അക്കാര്യം സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി നൽകി; റിയാൻ പരാഗിന്റെ ക്യാപ്റ്റൻസി ടീമിനെ പിന്നോട്ടടിച്ചു

8 months ago 10

Curated byഗോകുൽ എസ് | Samayam Malayalam | Updated: 2 May 2025, 1:51 am

2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു‌ സാംസണിന്റെ ടീമിന് ഇത്തവണ പ്രധാന തിരിച്ചടി നൽകിയ കാര്യം നോക്കാം.

ഹൈലൈറ്റ്:

  • രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്ത്
  • ടീമിന് തിരിച്ചടിയായി ചില കാര്യങ്ങൾ
  • രാജസ്ഥാൻ ഇക്കുറി ജയിച്ചത് ആകെ മൂന്ന് കളികളിൽ മാത്രം
രാജസ്ഥാൻ റോയൽസ്രാജസ്ഥാൻ റോയൽസ് (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഐപിഎല്ലിൽ പ്ലേ ഓഫിലെത്താതെ പുറത്തായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് 100 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെയാണ് രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് പൂർണമായും അവസാനമായത്. കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച രീതിയിൽ കളിച്ച രാജസ്ഥാന് ഇത്തവണ പല ഘടകങ്ങളും തിരിച്ചടിയായെങ്കിലും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ ടീമിനെ പിന്നോട്ടടിച്ച പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഈ സീസണിൽ രാജസ്ഥാൻ റോയൽസ് കളിച്ച 11 മത്സരങ്ങളിൽ ഏഴെണ്ണത്തിൽ മാത്രമാണ് സഞ്ജു ഇറങ്ങിയത്. അതിൽ നാല് കളികളിൽ മാത്രമാണ് ക്യാപ്റ്റനായി അദ്ദേഹം സേവനം അനുഷ്ഠിച്ചത്. ഇത് ഈ സീസണിൽ ടീമിന്റെ മുന്നേറ്റത്തെ ശരിക്കും ബാധിച്ചു.

അക്കാര്യം സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി നൽകി; റിയാൻ പരാഗിന്റെ ക്യാപ്റ്റൻസി ടീമിനെ പിന്നോട്ടടിച്ചു


ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരക്കിടെ സംഭവിച്ച പരിക്കിനെ തുടർന്ന് 2025 സീസൺ ഐപിഎല്ലിലെ ആദ്യ മൂന്ന് കളികളിലും സ്പെഷ്യലിസ്റ്റ് ബാറ്റർ മാത്രമായിട്ടായിരുന്നു സഞ്ജു കളിച്ചത്. ഈ കളികളിൽ ടീമിനെ നയിച്ചത് റിയാൻ പരാഗായിരുന്നു‌. നായകനായി സഞ്ജുവില്ലാത്തത് ഈ കളികളിൽ രാജസ്ഥാനെ ബാധിച്ചു. ടീമിനെ ഒരു തരത്തിലും പ്രചോദിപ്പിക്കാനും മുന്നിൽ നിന്ന് നയിക്കാനും പരാഗിനായില്ല. ക്യാപ്റ്റൻസിയിൽ പരാഗിനുള്ള പരിചയക്കുറവ് ഈ കളികളിൽ പ്രകടമായിരുന്നു.

പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തിലാണ് സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻസിയിലേക്ക് തിരിച്ചെത്തുന്നത്. ഈ മത്സരത്തിൽ 50 റൺസിന്റെ ഉജ്ജ്വല ജയമായിരുന്നു റോയൽസ് നേടിയത്. സഞ്ജു ക്യാപ്റ്റൻസി ഏറ്റെടുത്തതിന്റെ മാറ്റം റോയൽസിന്റെ കളിയിൽ പ്രകടവുമായിരുന്നു‌.

