കളിക്കാരനായി കളമൊഴിഞ്ഞാലും സിഎസ്കെയുടെ പരിശീലക സംഘത്തോടൊപ്പം തുടരുമെന്ന് ധോണി തന്നെ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ വിരാട് കോഹ്ലിയും രോഹിത് ശർമയും വിരമിച്ച ശേഷം പരിശീലക റോളിലേക്ക് എത്തുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. രണ്ട് പേരും 2027ലെ ഏകദിന ലോകകപ്പോടെ വിരമിക്കൽ പ്രഖ്യാപിച്ചേക്കും.
സഞ്ജു സാംസണെ കാത്ത് പുതിയ വെല്ലുവിളികൾ; ഈ പരീക്ഷണം ആർക്കുവേണ്ടി
രോഹിത് ശർമ ഈ സീസണോടെ ഐപിഎല്ലിൽ നിന്നും വിരമിക്കാനും സാധ്യതയുണ്ട്. എന്നാൽ വിരാട് കോഹ്ലി ഐപിഎല്ലിൽ കളി തുടരാൻ സാധ്യതയുണ്ട്. ഇപ്പോഴിതാ കോഹ്ലിയും രോഹിത്തും പരിശീലക റോളിലേക്ക് എത്താനുള്ള സാധ്യതകളെക്കുറിച്ച് ആർ അശ്വിൻ പ്രതികരിച്ചിരിക്കുകയാണ്.
'വിരമിച്ച ശേഷം ഉടൻ തന്നെ വിരാട് കോഹ്ലി പരിശീലക റോളിലേക്കെത്താൻ സാധ്യത കുറവാണ്. കോഹ്ലിയും രോഹിത്തും വലിയ അനുഭവസമ്പത്തുള്ളവരാണ്. രോഹിത് ശർമ മുംബെെയുടെ പരിശീലക റോളിലേക്കെത്താൻ സാധ്യത കൂടുതലാണ്. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ കോഹ്ലിയെക്കുറിച്ച് പറയാൻ എനിക്കാവില്ല. കോഹ്ലി ക്രിക്കറ്റിൽ നിന്ന് അൽപ്പം ഇടവേളയെടുക്കാനാവും ആഗ്രഹിക്കുകയെന്നാണ് കരുതുന്നത്.
നാളെത്തന്നെ രോഹിത് കളി നിർത്തുകയാണെന്ന് പറഞ്ഞാൽ മുംബെെ ഇന്ത്യൻസ് ഉടൻ തന്നെ പുതിയ റോളിലേക്കായി അവനെ സമീപിച്ചേക്കും. അഞ്ച് ഐപിഎൽ കിരീടത്തിലേക്കും ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കുമെത്തിച്ച നായകനെ വിട്ടുകളയാൻ ആരും തയ്യാറാകില്ല.
ഇപ്പോൾത്തന്നെ മുഖ്യ പരിശീലകനാക്കില്ലെങ്കിലും പതിയെ ആ റോളിലേക്ക് രോഹിത് വന്നേക്കും. രോഹിത്തിന്റെ മികവ് വെച്ച് നോക്കുമ്പോൾ അവനെ നഷ്ടപ്പെടുത്താൻ മുംബെെ തയ്യാറായേക്കില്ല' ആർ അശ്വിൻ യുട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു. അശ്വിന്റെ വിലയിരുത്തൽ ഏറെക്കുറെ കൃത്യമാണെന്ന് തന്നെ പറയാം.
രോഹിത് ശർമ വിരമിച്ചാലും മുംബെെ ടീമിന്റെ ഭാഗമായി തുടർന്നേക്കും. ടീമിന്റെ ഉപദേഷ്ടാവിന്റെ റോളിൽ രോഹിത്തിനെ പ്രതീക്ഷിക്കാം. ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളായ രോഹിത് ശർമയെ പരിശീലക സംഘത്തോടൊപ്പം നിലനിർത്തുന്നത് മുംബെെക്ക് ഗുണകരമാകുമെന്ന് തന്നെ വിലയിരുത്താം. രോഹിത് ശർമക്ക് ഭാവിയിൽ പരിശീലകനെന്ന നിലയിൽ വലിയ ഭാവി കാണുന്നുണ്ട്.
രോഹിത് ശർമക്ക് കീഴിൽ മുംബെെക്ക് കപ്പുകൾ നേടാൻ ഭാവിയിൽ സാധിക്കുമെന്ന് തന്നെ കരുതാം. അതേ സമയം വിരാട് കോഹ്ലി ഇടവേളയെടുക്കാനാണ് സാധ്യത കൂടുതൽ. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവിടാൻ കോഹ്ലി ആഗ്രഹിക്കുമെന്നുറപ്പാണ്.
വിരാട് കോഹ്ലി തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയങ്ങളിൽ പലതും മാറ്റിവെച്ചാണ് കരിയർ കെട്ടിപ്പടുത്തത്. അതുകൊണ്ടുതന്നെ ഇനി ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കുടുംബ ജീവിത്തിനായി കോഹ്ലി സമയം മാറ്റി വെച്ചേക്കും. എന്തായാലും കോഹ്ലിയും രോഹിത്തും പരിശീലകരായി എത്താനുള്ള സാധ്യതകൾ കൂടുതലാണെന്ന് പറയാം.







English (US) ·