെയ്തു. ഇപ്പോഴും ഹര്‍ഷിത് എപ്പോൾ തിരിച്ചുവരും എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. ഇതോടെയാണ് കൊൽക്കത്ത മറ്റു ഓപ്ഷനുകൾ തേടുന്നത്.
Samayam MalayalamIPL 2026: വെെഭവിന് എന്ത് ജഡേജ, നെറ്റ്സിൽ തല്ലിപ്പറത്തി; കണ്ണുതള്ളി സീനിയർ സ്പിന്നർ, ഇത്തവണ യുവതാരം രണ്ടും കൽപ്പിച്ച്
ചെന്നൈ, സണ്‍റൈസേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച സിമർജീത് സിങ് 14 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഉയരക്കാരനും 140 കിലോമീറ്ററിലധികം വേഗതയിൽ എറിയാൻ കഴിവുള്ള താരവുമായ സിമർജീത് 2022, 2024 സീസണുകളിലായി ചെന്നൈക്ക് വേണ്ടി 10 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. എന്നാൽ സൺറൈസേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ താരം നിരാശപ്പെടുത്തി. നാലു മത്സരങ്ങളിൽ നിന്ന് രണ്ടു വിക്കറ്റുകൾ മാത്രമാണ് സിമര്‍ജീത് സ്വന്താമക്കിയത്.

ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?


കഴിഞ്ഞ ദിവസം കെഎം ആസിഫിനെയും സന്ദീപ് വാര്യരെയും കൊൽക്കത്ത ഈഡൻ ഗാർഡൻസിലേക്ക് ട്രയൽസിന് ക്ഷണിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സിമർജീത് മുംബൈയിൽ വെച്ചാണ് കെകെആറിന്റെ ട്രയൽസിൽ പങ്കെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കെതിരെ 24ന് 5 എന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയ താരമാണ് കെഎം ആസിഫ്. 2018-ല്‍ ചെന്നൈ ടീമിന് വേണ്ടി ഐപിഎൽ അരങ്ങേറ്റം കുറിച്ച് ആസിഫ് അധികം മത്സരങ്ങളിൽ കളിച്ചിരുന്നില്ല. 2023-ല്‍ രാജസ്ഥാന് വേണ്ടിയാണ് അവസാനമായി കെഎം ആസിഫ് കളിച്ചത്. ആകെ ഏഴു ഐപിഎല്‍ മത്സരങ്ങളിൽ നിന്ന് ഏഴു വിക്കറ്റുകളാണ് ആസിഫിന്റെ സമ്പാദ്യം.
Samayam MalayalamIPL 2026: ചേട്ടന്‍ ചെന്നൈയില്‍ എത്തി മക്കളേ.. ഇനി പൂരത്തിന് കൊടിയേറും, വെടിക്കെട്ടിനായി കാത്തിരുന്നോളൂ; ചെന്നൈ ക്യാമ്പില്‍ ചേര്‍ന്ന് സഞ്ജു സാംസണ്‍
34-കാരനായ സന്ദീപ് വാര്യർ 2019-ല്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ഐപിഎല്ലില്‍ അരങ്ങേറിയത്. മൂന്ന് സീസണുകളിൽ കൊൽക്കത്തയുടെ ഭാഗമായിരുന്ന സന്ദീപ് ഒരു സീസണിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പമായിരുന്നു. 10 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകളാണ് സന്ദീപ് വാര്യർ വീഴ്ത്തിയിട്ടുള്ളത്. ഹർഷിത് പരിക്കില്‍ നിന്ന് മുക്തനാകാതെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയാണെങ്കിൽ പകരക്കാരനായി ഇവരിൽ ആര് കൊൽക്കത്ത ടീമിനൊപ്പം ചേരുമെന്ന് കാത്തിരുന്നു കാണാം.
സൈഫുദ്ധീൻ ടി എം

രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് സൈഫുദ്ധീന്‍ ടി എം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. സുപ്രഭാതം ദിനപത്രത്തില്‍ ട്രൈനിയായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സ്പോര്‍ട്സ് മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ബൈറ്റ്ഡാന്‍സ്, ടൈംസ് ഇന്‍റര്‍നെറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ കണ്ടന്‍റ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രവര്‍ത്തിച്ചു. ഹ്യൂമര്‍, ടെക്നോളജി, ഓട്ടോമൊബൈല്‍, ഗെയിമിങ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തു. 2024 മുതല്‍ ടൈംസ് ഇന്‍റര്‍നെറ്റില്‍ നിന്നുള്ള സമയം മലയാളത്തിന്‍റെ ഭാഗമായി. ഗള്‍ഫ്, വിദേശം, കായികം, തുടങ്ങിയ മേഖലകളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനൊപ്പം വീഡിയോ അവതരിപ്പിക്കുകയും ചെയ്യുന്നു.... കൂടുതൽ വായിക്കുക

Read Entire Article