എന്തൊരു പതനം...! രാജസ്ഥാന്‍ റോയല്‍സ് നാണംകെട്ടു; റെക്കോഡ് തോല്‍വിയുമായി ഐപിഎല്ലില്‍ നിന്ന് പുറത്ത്
ഡെൽഹി ക്യാപിറ്റൽസിന് എതിരായ കളിക്കിടെയാണ് സഞ്ജുവിന് പരിക്കേൽക്കുന്നത്. മിന്നും ഫോമിൽ ബാറ്റ് ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ പരിക്കേറ്റ സഞ്ജുവിന് റിട്ടയേഡ് ഹർട്ടാവേണ്ടി വന്നു. അവിടെ തുടങ്ങുന്നു റോയൽസിന്റെ പതനം. അനായാസം ജയിക്കാമായിരുന്ന ആ മത്സരം രാജസ്ഥാൻ സൂപ്പർ ഓവറിൽ തോറ്റു. ഈ കളിക്ക് ശേഷം സഞ്ജു കളിക്കാൻ ഇറങ്ങിട്ടില്ല. തുടർന്നുള്ള നാല് കളികളിലും ടീമിനെ നയിച്ചത് റിയാ‌‌ൻ പരാഗ് തന്നെ. ക്യാപ്റ്റൻസി തനിക്ക് പറ്റിയ ജോലിയല്ലെന്ന് ഈ മത്സരങ്ങളിൽ പരാഗ് തെളിയിച്ചു.

നിർണായക സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള മികവ് ഈ കളികളിൽ പരാഗിൽ കണ്ടില്ല. മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിന്റെ ആദ്യ ഓവറിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ ജോഫ്ര ആർച്ചർക്ക് പിന്നീട് പരാഗ് പന്ത് നൽകിയത് അഞ്ചാം ഓവറിലായിരുന്നു. ഇത്തരം അബദ്ധ തീരുമാനങ്ങൾ എല്ലാ കളികളിലും പരാഗിൽ നിന്നുണ്ടായി. സഞ്ജുവിന്റെ ക്യാപ്റ്റൻസിയും ബാറ്റിങ് മികവും കഴിഞ്ഞ മത്സരങ്ങളിലെല്ലാം രാജസ്ഥാൻ ശരിക്കും മിസ് ചെയ്തുവെന്ന് വ്യക്തം.

എല്ലാവരും പുതിയ ഓള്‍-പിങ്ക് ജേഴ്‌സിയില്‍; എംഐക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ ഈ മാറ്റത്തിന് കാരണം ഇതാണ്
മെഗാ ലേലത്തിന് മുൻപ് തൊട്ടെടുത്ത പല അബദ്ധ തീരുമാനങ്ങളും ഇക്കുറി രാജസ്ഥാൻ റോയൽസിന്റെ പതനത്തിന് പിന്നിൽ കാരണമായിട്ടുണ്ട്. എന്നാൽ അതിനൊപ്പം സഞ്ജുവിന് പരിക്ക് കൂടി സംഭവിച്ചതോടെ ടീം ശരിക്കും തളർന്നു. സഞ്ജു പൂർണ ഫിറ്റ്നസിൽ എല്ലാ മത്സരങ്ങൾക്കും ലഭ്യമായിരുന്നുവെങ്കിൽ റോയൽസ് ഇതിലും മെച്ചപ്പെട്ട നിലയിലാകുമായിരുന്നുവെന്ന കാര്യം ഉറപ്പ്.

ആദ്യ 11 കളികളിൽ മൂന്നെണ്ണത്തിൽ മാത്രം ജയിക്കാനായ രാജസ്ഥാൻ റോയൽസ് നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഇത്തവണ ഇനി മൂന്ന് മത്സരങ്ങളാണ് രാജസ്ഥാൻ റോയൽസിന് ബാക്കിയുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ് ടീമുകളാണ് ഈ മത്സരങ്ങളിൽ റോയൽസിന്റെ എതിരാളികൾ. ശേഷിക്കുന്ന കളികളിൽ ജയം നേടി അഭിമാനത്തോടെ സീസൺ അവസാനിപ്പിക്കുകയാവും ഇനി റോയൽസിന്റെ ലക്ഷ്യം.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article